HOME
DETAILS

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

  
Shaheer
March 02 2025 | 06:03 AM

Saudi security forces have arrested more than 17000 illegal residents within a week

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനധികൃത താമസത്തിന്റെ പേരില്‍ 17,389 പേരെ അറസ്റ്റു ചെയ്തു. ഫെബ്രുവരി 20 നും ഫെബ്രുവരി 26 നും ഇടയില്‍ സഊദി സുരക്ഷാ സേന ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ സംയുക്ത ഫീല്‍ഡ് സുരക്ഷാ ക്യാമ്പയിനുകള്‍ക്കിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അറസ്റ്റിലായവരില്‍ 10,397 പോര്‍ റെസിഡന്‍സി നിയമം ലംഘിച്ചവരും 4,128 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2,864 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി 31,463 നിയമലംഘകരെ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ മാതൃരാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ അടുത്തേക്ക് റഫര്‍ ചെയ്തു. 10,363 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.

രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ ആളുകളുടെ എണ്ണം 1,483 ആണ്. അവരില്‍ 41 ശതമാനം പേരും യെമന്‍ പൗരന്മാരും 56 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ആകെ 104 പേരും അറസ്റ്റിലായി.

നിയമലംഘകരെ കൊണ്ടുപോകുകയും അഭയം നല്‍കുകയും ജോലി ഏര്‍പ്പാടാക്കുകയുെ ചെയ്ത പതിനഞ്ച് പേരെയും അറസ്റ്റ് ചെയ്തു. 35,845 പുരുഷന്മാരും 4,505 സ്ത്രീകളും ഉള്‍പ്പെടെ ആകെ 40,350 അനധികൃത താമസക്കാര്‍ നിലവില്‍ ശിക്ഷാ നടപടികളുടെ ഭാഗമായി വിവിധ നടപടികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.  

നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിപ്പിക്കുകയോ അവരുടെ താമസഇടത്തേക്ക് അവരെ കൊണ്ടുപോകുകയോ അവര്‍ക്ക് അഭയം നല്‍കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളോ അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളോ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ നിയമലംഘനങ്ങള്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ നിയമലംഘനങ്ങള്‍ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  24 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago