HOME
DETAILS

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

  
ഗിരീഷ് കെ നായർ
December 04, 2024 | 3:43 AM

Vizhinjam Successfully passed the trial phase

തിരുവനന്തപുരം: പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകസമുദ്ര വ്യാപാര ഭൂപടത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായി മാറാൻ ലക്ഷ്യമിട്ട്  വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന് ഇന്നലെ തുടക്കമായി. ജൂലൈയിൽ ട്രയൽ റൺ ആരംഭിക്കുമ്പോൾ നാലു മാസമാണ് പ്രവർത്തനം വിലയിരുത്താൻ  സമയം ലഭിച്ചിരുന്നത്. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് പരീക്ഷണ കാലഘട്ടത്തിൽ തന്നെ വിഴിഞ്ഞം വിജയക്കൊടി പാറിച്ച് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയ സ്ഥാനം പിടിച്ചുപറ്റി. മലേഷ്യ, ചൈന, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ അന്താരാഷ്ട്ര തുറമുഖങ്ങൾക്കുളള കനത്ത പ്രഹരം കൂടിയായത്.

ട്രയൽ റൺ കാലത്ത് മാത്രം തുറമുഖം ഒരുലക്ഷത്തിലേറെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് റെക്കോഡിലും ഇടം നേടി. ഒരു വർഷം കൊണ്ട് നാൽപതിനായിരം മുതൽ അറുപതിനായിരം വരെ കണ്ടെയ്‌നറുകൾ ലക്ഷ്യമിട്ട സ്ഥാനത്താണ് അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിയ വിജയം വിഴിഞ്ഞം നേടിയെടുത്തത്. ട്രയൽ റൺ പൂർത്തിയായ ഇന്നലെ വരെ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത് 70 കപ്പലുകളിലായി 1,47000 കണ്ടെയ്‌നറുകളാണ്.

കഴിഞ്ഞ മാസം മാത്രം 30 കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. 400 മീറ്റർ വരെ നീളവും 59 മീറ്റർ വരെ വീതിയുമുള്ള മദർഷിപ്പുകൾ വരെ തുറമുഖത്തെത്തി. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) കൂറ്റൻ മദർഷിപ്പുകളും ഇതിൽപ്പെടുന്നു. ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന എം.എസ്.സിയുടെ ജേഡ് സർവിസിൽ വിഴിഞ്ഞത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ ഈ മേഖലയിൽ സർവിസ് നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മദർഷിപ്പ് എം.എസ്.സി ഐറീന വിഴിഞ്ഞത്തെത്താനുള്ള സാധ്യതയായി. അങ്ങനെയാകുമ്പോൾ രാജ്യത്ത് ഇൗ കപ്പൽ എത്തുന്ന ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.വിഴിഞ്ഞം കമ്മിഷനിങ് ജനുവരിയിൽ നടക്കാനിരിക്കേ ട്രയൽ റൺ കാലയളവിൽ മാത്രം കേരളത്തിന് എട്ടുകോടിയിലേറെ വരുമാനവും ലഭിച്ചു. ജി.എസ്.ടി വകയിൽ ലഭിച്ച 16.5 കോടിയിൽ കേന്ദ്ര വിഹിതം കഴിച്ചുള്ള തുകയാണിത്.

ജനുവരിയിൽ പ്രധാനമന്ത്രി വിഴിഞ്ഞം കമ്മിഷനിങ് നടത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടെ പൂർണതോതിൽ വിഴിഞ്ഞം പ്രവർത്തനമാരംഭിക്കുന്നതിനൊപ്പം വരുമാനവർധനവും ഉണ്ടാകും. 
വേണ്ടത് .


റോഡ്- റെയിൽ കണക്ടിവിറ്റി 
 വിഴിഞ്ഞം അതിന്റെ പ്രഖ്യാപിത അവസ്ഥയിലേക്ക് എത്തിച്ചേരാൻ 2034 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. അതായത് പത്ത് വർഷം കഴിയുന്നതോടെ സംസ്ഥാനം വിഴിഞ്ഞത്തിന്റെ കരുത്തിൽ സാമ്പത്തികാഭിവൃദ്ധിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിൽ മദർഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകൾ ചെറു കപ്പലുകളിലായി മറ്റ് തുറമുഖങ്ങളിലെത്തിച്ച് അതത് സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നാണ് രീതി. വിഴിഞ്ഞത്തിന് റോഡ്-റെയിൽ കണക്ടിവിറ്റി ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി.

അടുത്ത പത്ത് വർഷത്തിനിടെ ഇതും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുറമുഖത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 2028നകം രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് തീർക്കാനാണ് അദാനി പോർട്‌സ് ലക്ഷ്യമിടുന്നത്. 
തുറമുഖം പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് അധികൃതർ പറയുന്നത്. പൂർണമായി പ്രവർത്തന സജ്ജമാകുമ്പോൾ വിഴിഞ്ഞത്ത് 2000 മീറ്റർ ബെർത്താണുണ്ടാവുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  9 days ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  9 days ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  9 days ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  9 days ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  9 days ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  9 days ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  9 days ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  9 days ago
No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  9 days ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  9 days ago