HOME
DETAILS

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായത് 32 പേരെ, പട്ടിക അംഗീകരിച്ചു

  
January 21, 2025 | 7:38 AM

kerala-chooralmala-mundakkai-landslide-missing-persons

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതില്‍ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്ത മൂന്ന് മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തില്‍ ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങള്‍ അവിടെ നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാന്‍കഴിഞ്ഞിരുന്നു. കണ്ണൂര്‍ ഫോറെന്‍സിക് സയന്‍സ് ലാബില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്കു പരിശോധനക്കയച്ചു. അവിടെ നടത്തിയ പരിശോധനയില്‍ ദുരന്തത്തില്‍ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്.

ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, റെവന്യൂ ആന്‍ഡ് ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരണപെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും. ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്യാന്‍വേണ്ട നടപടിക്രമങ്ങളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്തു മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  5 days ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  5 days ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  5 days ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  5 days ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  5 days ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  5 days ago
No Image

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  5 days ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  5 days ago
No Image

ട്രംപിന്റെ നീക്കം നിയമവിരുദ്ധം; ഇറാനികള്‍ ന്യൂയോര്‍ക്കില്‍ സുരക്ഷിതരായിരിക്കും: സൊഹ്‌റാന്‍ മംദാനി

International
  •  5 days ago