HOME
DETAILS

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

  
Web Desk
November 28, 2024 | 1:35 AM

up police Severe sections imposed against Mohammed Zubair

ലഖ്‌നൗ: പ്രവാചകനിന്ദയും വിദ്വേഷപ്രസംഗവും നടത്തിയതിന് നിയമനടപടി നേരിടുന്ന തീവ്ര ഹിന്ദുത്വ സന്യാസി യതി നരസിംഹാനന്ദിന്റെ വിഡിയോ പങ്കുവച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസ് (Fact Check Portal  Alt News) സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി യു.പി പൊലിസ്.

രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിന് സുബൈറിനെതിരെ പുതിയ കുറ്റം ചുമത്തിയതായി ഗാസിയാബാദ് പൊലിസ് ഇന്നലെ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. ഇതുള്‍പ്പെടെ എട്ട് എഫ്.ഐ.ആറുകള്‍ ആണ് നരസിംഹാനന്ദിന്റെ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ സുബൈറിനെതിരേ ചുമത്തിയിരിക്കുന്നത്.

നേരത്തെ യതി നരസിംഹാനന്ദിന്റെ ആശ്രമജീവനക്കാരി നല്‍കിയ പരാതിയിലാണ് സുബൈറിനും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിക്കുമെതിരെ കേസെടുത്തത്. സന്യാസിക്കെതിരേ പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ വിഡിയോ സുബൈറും ഉവൈസിയും പങ്കുവച്ചെന്നാണ് പരാതി. പ്രവാചകനിന്ദയുടെ പേരില്‍ യതി നരസിംഹാനന്ദിനെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ചെയ്യപ്പെടുകയും അദ്ദേഹം കസ്റ്റഡിയിലാവുകയുംചെയ്തതിന് പിന്നാലെയാണ്, സംഘ്പരിവാരിന്റെ വിദ്വേഷപ്രചാരണങ്ങളുടെ വസ്തുത പലപ്പോഴായി പുറത്തുകൊണ്ടുവന്ന സുബൈറിനെതിരായ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പതികാര നടപടി. ഈ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹരജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തത്.

സുബൈറിനെതിരായ കേസ് കീഴ്‌ക്കോടതി തങ്കളാഴ്ച പരിഗണിച്ചിരുന്നു. ഈ സമയം എഫ്.ഐ.ആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് യു.പി പൊലെസ് പറഞ്ഞു. തുടര്‍ന്ന് ഇത് രേഖപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് കടുത്ത വകുപ്പുകള്‍ ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചത്.

പ്രവാചകനും ഇസ്ലാംമതത്തിനുമെതിരേ അതീവ ആക്ഷേപകരമായ പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിന് പുറമെ മഹാരാഷ്ട്ര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഒരു ഡസനിലധികം കേസുകളാണ് യതിക്കെതിരേയുള്ളത്. 

പ്രവാചകന്റെ കോലം കത്തിക്കണമെന്ന് ആഹ്വാനംചെയ്യുന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുള്ള സെപ്റ്റംബര്‍ 29ന് നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ വിഡിയോ ഒക്ടോബര്‍ മൂന്നിനായിരുന്നു സുബൈര്‍ പങ്കുവച്ചത്. വിഡിയോ പ്രചരിച്ചതോടെ യതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ യതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉവൈസിയുള്‍പ്പെടെയുള്ളവരും പൊലിസിന് പരാതി നല്‍കിയ സാഹചര്യത്തിലാണ്, ഗാസിയാബാദ് പൊലിസിന്റെ നടപടി.
ഇരുവിഭാഗങ്ങള്‍ക്കുമെതിരേ വൈരംവളര്‍ത്തല്‍ (196), തെറ്റായ തെളിവുകള്‍ നല്‍കല്‍ (228), മതവികാരം വ്രണപ്പെടുത്തല്‍ (299), അപകീര്‍ത്തിപ്പെടുത്തല്‍ (356 - 3), തുടങ്ങിയ വകുപ്പുകള്‍ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ അര്‍ഷദ് മദനിയുടെ പേരും ഗാസായിബാദ് പൊലിസിന്റെ എഫ്.ഐ.ആറിലുണ്ട്.

ബി.ജെ.പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദയുടെ വിഡിയോ പങ്കുവച്ചതിന് പിന്നാലെ 2022ലും സുബൈറിനെതിരേ കേസെടുത്തിരുന്നു. 2018ലെ പഴയൊരു ട്വീറ്റിന്റെ പേരിലെടുത്ത കേസില്‍ സുബൈര്‍ ഒരുമാസത്തോളം ജയിലില്‍ കിടക്കുകയുണ്ടായി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയ്‌ക്കെതിരേ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്നതോടെ വക്താവ് പദവിയില്‍നിന്ന് അവരെ ബി.ജെ.പി നീക്കംചെയ്തിരുന്നു.

up police Severe sections imposed against Mohammed Zubair



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  20 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  20 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  20 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  20 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  20 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  20 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  20 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  20 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  20 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  20 days ago