HOME
DETAILS

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

  
Farzana
February 28 2025 | 04:02 AM

 Afans Father in Vejaramoodu Mass Murder Case Abdurahim returns After 7 Years

തിരുവനന്തപുരം: ഒരു തിരിച്ചുവരവ് അയാള്‍ എത്രയോ നാളായി ആശിക്കുന്നതാണ്. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. സന്തോഷ മേഘച്ചിറകേറി തന്നേയും കാത്തിരിക്കുന്നവരിലേക്ക് പറന്നിറങ്ങുന്ന ആ നിമിഷത്തെ അയാള്‍ എത്രയോ കിനാവ് കണ്ടതാണ്. താനില്ലാതെ വളര്‍ന്ന രണ്ട് മക്കള്‍. അഫാനും അഫ്‌നാസും. തന്റെ തിരിച്ചുവരവിനായി കണ്ണലെണ്ണയൊഴിച്ച് പ്രാര്‍ഥനയായ പ്രിയപ്പെട്ടവള്‍..അവരുടെ അഹ്ലാദത്തിലേക്കാണയാള്‍ പറന്നിറങ്ങാനാശിച്ചത്. എന്നാല്‍ കാത്തിരിക്കാനാരുമില്ലാത്ത ചോരപ്പാടുകള്‍ നിറഞ്ഞ വീട്ടിലേക്കായിപ്പോയി അയാളുടെ തിരിച്ചു വരവ്. ചേര്‍ത്തുപിടിക്കാനും മുത്തമിടാനും ആരുമില്ല. മരണത്തിന്റെ ഗന്ധം തങ്ങി നില്‍ക്കുന്ന ആ വീട്ടിലെ കളിചിരികള്‍ എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. അവിടെ ബഹളമാക്കിയ കുസൃതി അവന്റെ ഏറ്റവും പ്രിയപ്പെട്ട ഇക്കാക്കയുടെ കൈകളാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. മക്കളെ ജീവനേക്കാള്‍ സ്‌നേഹിച്ച ഉമ്മ മകന്റെ കൈകളാലുള്ള മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലും. അവന്റെ ഇണയായി ആ വീട്ടിലേക്ക് വരുമെന്നുറച്ചവളുടെ കൂടി ചോരപ്പാടുകള്‍ ആ വീട്ടിലുണ്ട്. ഇതെല്ലാം ചെയ്ത കരളിന്റെ കഷ്ണമായ മകന്‍ പൊലിസ് സ്റ്റേഷനിലും. 

അബ്ദുറഹീം ഇന്ന് രാവിലെ നാട്ടിലെത്തി. ഇന്ന് രാവിലെ 7.30ഓടെയാണ് ദമ്മാമില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

കച്ചവടം തകരാറിലായി സാമ്പത്തികപ്രതിസന്ധിയോടൊപ്പം ഇഖാമ പുതുക്കാതെ നിയമപ്രശ്‌നം കൂടിയായിപ്പോള്‍ ഏഴുവര്‍ഷം ഗള്‍ഫില്‍ നിന്ന് തിരിച്ചു പോരാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു റഹീം. നാട്ടില്‍ നടന്ന ദാരുണ സംഭവം കേട്ടപ്പോല്‍ അയാള്‍ വല്ലാത്ത നിസ്സഹായവസ്ഥയില്‍ ആയിപ്പോയിരുന്നു. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അദ്ദേഹത്തിന് രക്ഷകനായത്. നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകള്‍ ശരിയായി.  നാടണയാനും വഴിയൊരുങ്ങി. 

മകന്‍ ഇവിടെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി കൊന്നു തള്ളുമ്പോള്‍ ഇതൊന്നും അറിയാതെ ദമ്മാമിലെ കാര്‍ ആക്‌സസറീസ് കടയിലെ ജോലിയിലായിരുന്നു അബ്ദുറഹീം. വൈകീട്ട് നാട്ടില്‍നിന്ന് സഹോദരിയുടെ മകന്‍ വിളിച്ചപ്പോഴാണ് ആദ്യം വിവരങ്ങളറിഞ്ഞത്. ആദ്യമറിയിച്ചത്  ജ്യഷ്ഠന്‍ അബ്ദുല്‍ ലത്തീഫിന്റേയും ഭാര്യയുടേയും മരണം. പിന്നാലെ മറ്റ് കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും. എല്ലാം ചെയ്തത് അഫാന്‍ ആണെന്ന് അറിയുക കൂടി ചെയ്തതോടെ ആകെ തകര്‍ന്നു റഹീം. നാട്ടിലേക്കൊന്ന് എത്താന്‍ കഴിഞ്ഞെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു. അപ്പോഴാണ്  നാസ് വക്കം  എത്തിയത് അദ്ദേഹം ഇടപെട്ട് കാര്യങ്ങള്‍ നീക്കി. അദ്ദേഹത്തിന്റെ പരിചയത്തില്‍ ഇഖാമ പുതുക്കാനുള്ള സാമ്പത്തിക ചിലവ് ഉള്‍പെടെ ലഭിച്ചു. അങ്ങിനെയാണ് റഹീം നാട്ടിലെത്തുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  a day ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  a day ago
No Image

തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

uae
  •  a day ago
No Image

ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം

uae
  •  a day ago