HOME
DETAILS

ഗസയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു; ഇസ്രാഈൽ ഉപരോധം തുടരുന്നു

  
Web Desk
March 05, 2025 | 4:40 PM

Gazas shortage of essential goods worsens The Israeli blockade continues

ജറുസലേം: ഇസ്രാഈലിന്റെ കർശന ഉപരോധം മൂലം ഗസയിലെ ജനജീവിതം കൂടുതൽ ദുഷ്‌കരമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒന്നാം ഘട്ട വെടിനിർത്തലിന് ശേഷം ഇസ്രാഈൽ ഗസയിലേക്കുള്ള എല്ലാ അവശ്യവസ്തുക്കളുടെയും ഒഴുക്ക് തടഞ്ഞിട്ടുണ്ട്. ഇതോടെ, ഇരുപത് ലക്ഷംത്തോളം ഗസ ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നേരിടുകയാണ്.

16 മാസമായി നീണ്ടുനിലക്കുന്ന യുദ്ധം ഗസയിലെ ജനങ്ങളെ ഗുരുതരമായ അഭയാർത്ഥി ജീവിതത്തിലേക്ക് തള്ളിയിട്ടുണ്ട്. വിദേശ സഹായങ്ങൾ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവനം. വീടുകൾ നഷ്ടപ്പെട്ടവർ മുതൽ ആശുപത്രികൾക്കാവശ്യമായ ഇന്ധനം വരെ അന്താരാഷ്ട്ര സഹായങ്ങളിലൂടെ ലഭിക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ, രണ്ടാം ഘട്ട വെടിനിർത്തൽ കരാർ തകരാറിലായതോടെ, ഇസ്രാഈൽ എല്ലാ സഹായവും നിർത്തിയതായാണ് റിപ്പോർട്ട്.

ഉപരോധം നാലാം ദിവസം പിന്നിട്ടപ്പോൾ തന്നെ ഗസയിൽ ഭക്ഷണവും ഇന്ധനവും തികച്ചും അപര്യാപ്തമാവുകയും അവശ്യവസ്തുക്കളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്തു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം, പരമാവധി രണ്ടാഴ്ച മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഇതിനാൽ, ഭക്ഷണ വിതരണം കൃത്യമായി നിയന്ത്രിക്കേണ്ട സാഹചര്യമാണുണ്ടായത്. വിതരണ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനവും പരിമിതമാണെന്നും സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഗസ ഉപരോധം: അന്താരാഷ്ട്ര വിമർശനം

ഇസ്രാഈൽ ഗസയ്ക്ക് മേൽ മാനുഷിക സഹായം തടയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, ഗസ ഉപരോധത്തിന് പുറമെ വെസ്റ്റ് ബാങ്കിൽ, ജെനിനി, തുൽക്കറെം ക്യാംപുകളിലും ആക്രമണങ്ങൾ തുടരുന്നുവെന്നാരോപിച്ച് ഫലസ്തീൻ അധികൃതരും രംഗത്തെത്തി.

ഗസ ഭരണം സംബന്ധിച്ച അറബ് പദ്ധതികൾ തള്ളിയെന്ന് റിപ്പോർട്ട്

ഗസ പുനരധിവാസവുമായി ബന്ധപ്പെട്ട് അറബ് രാഷ്ട്രങ്ങൾ മുന്നോട്ടുവച്ച പ്രമേയം ഇസ്രാഈലും യുഎസും തള്ളിയതായി ബിബിസി റിപ്പോർട്ട്. ഗസയിലെ 2.1 ദശലക്ഷം നിവാസികൾ തങ്ങളുടെ പ്രദേശത്ത് തുടരാൻ അനുമതി നൽകുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. ഗസയെ താൽക്കാലികമായി ഒരു സ്വതന്ത്ര കമ്മിറ്റിക്ക് നിയന്ത്രിക്കാനും അന്താരാഷ്ട്ര സമാധാന സേന വിന്യസിക്കാനും അറബ് രാഷ്ട്രങ്ങൾ നിർദേശിച്ചിരുന്നു. ഈ പദ്ധതി ഫലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നെങ്കിലും, ഇസ്രാഈൽ-യുഎസ് സഖ്യം ഇത് നിരാകരിക്കുകയായിരുന്നു.

ഗസയിലെ സ്ഥിതി വഷളാകുമ്പോഴും സമാധാന ചർച്ചയ്ക്ക് യാതൊരു പുരോഗതിയുമില്ലെന്നത് പ്രശ്നം കൂടുതൽ ഗൗരവമേറിയതാക്കുന്നുവെന്നതാണ് അന്താരാഷ്ട്രതലത്തിൽ ഉയർന്നു വരുന്ന ആശങ്കയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  a day ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  a day ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  a day ago