HOME
DETAILS

'പിപിഇ കിറ്റ് വാങ്ങുന്നതില്‍ കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുമായിരുന്നില്ല': സിഎജി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

  
Web Desk
January 23, 2025 | 12:09 PM

pinarayivijayanstatement-cagreport-latest

തിരുവനന്തപുരം: വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് സഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 എത്ര കാലം കൊവിഡ് നില്‍ക്കുമെന്ന് പറയാന്‍ കഴിയാത്ത കാലത്ത് പര്‍ച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താല്‍ മതിയായിരുന്നോ എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് അടിയന്തിരമായി സാധനങ്ങള്‍ വാങ്ങാനാണ് തീരുമാനമെടുത്തത്. അതില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തില്‍ പലതും നമ്മള്‍ നിര്‍ബന്ധിതരായി. ചിലതിന് വില കൂടി. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകള്‍ കൂട്ടി വച്ച് വിലയിരുത്തിയാല്‍ ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നല്‍കിയ കമ്പനി പകുതി എണ്ണം മാത്രമേ നല്‍കിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പര്‍ച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പൊതു അവധിക്ക് മുന്നോടിയായുള്ള 'കൂട്ട അവധി'ക്ക് തടയിടും; നിയമം ലംഘിച്ചാൽ കർശന നടപടി

uae
  •  3 days ago
No Image

ശുചിത്വ വീഴ്ചകള്‍ക്കെതിരെ നടപടി ശക്തം; ദക്ഷിണ ശര്‍ഖിയയില്‍ 80 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

oman
  •  3 days ago
No Image

സ്കൂൾ ബസിടിച്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം; അപകടം അച്ഛനൊപ്പം പാൽ വാങ്ങാൻ പോകുമ്പോൾ

National
  •  3 days ago
No Image

റമദാനിലെ വിലക്കയറ്റം തടയാൻ യുഎഇ: ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് കർശന നിയന്ത്രണം; നിയമലംഘകർക്ക് കടുത്ത പിഴ

uae
  •  3 days ago
No Image

ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടുണ്ട്'; എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

Kerala
  •  3 days ago
No Image

ഒമാനില്‍ 12 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം

oman
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് നിർണ്ണായകം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

Kerala
  •  3 days ago
No Image

യുഎഇയിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു

uae
  •  3 days ago
No Image

കാറിനുള്ളിലെ ദുരൂഹമരണം; പണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, ഒടുവിൽ ലഡുവിൽ വിഷം നൽകി കവർച്ച; പ്രതി കുടുങ്ങിയത് ഇങ്ങനെ

Kerala
  •  3 days ago
No Image

അൽ ലയാൻ ഒയാസിസ്; മരുഭൂമി ടൂറിസത്തിൽ വിപ്ലവം കുറിക്കാൻ ദുബൈയുടെ പുതിയ പദ്ധതി

uae
  •  3 days ago