HOME
DETAILS

അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ

  
February 15, 2025 | 8:10 AM

angel di maria talks about diego maradona

2010 ഫിഫ ലോകകപ്പിൽ ഡീഗോ മറഡോണയിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച്  സംസാരിച്ചിരിക്കുകയാണ് മുൻ അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. 2010 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയിലെ ആരാധകർ തന്നെ അപമാനിച്ചിരുന്നുവെന്നും ഈ സമയങ്ങളിൽ തന്നെ ചേർത്തു പിടിച്ചത് മറഡോണ ആണെന്നുമാണ് ഡി മരിയ പറഞ്ഞത്. ആൽബിസെലെസ്റ്റെ ടോക്കിലൂടെ സംസാരിക്കുകയായിരുന്നു ഡി മരിയ.

'2010 ലോകകപ്പ് സമയങ്ങളിൽ മറ്റാരും എന്നെ പിന്തുണച്ചിരുന്നില്ല മറഡോണയായിരുന്നു അന്ന് എന്നെ ചേർത്തു നിർത്തിയത്. ബൊളീവിയക്കെതിരെയുള്ള മത്സരത്തിനുശേഷം ആറു മത്സരങ്ങളിൽ എനിക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. ചുവപ്പുകാർഡ് കണ്ടാണ് ഞാൻ  ആറ് മത്സരങ്ങളിൽ വിലക്ക് നേരിട്ടത്. ഇതിനു ശേഷവും അദ്ദേഹം എന്നെ ലോകകപ്പ് കളിക്കാൻ കൊണ്ടുപോയി. ലോകകപ്പിൽ കളിക്കുന്ന സമയത്ത് ധാരാളം ആളുകൾ എന്നെ അപമാനിക്കുമ്പോൾ എന്റെയും എന്റെ കുടുംബത്തോടൊപ്പം അദ്ദേഹം നിലനിന്നു. മറഡോണയെ കുറിച്ച് എനിക്ക് ഒരു മോശം വാക്ക് പോലും പറയാൻ സാധിക്കില്ല. അദ്ദേഹം അവിശ്വസനീയമായിരുന്നു. എല്ലാ രാത്രികളിലും അദ്ദേഹം എന്റെ അടുത്ത് വന്ന് ധാരാളം സംസാരിക്കുമായിരുന്നു. ആ നിമിഷങ്ങൾ ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം മരണപ്പെട്ട ദിവസം എനിക്ക് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്,' ഡി മരിയ പറഞ്ഞു.  

2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. അഞ്ചു മത്സരങ്ങളിൽ നാല് കളികളിലും അർജന്റീനയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടാൻ ഡി മരിയക്ക് സാധിച്ചിരുന്നു.  എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു. 2024ലെ കോപ്പ അമേരിക്ക വിജയത്തിനു ശേഷമാണ് ഡി മരിയ അർജന്റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീന സമീപകാലങ്ങളിൽ നേടിയ നാല് കിരീടനേട്ടങ്ങളിലും ഡി മരിയ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  2 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  2 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  2 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  2 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  2 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  2 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  2 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  3 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  3 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  3 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  3 days ago