HOME
DETAILS

സഞ്ചാരിപ്രാവിന്റെ വംശനാശം: ചിത്ര പ്രദര്‍ശനം സമാപിച്ചു

  
backup
September 02, 2016 | 1:00 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%a8%e0%b4%be


കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ പക്ഷികളുടെ വിഭിന്ന ഭാവങ്ങളും ചേഷ്ടകളും ഒപ്പിയെടുത്ത പക്ഷിചിത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രദര്‍ശനം സമാപിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍ കാണാന്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ എത്തി. ഫോട്ടോകളില്‍ ഏറെയും  കേരളത്തില്‍ കാണപ്പെടുന്നവയെങ്കിലും ആഫ്രിക്കയിലെ സെക്രട്ടറി പക്ഷി മുതല്‍ ന്യൂഗിനിയയില്‍ മാത്രമുള്ള പറുദീശാപക്ഷികള്‍ വരെ ശേഖരത്തിലുണ്ട്. 35 പ്രഗല്‍ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.എന്‍.എ പെരുമാളിന്റെ വെള്ളിമൂങ്ങയും എ.വി അഭിജിത്തിന്റെ മലമുഴക്കി വേഴാമ്പലും കെ ജയറാമിന്റെ മയിലും ഡോ. എം.കെ അഭിലാഷിന്റെ കൃഷ്ണപരുന്തും പ്രവീണ്‍ മോഹന്‍ദാസിന്റെ പ്രണയനൃത്തം ചെയ്യുന്ന സാരസങ്ങളും ശാന്തി രാധാകൃഷ്ണന്റെ പെലിക്കനുകളും മറ്റും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ്.
1914 സെപ്തംബര്‍ ഒന്നിന് വംശനാശമടഞ്ഞ സഞ്ചാരിപ്രാവിന്റെ നീറുന്ന ഓര്‍മകളാണ് പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ ആധാരശ്രുതി. ഈ ഭൂമുഖത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പക്ഷികളുടെ 100 ഫോട്ടോഗ്രാഫുകള്‍ക്കൊപ്പം വംശനാശം സംഭവിച്ച് കഴിഞ്ഞ അഞ്ച് പക്ഷികളുടെ പെയിന്റിംഗുകളും പ്രദര്‍ശനത്തിലുണ്ട്.
ഇനിയൊരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നുള്ള പക്ഷികളില്‍ എത്ര ബാക്കിയുണ്ടാവുമെന്ന് ചോദിച്ച് കൊണ്ടാണ് പ്രദര്‍ശനം സമാപിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരക്ക് വംശനാശവും ജീവന്റെ ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. പ്രശസ്ത പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഇ കുഞ്ഞികൃഷ്ണന്‍, പി.കെ ഉത്തമന്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  a month ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  a month ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  a month ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  a month ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  a month ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a month ago
No Image

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശനം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രം

oman
  •  a month ago
No Image

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ വെളിപ്പെടുത്തൽ: എംഎൽഎ ഓഫിസിലേക്ക് മാർച്ചുമായി ബിജെപി; പത്തനാപുരത്ത് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

Kerala
  •  a month ago
No Image

ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോഴിക്കോട് 'കുട്ടി മോഷ്ടാക്കൾ' പിടിയിൽ

crime
  •  a month ago


No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  a month ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  a month ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  a month ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago