HOME
DETAILS

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

  
November 15, 2024 | 4:16 AM

Boils in black tea The answer is CPM

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കും സർക്കാരിനും ഇടിത്തീയായ ഇ.പി ജയരാജന്റെ 'ആത്മകഥാ' ബോംബിൽ ഉത്തരം തേടി പാർട്ടി അന്വേഷണം. തന്റേതല്ലെന്ന് ഇ.പി വിശദീകരിക്കുമ്പോഴും പാർട്ടി നേതൃത്വത്തിന് അത്രകണ്ട് വിശ്വാസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂട്ടതോൽവിക്ക് കാരണമായത് അന്നത്തെ ഇ.പിയുടെ തുറന്നു പറച്ചിലാണെന്നും അതേ അടവുനയമാണ് വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നുമാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. 

തെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്.

 ആറ് പതിറ്റാണ്ടു കാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇ.പി ജയരാജന്റെ ആത്മകഥ സാധാരണ നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രമായി മാറേണ്ടതാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥ പാർട്ടിയെ വെട്ടിലാക്കുന്നതായി. രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം. 

കോൺഗ്രസിൽ വിമതശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജനാണ്. 20ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് ഇത് പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് ഇന്നലെ പാർട്ടി ഇ.പിയെ പാലക്കാട്ട് എത്തിച്ചതും അദ്ദേഹം ഇടതു സ്ഥാനാർഥിയെ പ്രശംസിച്ച് വാർത്താസമ്മേളനം നടത്തിയതും.

 ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിക്കുന്നതാണ് ഇ.പിയുടെ ആത്മകഥ സി.പി.എമ്മിനുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി. അതും ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നുണ്ട്. സംഘടനാപരമായും ആത്മകഥ സി.പി.എമ്മിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്. 

മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ആത്മകഥാ വിവാദം ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വിശദമായ പരിശോധനയിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം. എന്തായാലും ഇ.പിയോട് വിശദീകരണം തേടണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.

 

പാർട്ടി ഉത്തരം തേടുന്ന ചോദ്യങ്ങൾ
വിവാദ ഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ?
വിവാദ ഉള്ളടക്കം തയാറാക്കിയതാര്?
തെരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ?

 

സംശയനിഴലിൽ ദേശാഭിമാനി ലേഖകൻ

കുറിപ്പുകൾ തയാറാക്കാൻ ഇ.പി സഹായം തേടിയ കണ്ണൂർ ദേശാഭിമാനിയിലെ മുതിർന്ന ലേഖകൻ സംശയ നിഴലിൽ. താൻ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ഭാഷാശുദ്ധി വരുത്താൻ ദേശാഭിമാനിയിലെ ഒരു പത്ര പ്രവർത്തകനെ ഏൽപ്പിച്ചുവെന്ന് ഇ.പി വ്യക്തമാക്കിയതാണ്. താൻ ആ പത്രപ്രവർത്തകനോട് അദ്ദേഹത്തിൽ നിന്ന് പുറത്തു പോയതാണോ അല്ലെങ്കിൽ ആരെങ്കിലും അത് പുറത്തുവിട്ടതാണോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇ.പി ഇന്നലെ പാലക്കാട്ട് പറഞ്ഞു. 

ബുക്കിന്റെ പണി ഏതാണ്ട് പൂർത്തിയാക്കി പേജ് സെറ്റ് ചെയ്ത 177 പേജുള്ള പുസ്തകത്തിന്റെ പൂർണ പി.ഡി.എഫാണ് പുറത്തുവന്നത്. ഏൽപ്പിച്ച പത്രപ്രവർത്തകൻ മറ്റാർക്കെങ്കിലും അതു കൈമാറിയിരുന്നോ എന്നു  പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  9 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  9 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  9 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  9 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  9 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  9 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  9 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  9 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  9 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  9 days ago