HOME
DETAILS

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

  
Web Desk
February 25, 2026 | 7:03 AM

donald trump repeats claim of stopping indiapakistan war india rejects assertion

വാഷിങ്ടണ്‍: ഇന്ത്യ പാക് യുദ്ധം നിര്‍ത്തിച്ചത് താനാണെന്ന് വീണ്ടും അവകാശവാദം മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. യു.എസ് ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ ഏകദേശം 35 ദശലക്ഷം ആളുകള്‍ മരിക്കുമായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെടുന്നു. തന്റെ ഭരണത്തിന്റെ രണ്ടാം ഘട്ട ചുമലയേറ്റെടുത്ത ശേഷമുള്ള ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയനില്‍ പങ്കെടുത്തു സംസാരിക്കുകയാരുന്നു ട്രംപ്.

താന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷമുള്ള പത്ത് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇസ്‌റാഈല്‍-ഹമാസ്, ഇസ്‌റാഈല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, ഇന്ത്യ-പാകിസ്താന്‍, സെര്‍ബിയ-കോസോവോ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത് താനാണെന്ന് ട്രംപ് വാദിക്കുന്നു.

'സ്വദേശത്തും വിദേശത്തും അമേരിക്കക്കാര്‍ക്ക് സുരക്ഷ പുനഃസ്ഥാപിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്റെ ആദ്യത്തെ പത്ത് മാസത്തിനുള്ളില്‍ ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്താനും ഇന്ത്യയും ഒരു ആണവയുദ്ധം നടത്തുമായിരുന്നു,' ട്രംപ്  പറഞ്ഞു.

'എന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ 35 ദശലക്ഷം ആളുകള്‍ മരിക്കുമായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു.'

തന്റെ ഭരണകൂടം ഇപ്പോള്‍ ഒമ്പതാമത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 
'റഷ്യയും ഉക്രൈനും തമ്മിലുള്ള കൊലപാതകവും കൂട്ടക്കൊലയും. ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരിക്കലും സംഭവിക്കില്ലായിരുന്ന ഒരു യുദ്ധമാണിത്- ട്രംപ് പറഞ്ഞു. 

എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന്റെ അവകശവാദം ഇന്ത്യ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കാരണം പാകിസ്താന്‍ സൈനിക ജനറലിന്റെ അഭ്യര്‍ഥനയാണെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.  ഭീമമായ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ഇതിനു മുന്‍പ് അവകാശപ്പെട്ടിരുന്നു. വലിയ യുദ്ധങ്ങള്‍ തടഞ്ഞിട്ടും തനിക്ക് നോബേല്‍ ലഭിക്കാത്തതിലുള്ള പ്രതിഷേധവും ട്രംപ് ആവര്‍ത്തിച്ച് പങ്കുവെച്ചിട്ടുണ്ട്.

 

us president donald trump has again claimed that he stopped a potential india–pakistan war, citing remarks allegedly made by pakistan pm shehbaz sharif. india has earlier rejected trump’s claims regarding us intervention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  6 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  6 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  6 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  6 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  6 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  6 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  6 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  6 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  6 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  6 days ago