ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി വ്യാപക പരാതികൾ. 15 ഓളം മാല നഷ്ടപ്പെട്ടെന്ന പരാതികളാണ് തിരുവനന്തപുരം ഫോർട് പൊലിസ് സ്റ്റേഷനിൽ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ പിടിയിലായി. ഇവരിൽ നിന്ന് രണ്ട് സ്വർണമാല കണ്ടെടുത്തു. അതേസമയം, എത്രമാത്രം ഈ സംഭവം മോഷണമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
പൊങ്കാലയിൽ പങ്കെടുത്ത സ്ത്രീകളാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം ആവശ്യമായ തെളിവുകൾ ശേഖരിച്ച്, സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.
കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ തുടങ്ങിയ നഗരകേന്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ ദേവീഭക്തരാൽ നിറഞ്ഞു നിന്നു. നൂറുകണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിച്ചത്. രാഷ്ട്രീയ, ജാതി, മത ഭേദമന്യേ പൊങ്കാലക്കെത്തിയ ഭക്തരെ തിരുവനന്തപുരത്തെ ജനങ്ങൾ എല്ലാ സൗകര്യങ്ങളും ഒരുക്കി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസി 500 സ്പെഷ്യൽ ബസുകൾ ഒരുക്കിയിരുന്നു. കൂടുതൽ സർവ്വിസുകൾ ഏർപ്പെടുത്തിയും സ്റ്റോപ്പുകൾ അനുവദിച്ചും റെയിൽവെയും ഭക്തരെ സഹായിക്കാനെത്തി. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി മൂവായിരം പൊലിസുകാരെയും അധികമായി നിയോഗിച്ചിരുന്നു. പൊങ്കാലക്ക് ശേഷം നഗരം ശുചിയാക്കുന്നതിനായി കോർപറേഷൻ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചിരുന്നു.
Following the Attukal Pongala festival, numerous devotees have reported losing their valuables, leading to widespread complaints. Authorities have arrested two individuals in connection with the thefts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."