
സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ഓഫീസില്‍ നിന്ന് മൂന്നു ലക്ഷം ദിര്‍ഹവും സ്മാര്‍ട്ട് ഫോണുകളും തട്ടിയ മൂന്നു പേര്‍ക്ക് തടവുശിക്ഷയും നാടുകടത്തലും

ദുബൈ: ദുബൈ പൊലിസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി എമിറേറ്റിലെ ഒരു ജ്വല്ലറിയില്‍ കൊള്ള നടത്തിയ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ദുബൈ കോടതി.
പാകിസ്ഥാന് പൗരന്മാരായ മൂന്നുപേരെയാണ് ദുബൈ ക്രിമിനല്‍ കോടതി മോഷണം, അതിക്രമിച്ചു കടക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചിച്ചത്. പ്രതികളും ഒരു അജ്ഞാത കൂട്ടാളിയും ചേര്‍ന്ന് 2024 മാര്‍ച്ച് 7 ന് നൈഫിലെ ഒരു കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയുടെ ഓഫീസ് കൊള്ളയടിക്കുകയായിരുന്നു. ഗൂഢാലോചന നടത്തിയ ശേഷമാണ് പ്രതികള്‍ സ്ഥാപനം കൊള്ളയടിച്ചത്.
സംഭവ ദിവസം കുറ്റവാളികളായ മൂന്ന് പേര് കെട്ടിടത്തില്‍ കയറി രണ്ടാം നിലയിലുള്ള കമ്പനിയുടെ ഓഫീസിലേക്ക് പോയി. ഈ സമയം നാലാം പ്രതി പുറത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു.
ഓഫീസിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ, ഓഫീസ് ജീവനക്കാരനായ ഇന്ത്യന്‍ പൗരനെ പതിയിരുന്ന് ആക്രമിച്ച പ്രതികള്‍ ഇയാളെ ബലമായി അകത്തേക്ക് തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട്, 3,100 ദിര്‍ഹം വിലമതിക്കുന്ന ഒരിന്ത്യന്‍ സിം കാര്‍ഡ് അടങ്ങിയ സാംസങ് എസ് 32 അള്‍ട്രാ ഫോണും പ്രതികള്‍ പിടിച്ചെടുത്തു.
ഉടനെ ഓഫീസിലേക്ക് എത്തിയ രണ്ടാമത്തെ ജീവനക്കാരനായ ഇന്ത്യന്‍ പൗരനെയും അകത്തേക്കിട്ട് വാതിലടച്ച പ്രതികള്‍
ഫോണ്‍ തിരികെ നല്കാന് നിര്‍ബന്ധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രതികള്‍ ഇയാളുടെ ഐഫോണ്‍ 14 പ്രോ പിടിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്ന് അക്രമികള്‍ ഓഫീസ് ഡ്രോയറില്‍ നിന്ന് 322,000 ദിര്‍ഹം പണവും നിരീക്ഷണ ക്യാമറ റെക്കോര്‍ഡിംഗ് ഉപകരണവും മോഷ്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഓഫീസ് ജീവനക്കാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ദുബൈ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിക്കുകയും ഒടുവില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടികൂടിയ മൂന്ന് പ്രതികളില്‍ നിന്നുമായി ഉദ്യോഗസ്ഥര്‍ 34,305 ദിര്‍ഹം കണ്ടെടുത്തു. പൊലിസ് ചെദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികള്‍ വിചാരണയ്ക്കിടെ കുറ്റം നിഷേധിച്ചു. പക്ഷേ കോടതി മൂന്ന് പേരെയും കുറ്റക്കാരായി കണ്ടെത്തി. തുടര്‍ന്ന് കോടതി മൂന്നുപേര്‍ക്കും ഒരു വര്‍ഷം തടവും നാടുകടത്തലും വിധിക്കുകയായിരുന്നു. ജ്വല്ലറി ഉടമക്ക് നഷ്ടപരിഹാരമായി മൊത്തത്തില്‍ 290,795 ദിര്‍ഹം പിഴയും വിധിച്ചു. പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രതികള്‍ ഓരോ 100 ദിര്‍ഹത്തിനും ഒരു ദിവസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
ലുക്കൗട്ടായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട നാലാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്കാന് ബംഗളൂരു കോര്പറേഷന്; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ
National
• 6 hours ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 6 hours ago
അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു
Kerala
• 6 hours ago
ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
Kerala
• 7 hours ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 7 hours ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 7 hours ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 7 hours ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 7 hours ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 15 hours ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 15 hours ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 15 hours ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 15 hours ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 16 hours ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 16 hours ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 18 hours ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 18 hours ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 18 hours ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 18 hours ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 17 hours ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 17 hours ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 17 hours ago