HOME
DETAILS

സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും

  
ബാസിത് ഹസൻ 
February 27, 2025 | 2:48 AM

The app will now decide the inspection in cooperative societies

തൊടുപുഴ: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും. ഇതിനായി കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ഷൻ മൊബൈൽ ആപ്ലിക്കേഷൻ (സി.ഐ.എം.എ) തയാറായിക്കഴിഞ്ഞു. സംഘങ്ങളിൽ നടത്തുന്ന മിന്നൽ പരിശോധനകൾ മാർച്ച് ഒന്നു മുതൽ സി.ഐ.എം.എ ആപ്പ് വഴി മാത്രം നടത്തേണ്ടതാണെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു സർക്കുലർ പുറപ്പെടുവിച്ചു. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ സഹകരണ മേഖലയിലെ പരിശോധനകൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ആകുമെന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തൽ. 

ഏത് സംഘത്തിലാണ് ഇൻസ്‌പെക്ടർമാർ പരിശോധനയ്ക്ക് പോകേണ്ടതെന്ന് രാവിലെ 8 മണിക്ക് മാത്രമേ ആപ്പിൽ അറിയാൻ കഴിയൂ. യൂനിറ്റ് ഇൻസ്‌പെക്ടർമാർ നിലവിൽ പ്രതിമാസം നടത്തി വരുന്ന മൂന്ന് മിന്നൽ പരിശോധനകളിൽ രണ്ടും ആപ്പ് വഴിയുള്ളതായിരിക്കണം. യൂനിറ്റ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയുടെ കാര്യക്ഷമതയും കൃത്യതയും പരിശോധിക്കുന്നതിനായി ആപ്പ് മുഖേന അസിസ്റ്റന്റ് രജിസ്ട്രാർമാർ രണ്ട് മിന്നൽ പരിശോധനകളും ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ ഒരു മിന്നൽ പരിശോധനയും മാസം തോറും നടത്തേണ്ടതാണ്.

ജോയിന്റ് രജിസ്ട്രാർമാരുടെ പരിശോധനാ റിപ്പോർട്ട് നേരിട്ട് സഹകരണ സംഘം രജിസ്ട്രാർക്ക് സമർപ്പിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. നിലവിൽ ഏത് സംഘത്തിൽ പരിശോധനയ്ക്ക് പോകണമെന്ന് തീരുമാനിക്കുന്നത് ഇൻസ്‌പെക്ടർമാരാണ്. മാസത്തിൽ നടത്തേണ്ട 5 പരിശോധനകൾ അവർതന്നെയാണ് തീരുമാനിക്കുന്നത്. വീട്ടിലിരുന്ന് റിപ്പോർട്ട് തയാറാക്കുന്ന രീതിയും ചിലർ അവലംബിക്കുന്നുണ്ട്. ഇതിനെല്ലാം തടയിടലാകും പുതിയ ആപ്പ് സംവിധാനം. 

അതേസമയം, മൊബൈൽ ആപ്ലിക്കേഷൻ മിന്നൽ പരിശോധനാ സംവിധാനത്തിൽ സഹകരണ വകുപ്പ് ജീവനക്കാർ ആശങ്കയിലാണ്. ഏത് സംഘത്തിൽ പരിശോധന നടത്തണമെന്ന് രാവിലെ മാത്രം അറിയുന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  2 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  2 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  2 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  2 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  2 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  2 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  2 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  2 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  2 days ago