HOME
DETAILS

അറുതിയില്ലാത്ത വംശഹത്യ; ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ മരണ മഴ, ഒരു കുഞ്ഞ് കൂടി മരവിച്ചു മരിച്ചു

  
Web Desk
January 06, 2025 | 7:17 AM

Israel Intensifies Attacks on Gaza 88 Dead in 24 Hours Amid Ongoing Peace Talks

ഗസ്സ സിറ്റി: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തിവരുന്ന കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള മധ്യസ്ഥചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനൊപ്പം ഗസ്സയില്‍ ആക്രമണം വര്‍ധിപ്പിച്ച് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 88 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. 

ഗസ്സയിലെ ദാറുല്‍ ബലായില്‍ കാണാതായ 15 പേരടങ്ങുന്ന കുടുംബത്തിന്റെ മൃതദേഹംകൂടി കണ്ടെത്തിയതോടെയാണ് 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയത്. തകര്‍ന്ന മൂന്നുനില കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് കുട്ടികളടക്കമുള്ളവരുടെ 15 മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

മധ്യ ഗസ്സയിലെ നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. നവജാതശിശുവിന് ഗുരുതരമായി പരുക്കേറ്റു. വടക്കന്‍ ഗസ്സയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എഴുത്തുകാരന്‍കൂടിയായ മുഹമ്മദ് ഹിജാസിയാണ് കൊല്ലപ്പെട്ടത്. 

ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കില്‍ കൂട്ട റെയ്ഡും തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 20 ഫലസ്തീനികളെയാണ് ഇവിടെനിന്ന് ഇസ്‌റാഈല്‍ പിടിച്ചുകൊണ്ടുപോയത്. ഇതിനകം പതിനായിരത്തിലേറെ പേരെയാണ് ഇത്തരത്തില്‍ 14 മാസത്തിനിടെ ഇസ്‌റാഈല്‍ സൈന്യം കൊണ്ടുപോയത്.

ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ആരോഗ്യസംവിധാനങ്ങള്‍ സമ്പൂര്‍ണമായി താറുമാറായ ഗസ്സയില്‍ ഒരു നവജാത ശിശുകൂടി മരവിച്ചുമരിച്ചു. ഈ ശൈത്യകാലം തുടങ്ങിയതോടെ ഇത്തരത്തില്‍ മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി. കുഞ്ഞിന്റെ മാതാവ് അല്‍ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും പ്രസവിച്ച ശേഷം ഒരുദിവസം പോലും കുഞ്ഞിനൊപ്പമുള്ള നിമിഷം ആസ്വദിക്കാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പതിവുപോലെ രാത്രി തന്റെ അടുത്താണ് കുഞ്ഞ് കിടന്നിരുന്നത്. രാത്രി അനക്കമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട് നോക്കുമ്പോള്‍ മരിച്ചതായാണ് കാണുന്നത് അവര്‍ കൂട്ടിച്ചേര്‍ത്തു.

2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ തുടങ്ങിയ ആക്രമണം 455 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ടവരുടെ ആകെയെണ്ണം 45,805 ആയി. 109,064 പേര്‍ക്കാണ് പരുക്കേറ്റത്.  2024ല്‍ ഗസ്സയിലെ 815 പള്ളികളാണ് ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തത്. 19 ഖബര്‍സ്ഥാനുകളും തകര്‍ത്തു. മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. 

സയണിസ്റ്റ് ആക്രമണം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതുസംബന്ധിച്ച് ദോഹ ആസ്ഥാനമായി ചര്‍ച്ചകള്‍ നടക്കുന്നതായും അനുകൂല പ്രതികരണമാണുള്ളതെന്നും ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രിയുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ ചര്‍ച്ചനടത്തി.

 

The death toll in Gaza has risen to 88 in just 24 hours as Israel intensifies its attacks while peace talks aimed at halting the ongoing violence continue. The latest casualties include 15 members of a family from Darul Balayil, whose bodies were discovered under the rubble of a collapsed three-story building. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി 'കേരളം'; സേവാ തീര്‍ഥിലെ ആദ്യ തീരുമാനം; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala
  •  10 days ago
No Image

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  10 days ago
No Image

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

Kerala
  •  10 days ago
No Image

തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

International
  •  10 days ago
No Image

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Kerala
  •  10 days ago
No Image

കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ' ദ കേരള സ്‌റ്റോറി 2' കാണാന്‍ ഹൈക്കോടതി 

Kerala
  •  10 days ago
No Image

എട്ട് ലക്ഷം ലോണെടുത്തു, കടം വാങ്ങി; വിദഗ്ധ ചികിത്സക്കായുള്ള യാത്ര തുടങ്ങും മുന്‍പേ അവസാനിച്ചു, ജാര്‍ഖണ്ഡ് എയര്‍ ആംബുലന്‍സ് ദുരന്തത്തില്‍ തീരാവേദനയുമായി സഞ്ജയിന്റെ കുടുംബം   

National
  •  10 days ago
No Image

യുപിയിൽ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴിൽ ആറും പൂട്ടിക്കെട്ടി; വെള്ളത്തിലായത് കോടികൾ

National
  •  10 days ago
No Image

നവകേരള സര്‍വേയില്‍ എന്താണ് അപാകതയെന്ന് സുപ്രിംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ, സര്‍ക്കാരിന് ആശ്വാസം

Kerala
  •  10 days ago
No Image

വലിയങ്ങാടി അപകടം: കെട്ടിടം അപകടാവസ്ഥയിലെന്ന റിപ്പോര്‍ട്ട് കോര്‍പറേഷന്‍ അവഗണിച്ചു; പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഇനിയുമേറെ...

Kerala
  •  10 days ago