
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

സ്വര്‍ണത്തിന് വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നതാണല്ലോ നിലവിലെ സാഹചര്യം. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണെങ്കില്‍ തന്നെ 70000ത്തിലേറെ രൂപ വരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയാണ് മറ്റൊരു രാജ്യം.
ഇന്ത്യക്കാണെങ്കിലോ എടുത്തു പറയത്തക്ക സ്വര്‍ണഖനികളൊന്നും തന്നെയില്ല. ആവശ്യമായ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ ചെയ്യുന്നത്. ചൈനയുടെ കാര്യമെടുത്താലോ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലാണ് അവരുടെ സ്വര്‍ണ ഉത്പാദനം. ലോകത്തെ തന്നെ ശ്രദ്ധേയമായ പല സ്വര്‍ണ ഖനികളും ചൈനയിലാണ്. അടുത്തിടെ ചൈനയില്‍ ഹുനാന്‍ പ്രവിശ്യയിലെ ഖനിയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയിരുന്നു. നൂറുകണക്കിന് ബില്യണ്‍ രൂപ മൂല്യം വരുന്ന സ്വര്‍ണ ശേഖരമാണിവിടെയെന്നാണ് റിപ്പോര്‍ട്ട്. 1000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ിവിടെ പുതുതായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 600 ബില്യണ്‍ യുവാന്‍ (ഏകദേശം 7 ലക്ഷം കോടി രൂപ) ആണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്.
ഹുനാന്‍ പ്രവിശ്യയിലെ പിംഗ്ജിയാങ് കൗണ്ടിയിലെ വാംഗു മേഖലയിലാണ് സ്വര്‍ണ്ണ ഖനി. ഖനിയുടെ പ്രധാന പ്രദേശത്തെ മൊത്തം സ്വര്‍ണ്ണ ശേഖരം ഇപ്പോള്‍ 300.2 ടണ്ണില്‍ എത്തിയിട്ടുണ്ടെന്നാണ് ഹുനാന്‍ പ്രൊവിന്‍ഷ്യല്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.
അതേസമയം, ആഫ്രിക്കന്‍ സ്വര്‍ണത്തിന്റെ വലിയ വിപണിയായ യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണ്ണ ഇറക്കുമതിക്ക് 6 ശതമാനം തീരുവ ഏര്‍പെടുത്തിയിട്ടുണ്ട് ഇന്ത്യ. ഇതിനാലാണ് യു.എ.ഇ അടക്കമുള്ള മറ്റ് വിപണികളേക്കാള്‍ ഇന്ത്യയില്‍ സ്വര്‍ണ വില കൂടുന്നത്. നേരത്തെ 15 ശതമാനമുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2024 ലെ ബജറ്റില്‍ 6 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നു. പഴയ തീരുവ നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നതെങ്കില്‍ സ്വര്‍ണത്തിന് നിലവിലേതിനേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുമായിരുന്നു എന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലേയും ചൈനയിലേയും സ്വര്‍ണ വിലകള്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണ് നമുക്ക് കാണാന്‍ സാധിക്കുക. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയായിരുന്നു ഇന്ത്യയില്‍ ശനിയാഴ്ച. ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗ്രാമിന് 8040 രൂപയായും പവന് 64,320 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. ചൈനയിലെ വില നിലവാരം നോക്കിയാല്‍ വിവിധ വെബ്‌സൈറ്റുകള്‍ പ്രകാരം 625.46 യുവാനാണ് ബുധനാഴ്ചത്തെ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഗ്രാമിന് 7511 രൂപ. ഇതനുസരിച്ച് ചൈനയില്‍ 60088 രൂപ നല്‍കണം ഒരു പവന്‍ സ്വര്‍ണത്തിന്. അതായത് ഇന്ത്യയിലേതിനേക്കാള്‍ 3832 രൂപ കുറവാണ് ചൈനയില്‍ എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
യു.എ.ഇയിലാവട്ടെ വെള്ളിയാഴ്ചത്തെ വില നിലവാര പ്രകാരം ഒരു ഗ്രാമിന് കൊടുക്കേണ്ടത് 326 യു.എ.ഇ ദിര്‍ഹമാണ് (7730 ഇന്ത്യന്‍ രൂപ). ഇതനുസരിച്ച് പവന് 61840 രൂപയോളം വരും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 2080 രൂപയുടെ കുറവാണ് യു.എ.ഇയില്‍ കാണുന്നത്. അതായത് മൂന്ന് രാജ്യങ്ങളിലെ വില നിലവാരം പരിശോധിക്കുകയാണെങ്കില്‍ ചൈനയിലാണ് സ്വര്‍ണ്ണത്തിന് വില ഏറ്റവും കുറവ് എന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• 2 hours ago~2.png?w=200&q=75)
'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ
Saudi-arabia
• 2 hours ago
ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ
International
• 2 hours ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• 2 hours ago
ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി
International
• 2 hours ago
നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി
Kerala
• 3 hours ago
നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ
Kerala
• 3 hours ago
ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• 10 hours ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 11 hours ago
കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു
Kerala
• 11 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന് പൗരന്മാര്ക്ക് പിഴയില്‍ ഇളവ്
uae
• 12 hours ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 12 hours ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 13 hours ago
പാഴ്സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്സ്
uae
• 13 hours ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 14 hours ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 14 hours ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 15 hours ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 15 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 13 hours ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 13 hours ago
ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ
International
• 13 hours ago