HOME
DETAILS

സഞ്ചാരിപ്രാവിന്റെ വംശനാശം: ചിത്ര പ്രദര്‍ശനം സമാപിച്ചു

  
backup
September 02, 2016 | 1:00 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%a8%e0%b4%be


കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ പക്ഷികളുടെ വിഭിന്ന ഭാവങ്ങളും ചേഷ്ടകളും ഒപ്പിയെടുത്ത പക്ഷിചിത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രദര്‍ശനം സമാപിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍ കാണാന്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ എത്തി. ഫോട്ടോകളില്‍ ഏറെയും  കേരളത്തില്‍ കാണപ്പെടുന്നവയെങ്കിലും ആഫ്രിക്കയിലെ സെക്രട്ടറി പക്ഷി മുതല്‍ ന്യൂഗിനിയയില്‍ മാത്രമുള്ള പറുദീശാപക്ഷികള്‍ വരെ ശേഖരത്തിലുണ്ട്. 35 പ്രഗല്‍ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.എന്‍.എ പെരുമാളിന്റെ വെള്ളിമൂങ്ങയും എ.വി അഭിജിത്തിന്റെ മലമുഴക്കി വേഴാമ്പലും കെ ജയറാമിന്റെ മയിലും ഡോ. എം.കെ അഭിലാഷിന്റെ കൃഷ്ണപരുന്തും പ്രവീണ്‍ മോഹന്‍ദാസിന്റെ പ്രണയനൃത്തം ചെയ്യുന്ന സാരസങ്ങളും ശാന്തി രാധാകൃഷ്ണന്റെ പെലിക്കനുകളും മറ്റും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ്.
1914 സെപ്തംബര്‍ ഒന്നിന് വംശനാശമടഞ്ഞ സഞ്ചാരിപ്രാവിന്റെ നീറുന്ന ഓര്‍മകളാണ് പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ ആധാരശ്രുതി. ഈ ഭൂമുഖത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പക്ഷികളുടെ 100 ഫോട്ടോഗ്രാഫുകള്‍ക്കൊപ്പം വംശനാശം സംഭവിച്ച് കഴിഞ്ഞ അഞ്ച് പക്ഷികളുടെ പെയിന്റിംഗുകളും പ്രദര്‍ശനത്തിലുണ്ട്.
ഇനിയൊരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നുള്ള പക്ഷികളില്‍ എത്ര ബാക്കിയുണ്ടാവുമെന്ന് ചോദിച്ച് കൊണ്ടാണ് പ്രദര്‍ശനം സമാപിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരക്ക് വംശനാശവും ജീവന്റെ ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. പ്രശസ്ത പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഇ കുഞ്ഞികൃഷ്ണന്‍, പി.കെ ഉത്തമന്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  3 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  3 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  3 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  3 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  3 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  3 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  3 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  3 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  3 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  3 days ago