HOME
DETAILS

ഗസയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു; ഇസ്രാഈൽ ഉപരോധം തുടരുന്നു

  
Web Desk
March 05, 2025 | 4:40 PM

Gazas shortage of essential goods worsens The Israeli blockade continues

ജറുസലേം: ഇസ്രാഈലിന്റെ കർശന ഉപരോധം മൂലം ഗസയിലെ ജനജീവിതം കൂടുതൽ ദുഷ്‌കരമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒന്നാം ഘട്ട വെടിനിർത്തലിന് ശേഷം ഇസ്രാഈൽ ഗസയിലേക്കുള്ള എല്ലാ അവശ്യവസ്തുക്കളുടെയും ഒഴുക്ക് തടഞ്ഞിട്ടുണ്ട്. ഇതോടെ, ഇരുപത് ലക്ഷംത്തോളം ഗസ ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നേരിടുകയാണ്.

16 മാസമായി നീണ്ടുനിലക്കുന്ന യുദ്ധം ഗസയിലെ ജനങ്ങളെ ഗുരുതരമായ അഭയാർത്ഥി ജീവിതത്തിലേക്ക് തള്ളിയിട്ടുണ്ട്. വിദേശ സഹായങ്ങൾ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവനം. വീടുകൾ നഷ്ടപ്പെട്ടവർ മുതൽ ആശുപത്രികൾക്കാവശ്യമായ ഇന്ധനം വരെ അന്താരാഷ്ട്ര സഹായങ്ങളിലൂടെ ലഭിക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ, രണ്ടാം ഘട്ട വെടിനിർത്തൽ കരാർ തകരാറിലായതോടെ, ഇസ്രാഈൽ എല്ലാ സഹായവും നിർത്തിയതായാണ് റിപ്പോർട്ട്.

ഉപരോധം നാലാം ദിവസം പിന്നിട്ടപ്പോൾ തന്നെ ഗസയിൽ ഭക്ഷണവും ഇന്ധനവും തികച്ചും അപര്യാപ്തമാവുകയും അവശ്യവസ്തുക്കളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്തു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം, പരമാവധി രണ്ടാഴ്ച മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഇതിനാൽ, ഭക്ഷണ വിതരണം കൃത്യമായി നിയന്ത്രിക്കേണ്ട സാഹചര്യമാണുണ്ടായത്. വിതരണ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനവും പരിമിതമാണെന്നും സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഗസ ഉപരോധം: അന്താരാഷ്ട്ര വിമർശനം

ഇസ്രാഈൽ ഗസയ്ക്ക് മേൽ മാനുഷിക സഹായം തടയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, ഗസ ഉപരോധത്തിന് പുറമെ വെസ്റ്റ് ബാങ്കിൽ, ജെനിനി, തുൽക്കറെം ക്യാംപുകളിലും ആക്രമണങ്ങൾ തുടരുന്നുവെന്നാരോപിച്ച് ഫലസ്തീൻ അധികൃതരും രംഗത്തെത്തി.

ഗസ ഭരണം സംബന്ധിച്ച അറബ് പദ്ധതികൾ തള്ളിയെന്ന് റിപ്പോർട്ട്

ഗസ പുനരധിവാസവുമായി ബന്ധപ്പെട്ട് അറബ് രാഷ്ട്രങ്ങൾ മുന്നോട്ടുവച്ച പ്രമേയം ഇസ്രാഈലും യുഎസും തള്ളിയതായി ബിബിസി റിപ്പോർട്ട്. ഗസയിലെ 2.1 ദശലക്ഷം നിവാസികൾ തങ്ങളുടെ പ്രദേശത്ത് തുടരാൻ അനുമതി നൽകുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. ഗസയെ താൽക്കാലികമായി ഒരു സ്വതന്ത്ര കമ്മിറ്റിക്ക് നിയന്ത്രിക്കാനും അന്താരാഷ്ട്ര സമാധാന സേന വിന്യസിക്കാനും അറബ് രാഷ്ട്രങ്ങൾ നിർദേശിച്ചിരുന്നു. ഈ പദ്ധതി ഫലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നെങ്കിലും, ഇസ്രാഈൽ-യുഎസ് സഖ്യം ഇത് നിരാകരിക്കുകയായിരുന്നു.

ഗസയിലെ സ്ഥിതി വഷളാകുമ്പോഴും സമാധാന ചർച്ചയ്ക്ക് യാതൊരു പുരോഗതിയുമില്ലെന്നത് പ്രശ്നം കൂടുതൽ ഗൗരവമേറിയതാക്കുന്നുവെന്നതാണ് അന്താരാഷ്ട്രതലത്തിൽ ഉയർന്നു വരുന്ന ആശങ്കയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ പ്രകോപനങ്ങൾ അവസാനിപ്പിക്കണം; ആഗോള സുരക്ഷ അപകടത്തിലാക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി

qatar
  •  5 days ago
No Image

"ആര് വോട്ട് തന്നാലും സ്വീകരിക്കും"; നേമത്തെ എസ്.ഡി.പി.ഐ പിന്തുണയിൽ നയം വ്യക്തമാക്കി വി. ശിവൻകുട്ടി

Kerala
  •  5 days ago
No Image

BJP Receives Ten Times More Donations Than Other Political Parties: ADR Report Released

National
  •  5 days ago
No Image

Relief for India Amidst Global Oil Crisis: Iran Opens Strait of Hormuz for Indian Vessels

International
  •  5 days ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ നഷ്ടപരിഹാരം നൽകണം: ഡോ. അൻവർ ഗർഗാഷ്

uae
  •  5 days ago
No Image

"മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎം ഇപ്പോൾ കോർപ്പറേറ്റ് പാർട്ടി"; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെസി വേണുഗോപാൽ

Kerala
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു! ഗ്രാമിന് 100 ദിർഹത്തിലധികം കുറവ്; ജ്വല്ലറികളിൽ വൻ തിരക്ക്

uae
  •  5 days ago
No Image

രോഹിത്-ഡി കോക്ക് സഖ്യം മുതൽ ബുംറയുടെ മാജിക് വരെ! ആറാം കിരീടത്തിലേക്ക് മുംബൈയെ നയിക്കാൻ പോകുന്ന ആ 3 രഹസ്യങ്ങൾ ഇവയാണ്

Cricket
  •  5 days ago
No Image

ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; മൂന്നാഴ്ചയ്ക്കുള്ളിൽ തകർന്നത് ശതകോടികളുടെ യുദ്ധവിമാനങ്ങളും ആയുധങ്ങളും

International
  •  5 days ago
No Image

ഇറാന്റെ ആക്രമണ പരമ്പരകളെ അതിജീവിച്ച് യുഎഇ; ഒരു മാസത്തിനിടെ തകർത്തത് 2000-ത്തിലധികം മിസൈലുകളും ഡ്രോണുകളും

uae
  •  5 days ago