HOME
DETAILS

ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍

  
Web Desk
February 07 2025 | 04:02 AM

Controversy in Uttarakhand Muslim Youths Personal Details Leaked in Hindutva Groups Under Uniform Civil Code

ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കൊണ്ടുവന്ന ഏക സിവില്‍കോഡിന്റെ മറവില്‍ ലിവ് ഇന്‍ റിലേഷനിലെ മുസ്‌ലിം യുവാക്കളുടെ പേരുകള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു. ഏകസിവില്‍ കോഡ് നിയമപ്രകാരം ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളും (വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കല്‍) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ്. ഇതുപ്രകാരം സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുസ്‌ലിം യുവാക്കളുടെ വിശദാംശങ്ങള്‍ ആണ് ഹിന്ദുത്വവാദികളുടെ ഗ്രുപ്പുകളില്‍ വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രചരിക്കുന്നത്. ഇതോടെ പങ്കാളികള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ഉദ്ധംസിങ് നഗര്‍ സ്വദേശി മുഹമ്മദ് ഷാനു (22) ആണ് പരാതിയുമായി രംഗത്തുവന്നത്. ഉദ്ധംസിങ് നഗറിലെ സബ്ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫിസില്‍ കഴിഞ്ഞമാസം ഏഴിന് ആണ് മുഹമ്മദ് ഷാനു, അകാന്‍ഷ കന്ദാരിയെ (23) വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച് അപേക്ഷിച്ചത്. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഷാനുവിന് തന്റെ കുടുംബത്തില്‍നിന്ന് സന്ദേശം ലഭിച്ചു. അപേക്ഷയുടെ വിശദാംശങ്ങളും ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളടങ്ങിയതുമായ വാട്‌സ്ആപ്പ് സന്ദേശം ആയിരുന്നു അത്. ഹിന്ദുത്വവാദികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം കുടുംബത്തിനും ലഭിക്കുകയായിരുന്നു.

വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഷാനു നല്‍കിയ പരാതിയില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ ബസ്പൂര്‍ പൊലിസിന് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം മകളെ ഷാനു വശീകരിക്കുകയായിരുന്നുവെന്നും മതംമാറ്റമാണ് ലക്ഷ്യമെന്നും ആരോപിച്ച് യുവതിയുടെ മാതാവ് മജിസ്‌ട്രേറ്റിനും പരാതി നല്‍കി. ഇതുപ്രകാരം യുവതിയെ മജിസ്‌ട്രേറ്റ് വിളിപ്പിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയാകുന്നതെന്ന് അവര്‍ മൊഴിനല്‍കിയതോടെ മാതാവിന്റെ പരാതി തള്ളി. തുടക്കത്തില്‍ യുവതിയുടെ മാതാവിന് പരാതിയില്ലായിരുന്നുവെന്നും എന്നാല്‍, ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പരാതിപ്പെട്ടതെന്നും ഷാനു പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയും സന്ദേശങ്ങള്‍ പ്രചരിക്കുന്നതും കാരണം ബ്യൂട്ടീഷ്യന്‍ ഷോപ്പ് നടത്തുന്ന ഷാനുവിന്റെ വരുമാനത്തെയും ബാധിച്ചു.

മിശ്രവിവാഹിതരുടെയും ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളുടെയും വിവരങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് ചോര്‍ന്നുകിട്ടുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

 

 In Uttarakhand, governed by the BJP, there is growing controversy as the personal details of Muslim youth involved in live-in relationships have been circulated in Hindutva groups.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുന്നാളവധി, തിരക്ക് വർധിക്കും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്സ് 

uae
  •  5 days ago
No Image

"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?

crime
  •  5 days ago
No Image

മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ

National
  •  5 days ago
No Image

തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും

uae
  •  5 days ago
No Image

രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്

National
  •  5 days ago
No Image

പൊള്ളുന്ന കേരളം; പൊതുജനങ്ങൾ ജാഗ്രതൈ; നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  5 days ago
No Image

പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട്ര മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ 

Business
  •  5 days ago
No Image

ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച

Kerala
  •  5 days ago
No Image

അൽ ഐനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

uae
  •  5 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

uae
  •  5 days ago