HOME
DETAILS

നവകേരള ബസ് വീണ്ടും നിരത്തിൽ; കന്നി സർവിസ് 'ഹൗസ് ഫുൾ'

  
Laila
January 02 2025 | 04:01 AM

Navakerala bus is back on the road Kanni Service House Full

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം  നവകേരള ബസ് പുതുക്കിപ്പണിത് വീണ്ടും സർവിസിനിറങ്ങിയപ്പോൾ ലഭിച്ചത് മികച്ച പ്രതികരണം. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ആദ്യ സർവിസിൽ മുഴുവൻ സീറ്റും ബുക്ക് ചെയ്യപ്പെട്ടു. പുതുക്കിയ സമയം അനുസരിച്ച് രാവിലെ 8.25നാണ് കോഴിക്കോട് നിന്ന് സർവിസ് ആരംഭിച്ചത്. രാത്രി 10.25ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചു.

ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ശൗചാലയം  നിലനിർത്തി. 
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സർവിസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാതെ വന്നതോടെ റദ്ദാക്കി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിപ്പിച്ചത്. പിന്നീട് ഏറെക്കാലം വെറുതേ കിടന്ന ശേഷമാണു പുതുക്കി പണിതത്. 

ടിക്കറ്റ് നിരക്ക് കുറച്ചും   സമയത്തിൽ മാറ്റംവരുത്തിയും യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള  ശ്രമമാണ് നടത്തിയിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജി.എസ്.ടിയും റിസർവേഷൻ ചാർജും ഉൾപ്പെടെ 968 രൂപ നൽകിയാൽ മതി. മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി എന്നിവിടങ്ങളിൽ ഫെയർ സ്റ്റേജുണ്ട്. നേരത്തേ 1,256 രൂപയായിരുന്നു ബംഗളൂരു മുതൽ കോഴിക്കോട് വരെ നൽകേണ്ടിയിരുന്നത്. 

 

പുതുക്കിയ ടിക്കറ്റ് നിരക്ക്  (ബംഗളൂരുവിൽ നിന്ന്)
ബത്തേരി- 671 രൂപ, കൽപറ്റ– 731, താമരശേരി– 83,
കോഴിക്കോട്– 968 രൂപ. മൈസൂരുവിൽ നിന്ന്
കോഴിക്കോട്ടേക്ക്– 560 രൂപ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  17 hours ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  18 hours ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  18 hours ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  18 hours ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  18 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  19 hours ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  19 hours ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  19 hours ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  19 hours ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  19 hours ago