HOME
DETAILS

വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍; ഒടുവില്‍ മാപ്പ് നല്‍കി ഇരയുടെ കുടുംബം

  
Web Desk
March 15, 2025 | 10:44 AM

Man Sentenced to Death Spends 8 Years in Prison Before Victims Family Grants Pardon

റാസല്‍ഖൈമ: സുഹൃത്തിനെ മാരകമായി കൊലപ്പെടുത്തിയ കേസില്‍ റാസല്‍ഖൈമയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന അറബ് പൗരന് ഇരയുടെ കുടുംബം മാപ്പ് നല്‍കി.

2016ലാണ് കേസിനാസപദമായ സംഭവം നടന്നത്. റാസല്‍ഖൈമ പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഫെസിലിറ്റിയിലെ രേഖകള്‍ പ്രകാരം ആട്ടിടയന്റെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ അബൂദബിയില്‍ നിന്ന് താമസം മാറിയത്. 

ഇരുവരും ഒരു മാസത്തോളം ഒരുമിച്ച് ജോലി ചെയ്തു. താമസിയാതെ സുഹൃത്ത് അറബ് പൗരനെ നിരന്തരം അപമാനിക്കാനും നിസ്സാരവല്‍ക്കരിക്കാനും തുടങ്ങി. ഇക്കാരണത്താല്‍ ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ഒരു ദിവസം ദേഷ്യം വന്ന അറബ് പൗരന്‍ സുഹൃത്തിനെ ചട്ടുകം കൊണ്ട് അടിച്ചു. തുടര്‍ന്ന് സൃഹുത്തിനെ ബലം പ്രയോഗിച്ച് കീടനാശിനി കുടിപ്പിച്ചു. ഇതിനുശേഷം ഇയാളും കൂടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ഏഷ്യന്‍ തൊഴിലാളി സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലിസ് അറബ് പൗരനെ ജീവനോടെയും സുഹൃത്തിനെ മരിച്ച നിലയിലും കണ്ടെത്തി.

പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതികാരമായാണ് താന്‍ ഇയാളെ വധിച്ചതെന്നും പ്രതി  പറഞ്ഞു. തുടര്‍ന്ന് കോടതി പ്രതിയെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

പ്രതി എട്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇരയുടെ കുടുംബം ദയാപ്പണത്തിന് പകരമായി കേസ് ഉപേക്ഷിക്കുകയായിരുന്നു. മോചിതനായ ശേഷം പ്രതിയെ അധികൃതര്‍ നാടുകടത്തി.

Man Sentenced to Death Spends 8 Years in Prison Before Victim’s Family Grants Pardon

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago
No Image

വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണം; സമസ്ത പ്രമേയം

samastha-centenary
  •  4 days ago