കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
എറണാകുളം: കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐ യൂണിയൻ നേതാവും പ്രവർത്തകനുമായ താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ആരോ കൊണ്ടുവച്ചതാണെന്നും തനിക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമില്ലെന്നും വിദ്യാർത്ഥി ആർ. അഭിരാജ് പറഞ്ഞു. അഭിരാജ്, ആദിത്യൻ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.
എറണാകുളം കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആർ. അഭിരാജ് ,ആദിത്യൻ , ആകാശ് എസ്എഫ്ഐ പ്രവർത്തകരടക്കം മൂന്നു പേരെയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികളുടെ പക്കൽ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗർഭനിരോധന ഉറകളും പൊലീസ് പിടികൂടി.
ഇന്ന് നടക്കാൻ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്.
ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.
പൊലീസ് സംഘം എത്തിയപ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്. കഞ്ചാവ് എത്തിച്ചതാരെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞതായും അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."