HOME
DETAILS

അറസ്റ്റിന് പിന്നാലെ പി.വി അൻവറിന് യു.ഡി.എഫിൽ സ്വീകാര്യതയേറി

  
ഇ.പി മുഹമ്മദ്
January 07, 2025 | 3:07 AM

PV Anwar was accepted in UDF after his arrest

കോഴിക്കോട്: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് മാർച്ചിന് പിന്നാലെയുണ്ടായ അറസ്റ്റിനെ തുടർന്ന് പി.വി അൻവർ എം.എൽ.എക്ക് യു.ഡി.എഫിൽ സ്വീകാര്യതയേറുന്നു. ആദ്യഘട്ടത്തിൽ അൻവറിനോട് താൽപര്യം കാണിക്കാതിരുന്ന നേതാക്കൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറിനെ തള്ളാൻ പറ്റാത്ത അവസ്ഥയായി. സി.പി.എമ്മിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടുന്ന അൻവറിനെ ഇനിയും മാറ്റിനിർത്തരുതെന്ന വികാരം യു.ഡി.എഫിൽ ശക്തമാണ്.

അതേസമയം, അറസ്റ്റ് വിഷയത്തിൽ അൻവറിനെ പിന്തുണച്ചെങ്കിലും യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ശക്തമാണ്. അൻവർ സർക്കാരിനും സി.പി.എമ്മിനും എതിരാണെങ്കിലും ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയത് മുന്നണിക്ക് ക്ഷീണമായെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ നടത്തിയ പരാമർശങ്ങൾ അൻവറിന് വിനയാവുകയായിരുന്നു. പിന്നീടുള്ള അൻവറിന്റെ പല നീക്കങ്ങളെയും യു.ഡി.എഫ് സംശയദൃഷ്ടിയോടെയാണ് കണ്ടത്. 

സംസ്ഥാന വനനിയമ ഭേദഗതിക്കെതിരേ അൻവർ സംഘടിപ്പിച്ച ജനകീയ യാത്രയിൽ ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചത് വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെയായിരുന്നു. എന്നാൽ  വിമർശനം ഉയർന്നതോടെ അപ്പച്ചൻ പിൻമാറി.
അൻവറിന്റെ കാര്യത്തിൽ കരുതലോടെ നീങ്ങണമെന്നാണ് സതീശന്റെ നിലപാട്. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അൻവറിനെ ഒപ്പം കൂട്ടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റിന് തൊട്ടുപിന്നാലെ യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെല്ലാം അൻവറിന് പിന്തുണയുമായി രംഗത്തെത്തി. 

അൻവറിലൂടെ നഷ്ടപ്പെട്ട യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റായ നിലമ്പൂർ തിരിച്ചുപിടിക്കാൻ അദ്ദേഹത്തെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം യു.ഡി.എഫിൽ ശക്തമാണ്. അതിനിടെ, അൻവറിനെ യു.ഡി.എഫിൽ എടുക്കണമെന്ന ആവശ്യവുമായി സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ രംഗത്തെത്തി. അൻവറിന്റെ അറസ്റ്റ്  നിർണായക രാഷ്ട്രീയ വഴിത്തിരിവ് ആണെന്നാണ് സി.പി ജോൺ പ്രതികരിച്ചത്.

എന്നാൽ അൻവറിനെ തിടുക്കപ്പെട്ട് മുന്നണിയിൽ എടുക്കേണ്ട എന്നാണ് ആർ.എസ്.പിയുടെ നിലപാട്. അൻവറിന് കൃത്യമായ രാഷ്ട്രീയമില്ലെന്നും ഓരോ ദിവസവും ഓരോ ഇടത്താണെന്നും അതുകൊണ്ട് ഭാവിയിൽ എന്തുസംഭവിക്കുമെന്ന് ഭയമുണ്ടെന്നുമാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞത്.  അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യെ മുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ യു.ഡി.എഫിലെ ഭൂരിഭാഗം നേതാക്കളും. എന്നാൽ കോൺഗ്രസിൽ ചേരുന്നതിനെ ആരും പരസ്യമായി എതിർക്കുന്നില്ല. 

തുടക്കത്തിൽ ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസുമായും തമിഴ്‌നാട്ടിലെ ഡി.എം.കെയുമായും അൻവർ സഖ്യസാധ്യതകൾ തേടിയിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസുമായി അടുക്കാൻ അൻവർ തീരുമാനിച്ചത്. 
എന്നാൽ ഈ നീക്കത്തിനും കാര്യമായ പിന്തുണ കിട്ടിയില്ല. അതിനിടെയാണ് സർക്കാരിനെതിരേ പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിൽ അൻവറിന്റെ അറസ്റ്റുണ്ടായത്. തന്നെ പൂർണമായി തള്ളിയ യു.ഡി.എഫ് നടപടിയിലൂടെ രൂപപ്പെട്ട പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ താൽക്കാലികമായെങ്കിലും മറികടക്കാൻ അറസ്റ്റ് അൻവറിന് സഹായകമായി.

അൻവറിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ശൈലിയിലുള്ള കോൺഗ്രസിനുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി അൻവർ സ്വയം തിരുത്തണമെന്നാണ് ബൽറാം ആവശ്യപ്പെട്ടത്.  

താൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യു.ഡി.എഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ലെന്നും ബൽറാം കുറിപ്പിൽ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  6 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  6 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  6 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  6 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  6 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  6 days ago