HOME
DETAILS

ആശുപത്രികളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു, ; ജെനിനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍ 

  
Web Desk
January 23, 2025 | 3:52 AM

Israels Continued Attacks on West Bank Lead to Destruction of Jenin Refugee Camp UN Reports

വെസ്റ്റ്ബാങ്ക്: ഗസ്സയിലെ വെടിനിര്‍ത്തലിനു പിന്നാലെ ഹമാസിന്റെ ബദ്ധവൈരിയായ ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപിനെ വാസയോഗ്യമല്ലതാക്കി മാറ്റിയെന്ന് യുനൈറ്റഡ് നാഷന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ 10 പേരെയാണ് ഇവിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ജെനിന്‍ അഭയാര്‍ഥി ക്യാംപിനു സമീപം നടത്തിയ ആക്രമണത്തില്‍ ആണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിന് മുന്‍പുള്ള  ദിവസം റോഡരികിലെ ബോംബ് സ്‌ഫോടനത്തില്‍ ഇസ്‌റാഈല്‍ സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനിക വാഹനം പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്.

ഇസ്‌റാഈല്‍ സൈന്യവും പൊലിസുമാണ് ഇന്നലെ അതിരാവിലെ മുതല്‍ ആക്രമണം തുടങ്ങിയത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. ആക്രമണത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. സാധാരണക്കാര്‍ക്കും ഫലസ്തീന്‍ സുരക്ഷാ സേനയ്ക്കും എതിരേ ഇസ്‌റാഈല്‍ സൈന്യം നിറയൊഴിച്ചു. ആക്രമണം 'ഭീകരത' അമര്‍ച്ച ചെയ്യാനാണെന്നാണ് പതിവുപോലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രചികരിച്ചത്.  ഇസ്‌റാഈല്‍ നടത്തുന്നത് അധിനിവേശമാണെന്ന് ജനിന്‍ ഗവര്‍ണര്‍ കമാല്‍ അബഹു അല്‍ റബ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  4 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  4 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  4 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  4 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  4 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  4 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  4 days ago