HOME
DETAILS

നവകേരള ബസ് വീണ്ടും നിരത്തിൽ; കന്നി സർവിസ് 'ഹൗസ് ഫുൾ'

  
January 02, 2025 | 4:50 AM

Navakerala bus is back on the road Kanni Service House Full

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം  നവകേരള ബസ് പുതുക്കിപ്പണിത് വീണ്ടും സർവിസിനിറങ്ങിയപ്പോൾ ലഭിച്ചത് മികച്ച പ്രതികരണം. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ആദ്യ സർവിസിൽ മുഴുവൻ സീറ്റും ബുക്ക് ചെയ്യപ്പെട്ടു. പുതുക്കിയ സമയം അനുസരിച്ച് രാവിലെ 8.25നാണ് കോഴിക്കോട് നിന്ന് സർവിസ് ആരംഭിച്ചത്. രാത്രി 10.25ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചു.

ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ശൗചാലയം  നിലനിർത്തി. 
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സർവിസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാതെ വന്നതോടെ റദ്ദാക്കി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിപ്പിച്ചത്. പിന്നീട് ഏറെക്കാലം വെറുതേ കിടന്ന ശേഷമാണു പുതുക്കി പണിതത്. 

ടിക്കറ്റ് നിരക്ക് കുറച്ചും   സമയത്തിൽ മാറ്റംവരുത്തിയും യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള  ശ്രമമാണ് നടത്തിയിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജി.എസ്.ടിയും റിസർവേഷൻ ചാർജും ഉൾപ്പെടെ 968 രൂപ നൽകിയാൽ മതി. മൈസൂരു, ബത്തേരി, കൽപറ്റ, താമരശേരി എന്നിവിടങ്ങളിൽ ഫെയർ സ്റ്റേജുണ്ട്. നേരത്തേ 1,256 രൂപയായിരുന്നു ബംഗളൂരു മുതൽ കോഴിക്കോട് വരെ നൽകേണ്ടിയിരുന്നത്. 

 

പുതുക്കിയ ടിക്കറ്റ് നിരക്ക്  (ബംഗളൂരുവിൽ നിന്ന്)
ബത്തേരി- 671 രൂപ, കൽപറ്റ– 731, താമരശേരി– 83,
കോഴിക്കോട്– 968 രൂപ. മൈസൂരുവിൽ നിന്ന്
കോഴിക്കോട്ടേക്ക്– 560 രൂപ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  12 days ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  13 days ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  13 days ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  13 days ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  13 days ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  13 days ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  13 days ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  13 days ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  13 days ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  13 days ago