HOME
DETAILS

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

  
Web Desk
December 08, 2024 | 7:56 AM

Former IPS Officer Sanjiv Bhatt Acquitted in 1997 Custodial Assault Case

അഹ്മദാബാദ്: 1997ല്‍ നടന്ന കസ്റ്റഡി മര്‍ദനക്കേസില്‍ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 27 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പോര്‍ബന്തറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യയുടേതാണ് വിധി.


അഹ്മദാബാദ്: 1997ല്‍ നടന്ന കസ്റ്റഡി മര്‍ദനക്കേസില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 27 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പോര്‍ബന്തറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യയുടേതാണ് വിധി. 

സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്.പിയായിരുന്ന കാലത്തെ സംഭവത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996ല്‍ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തില്‍ ലഹരിവെച്ച് കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണത്തില്‍ 20 വര്‍ഷം തടവിനും സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചിരുന്നു. നിലവില്‍ രാജ്‌കോട്ട് ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ഭട്ട്.

 

സഞ്ജീവ് ഭട്ട്, കോണ്‍സ്റ്റബിളായിരുന്ന വാജുഭായ് ചൗ എന്നിവര്‍ക്കെതിരെയായിരുന്ന നരന്‍ ജാദവ് എന്നയാളുടെ പരാതിയില്‍ കേസെടുത്തത്. വാജുഭായ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ഐ.പി.സി 324 മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, ഐ.പി.സി 330 നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ടാഡ കേസില്‍ അറസ്റ്റിലായ നരന്‍ ജാദവിന്റെ പരാതി.

1997 ജൂലൈ ആറിന് ജാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ഏപ്രില്‍ 15നാണ് സഞ്ജീവ് ഭട്ടിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 1994ലെ ആയുധ ഇറക്കുമതി കേസിലെ 22 പ്രതികളില്‍ ഒരാളാണ് നരന്‍ ജാദവ്.1997 ജൂലൈ അഞ്ചിന് അഹമ്മദാബാദ് സബര്‍മതി സെന്‍ട്രല്‍ ജയിലില്‍നിന്ന് പോര്‍ബന്തര്‍ പൊലീസ് നരന്‍ ജാദവിനെ സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തിച്ചു. ജാദവിന്റെ രഹസ്യഭാഗങ്ങളിലടക്കം അവിടെവെച്ച് വൈദ്യുതാഘാതമേല്‍പ്പിച്ചു. ജാദവിന്റെ മകനെയും വൈദ്യുതാഘാതമേല്‍പ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. പരാതിക്കാരന്‍ കോടതിയില്‍ താന്‍ നേരിട്ട പീഡനം തുറന്നുപറഞ്ഞതോടെ 1998 ഡിസംബര്‍ 31നാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് എന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫിസര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 2011ല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഭട്ടിന് അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015 ആഗസ്റ്റില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  5 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  5 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  5 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  5 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  5 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  5 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  5 days ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  5 days ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  5 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ നിലപാടിനെതിരേ സി.പി.എമ്മിൽ പടയൊരുക്കം

Kerala
  •  5 days ago