HOME
DETAILS

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലിസ് പിടിയിൽ

  
Web Desk
January 17, 2025 | 7:12 AM

Saif Ali Khan Stabbing Incident Suspected Attacker in Police Custody

മുംബൈ: വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപിച്ച സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ പൊലിസ് പിടിയിൽ. വ്യാഴാഴ്ച വൈകീട്ടോടെ ദാദർ പൊലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബാന്ദ്ര പൊലിസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. 

അറസ്റ്റുമായി ബന്ധപ്പെട്ട് പൊലിസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 2.30ന് ബാന്ദ്രയിലെ ‘സദ്ഗുരു ശരൺ’ കെട്ടിടത്തിലെ അപ്പാർട്മെന്റിലായിരുന്നു സംഭവം. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തിൽ പതിച്ച ഹാക്സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷണശ്രമമാണെന്നും നടന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലിസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വശങ്ങളും പൊലിസ് അന്വേഷിക്കുന്നുണ്ട്.

20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം. നേരത്തെ, പ്രതിയുടേതെന്ന് സംശയിക്കുന്ന, കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി കെട്ടിടത്തിൽ കടന്നതും രക്ഷപ്പെട്ടതും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റെയർകെയ്സ് വഴിയാണ്. ഒരു ജീവനക്കാരിക്ക് കൈക്ക് കുത്തേറ്റിട്ടുണ്ട്. നടിയും ഭാര്യയുമായ കരീന കപൂർ, മക്കളായ തയ്മൂർ, ജേഹ് എന്നിവരും രണ്ട് വനിത ജീവനക്കാരുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ അക്രമിയിൽനിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് കുത്തേറ്റതെന്ന് പൊലിസ് പറഞ്ഞു.

പ്രതിയെ മുറിയിൽ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകൾ ഗുരുതരമായിരുന്നു. 

 

Mumbai police have arrested a suspect in connection with the stabbing of Bollywood actor Saif Ali Khan, who was attacked at his Bandra apartment. The actor, who sustained multiple stab wounds, underwent emergency surgery and is now out of danger. Police are investigating a potential theft attempt and possible links between the attacker and the actor's domestic staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  3 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  3 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  3 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  3 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  3 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  3 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  3 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  3 days ago