HOME
DETAILS

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

  
November 15, 2024 | 4:16 AM

Boils in black tea The answer is CPM

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കും സർക്കാരിനും ഇടിത്തീയായ ഇ.പി ജയരാജന്റെ 'ആത്മകഥാ' ബോംബിൽ ഉത്തരം തേടി പാർട്ടി അന്വേഷണം. തന്റേതല്ലെന്ന് ഇ.പി വിശദീകരിക്കുമ്പോഴും പാർട്ടി നേതൃത്വത്തിന് അത്രകണ്ട് വിശ്വാസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂട്ടതോൽവിക്ക് കാരണമായത് അന്നത്തെ ഇ.പിയുടെ തുറന്നു പറച്ചിലാണെന്നും അതേ അടവുനയമാണ് വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നുമാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. 

തെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്.

 ആറ് പതിറ്റാണ്ടു കാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇ.പി ജയരാജന്റെ ആത്മകഥ സാധാരണ നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രമായി മാറേണ്ടതാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥ പാർട്ടിയെ വെട്ടിലാക്കുന്നതായി. രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം. 

കോൺഗ്രസിൽ വിമതശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജനാണ്. 20ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് ഇത് പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് ഇന്നലെ പാർട്ടി ഇ.പിയെ പാലക്കാട്ട് എത്തിച്ചതും അദ്ദേഹം ഇടതു സ്ഥാനാർഥിയെ പ്രശംസിച്ച് വാർത്താസമ്മേളനം നടത്തിയതും.

 ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിക്കുന്നതാണ് ഇ.പിയുടെ ആത്മകഥ സി.പി.എമ്മിനുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി. അതും ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നുണ്ട്. സംഘടനാപരമായും ആത്മകഥ സി.പി.എമ്മിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്. 

മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ആത്മകഥാ വിവാദം ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വിശദമായ പരിശോധനയിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം. എന്തായാലും ഇ.പിയോട് വിശദീകരണം തേടണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.

 

പാർട്ടി ഉത്തരം തേടുന്ന ചോദ്യങ്ങൾ
വിവാദ ഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ?
വിവാദ ഉള്ളടക്കം തയാറാക്കിയതാര്?
തെരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ?

 

സംശയനിഴലിൽ ദേശാഭിമാനി ലേഖകൻ

കുറിപ്പുകൾ തയാറാക്കാൻ ഇ.പി സഹായം തേടിയ കണ്ണൂർ ദേശാഭിമാനിയിലെ മുതിർന്ന ലേഖകൻ സംശയ നിഴലിൽ. താൻ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ഭാഷാശുദ്ധി വരുത്താൻ ദേശാഭിമാനിയിലെ ഒരു പത്ര പ്രവർത്തകനെ ഏൽപ്പിച്ചുവെന്ന് ഇ.പി വ്യക്തമാക്കിയതാണ്. താൻ ആ പത്രപ്രവർത്തകനോട് അദ്ദേഹത്തിൽ നിന്ന് പുറത്തു പോയതാണോ അല്ലെങ്കിൽ ആരെങ്കിലും അത് പുറത്തുവിട്ടതാണോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇ.പി ഇന്നലെ പാലക്കാട്ട് പറഞ്ഞു. 

ബുക്കിന്റെ പണി ഏതാണ്ട് പൂർത്തിയാക്കി പേജ് സെറ്റ് ചെയ്ത 177 പേജുള്ള പുസ്തകത്തിന്റെ പൂർണ പി.ഡി.എഫാണ് പുറത്തുവന്നത്. ഏൽപ്പിച്ച പത്രപ്രവർത്തകൻ മറ്റാർക്കെങ്കിലും അതു കൈമാറിയിരുന്നോ എന്നു  പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago