HOME
DETAILS

ഗസയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു; ഇസ്രാഈൽ ഉപരോധം തുടരുന്നു

  
Web Desk
March 05, 2025 | 4:40 PM

Gazas shortage of essential goods worsens The Israeli blockade continues

ജറുസലേം: ഇസ്രാഈലിന്റെ കർശന ഉപരോധം മൂലം ഗസയിലെ ജനജീവിതം കൂടുതൽ ദുഷ്‌കരമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒന്നാം ഘട്ട വെടിനിർത്തലിന് ശേഷം ഇസ്രാഈൽ ഗസയിലേക്കുള്ള എല്ലാ അവശ്യവസ്തുക്കളുടെയും ഒഴുക്ക് തടഞ്ഞിട്ടുണ്ട്. ഇതോടെ, ഇരുപത് ലക്ഷംത്തോളം ഗസ ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നേരിടുകയാണ്.

16 മാസമായി നീണ്ടുനിലക്കുന്ന യുദ്ധം ഗസയിലെ ജനങ്ങളെ ഗുരുതരമായ അഭയാർത്ഥി ജീവിതത്തിലേക്ക് തള്ളിയിട്ടുണ്ട്. വിദേശ സഹായങ്ങൾ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവനം. വീടുകൾ നഷ്ടപ്പെട്ടവർ മുതൽ ആശുപത്രികൾക്കാവശ്യമായ ഇന്ധനം വരെ അന്താരാഷ്ട്ര സഹായങ്ങളിലൂടെ ലഭിക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ, രണ്ടാം ഘട്ട വെടിനിർത്തൽ കരാർ തകരാറിലായതോടെ, ഇസ്രാഈൽ എല്ലാ സഹായവും നിർത്തിയതായാണ് റിപ്പോർട്ട്.

ഉപരോധം നാലാം ദിവസം പിന്നിട്ടപ്പോൾ തന്നെ ഗസയിൽ ഭക്ഷണവും ഇന്ധനവും തികച്ചും അപര്യാപ്തമാവുകയും അവശ്യവസ്തുക്കളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്തു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം, പരമാവധി രണ്ടാഴ്ച മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഇതിനാൽ, ഭക്ഷണ വിതരണം കൃത്യമായി നിയന്ത്രിക്കേണ്ട സാഹചര്യമാണുണ്ടായത്. വിതരണ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനവും പരിമിതമാണെന്നും സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഗസ ഉപരോധം: അന്താരാഷ്ട്ര വിമർശനം

ഇസ്രാഈൽ ഗസയ്ക്ക് മേൽ മാനുഷിക സഹായം തടയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, ഗസ ഉപരോധത്തിന് പുറമെ വെസ്റ്റ് ബാങ്കിൽ, ജെനിനി, തുൽക്കറെം ക്യാംപുകളിലും ആക്രമണങ്ങൾ തുടരുന്നുവെന്നാരോപിച്ച് ഫലസ്തീൻ അധികൃതരും രംഗത്തെത്തി.

ഗസ ഭരണം സംബന്ധിച്ച അറബ് പദ്ധതികൾ തള്ളിയെന്ന് റിപ്പോർട്ട്

ഗസ പുനരധിവാസവുമായി ബന്ധപ്പെട്ട് അറബ് രാഷ്ട്രങ്ങൾ മുന്നോട്ടുവച്ച പ്രമേയം ഇസ്രാഈലും യുഎസും തള്ളിയതായി ബിബിസി റിപ്പോർട്ട്. ഗസയിലെ 2.1 ദശലക്ഷം നിവാസികൾ തങ്ങളുടെ പ്രദേശത്ത് തുടരാൻ അനുമതി നൽകുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. ഗസയെ താൽക്കാലികമായി ഒരു സ്വതന്ത്ര കമ്മിറ്റിക്ക് നിയന്ത്രിക്കാനും അന്താരാഷ്ട്ര സമാധാന സേന വിന്യസിക്കാനും അറബ് രാഷ്ട്രങ്ങൾ നിർദേശിച്ചിരുന്നു. ഈ പദ്ധതി ഫലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നെങ്കിലും, ഇസ്രാഈൽ-യുഎസ് സഖ്യം ഇത് നിരാകരിക്കുകയായിരുന്നു.

ഗസയിലെ സ്ഥിതി വഷളാകുമ്പോഴും സമാധാന ചർച്ചയ്ക്ക് യാതൊരു പുരോഗതിയുമില്ലെന്നത് പ്രശ്നം കൂടുതൽ ഗൗരവമേറിയതാക്കുന്നുവെന്നതാണ് അന്താരാഷ്ട്രതലത്തിൽ ഉയർന്നു വരുന്ന ആശങ്കയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  3 days ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  3 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  3 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  3 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  3 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  3 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  3 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  3 days ago