പ്രസവിക്കൂ പണം നേടൂ ...റഷ്യയിൽ 25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്ക് പ്രസവിച്ചാൽ 81,000 രൂപ
മോസ്‌കോ: സാധാരണ പ്രസവിച്ചാൽ നമുക്ക് ചിലവ് കൂടുതലാണ്. പ്രസവിക്കുന്നതിന് ലക്ഷം രൂപ ഇങ്ങോട്ട് കിട്ടിയാലോ. എന്നാൽ റഷ്യയിലാണ് സംഭവം. പ്രസവിക്കുന്നതിന് ഒരു ലക്ഷം രൂപയോളമാണ്നൽകുക. ചില വ്യവസ്ഥകളും ഉണ്ട് കേട്ടോ.
25 വയസിന് താഴെയുള്ള വിദ്യാർഥിനികൾക്കായി റഷ്യൻ റിപ്പബ്ലിക്കായ കരേലിയയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനൽകുന്ന വിദ്യാർഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) നൽകുന്നതാണ് പദ്ധതിയെന്ന് മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി .
ഈവർഷം ജനുവരി ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽവന്നു. പ്രസവിക്കുന്ന സ്ത്രീ 25 വയസിന് താഴെയുള്ളവളായിരിക്കണം. ഒരു പ്രാദേശിക സർവകലാശാലയിലോ, കോളജിലോ മുഴുവൻസമയ വിദ്യാർഥിയും കരേലിയയിലെ താമസക്കാരിയുമായിരിക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ സഹായധനം കിട്ടില്ല.
ഉക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ പ്രസവപ്രോത്സാഹന നയം കൊണ്ടുവരുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇതുകൂടാതെ പുടിൻ സർക്കാർ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഉയർത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവർക്ക് 6,77,000 റൂബിൾ (5,69,627 രൂപ) നൽകും. കഴിഞ്ഞ വർഷം ഇത് 6,30,400 (5,30,418 രൂപ) റൂബിളായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 8,94,000 റൂബിളും ലഭിക്കും.
In an effort to boost birth rates, Karelia, a Russian republic, is offering 1 Lakh Rubles (around 81,000 INR) to students under 25 who give birth to healthy babies. This initiative aims to address declining birth rates in Russia and incentivize young women to have children. The plan is part of broader efforts by the Russian government to address demographic challenges, according to Moscow Times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."