HOME
DETAILS

വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍; ഒടുവില്‍ മാപ്പ് നല്‍കി ഇരയുടെ കുടുംബം

  
Web Desk
March 15, 2025 | 10:44 AM

Man Sentenced to Death Spends 8 Years in Prison Before Victims Family Grants Pardon

റാസല്‍ഖൈമ: സുഹൃത്തിനെ മാരകമായി കൊലപ്പെടുത്തിയ കേസില്‍ റാസല്‍ഖൈമയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന അറബ് പൗരന് ഇരയുടെ കുടുംബം മാപ്പ് നല്‍കി.

2016ലാണ് കേസിനാസപദമായ സംഭവം നടന്നത്. റാസല്‍ഖൈമ പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഫെസിലിറ്റിയിലെ രേഖകള്‍ പ്രകാരം ആട്ടിടയന്റെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ അബൂദബിയില്‍ നിന്ന് താമസം മാറിയത്. 

ഇരുവരും ഒരു മാസത്തോളം ഒരുമിച്ച് ജോലി ചെയ്തു. താമസിയാതെ സുഹൃത്ത് അറബ് പൗരനെ നിരന്തരം അപമാനിക്കാനും നിസ്സാരവല്‍ക്കരിക്കാനും തുടങ്ങി. ഇക്കാരണത്താല്‍ ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ഒരു ദിവസം ദേഷ്യം വന്ന അറബ് പൗരന്‍ സുഹൃത്തിനെ ചട്ടുകം കൊണ്ട് അടിച്ചു. തുടര്‍ന്ന് സൃഹുത്തിനെ ബലം പ്രയോഗിച്ച് കീടനാശിനി കുടിപ്പിച്ചു. ഇതിനുശേഷം ഇയാളും കൂടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ഏഷ്യന്‍ തൊഴിലാളി സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലിസ് അറബ് പൗരനെ ജീവനോടെയും സുഹൃത്തിനെ മരിച്ച നിലയിലും കണ്ടെത്തി.

പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതികാരമായാണ് താന്‍ ഇയാളെ വധിച്ചതെന്നും പ്രതി  പറഞ്ഞു. തുടര്‍ന്ന് കോടതി പ്രതിയെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

പ്രതി എട്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇരയുടെ കുടുംബം ദയാപ്പണത്തിന് പകരമായി കേസ് ഉപേക്ഷിക്കുകയായിരുന്നു. മോചിതനായ ശേഷം പ്രതിയെ അധികൃതര്‍ നാടുകടത്തി.

Man Sentenced to Death Spends 8 Years in Prison Before Victim’s Family Grants Pardon

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  5 days ago
No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  5 days ago
No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

തവനൂരിലെ 'യഥാര്‍ഥ' കേരള സ്റ്റോറി; ജലീലിന്റെ കോട്ട തകര്‍ത്ത് വി.എസ് ജോയ്

Kerala
  •  5 days ago
No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  5 days ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  5 days ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  5 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  5 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  5 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  5 days ago