43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം
വാഷിംഗ്ടൺ: 43 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. ട്രംപിന്റെ രണ്ടാമത്തെ ഭരണകാലത്ത് നടപ്പാക്കിയ കർശന കുടിയേറ്റ നയങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം, ഈ രാജ്യങ്ങളെ മൂന്ന് ലിസ്റ്റുകളായി തരംതിരിച്ചിട്ടുണ്ട് – റെഡ്, ഓറഞ്ച്, യെല്ലോ.
🔴 റെഡ് ലിസ്റ്റ് (പൂർണ്ണ വിലക്ക്)
-ഈ 11 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കും.
-അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ.
🟠 ഓറഞ്ച് ലിസ്റ്റ് (ഭാഗിക വിലക്ക്)
-ഈ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക നിയന്ത്രണങ്ങൾ നേരിടേണ്ടിവരും.
-സമ്പന്നരായ ബിസിനസ്സ് യാത്രക്കാർക്ക് വിലക്കുകൾ ബാധകമാകില്ല.
-കുടിയേറ്റ, ടൂറിസ്റ്റ് വിസകൾക്ക് കർശന നിയന്ത്രണങ്ങൾ.
-ബെലാറസ്, എറിട്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, പാകിസ്ഥാൻ, റഷ്യ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ, തുർക്ക്മെനിസ്ഥാൻ.
🟡 യെല്ലോ ലിസ്റ്റ് (പരിശോധനാ കാലയളവ്)
-22 രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ ലിസ്റ്റിൽപ്പെട്ടവർക്ക് 60 ദിവസത്തെ സമയം അനുവദിക്കും.
-ഈ സമയത്തിനുള്ളിൽ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
-പരാജയപ്പെടുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
-അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് & നെവിസ്, സെന്റ് ലൂസിയ, സാവോ ടോം & പ്രിൻസിപ്പി, വാനുവാട്ടു, സിംബാബ്‌വെ.
ഇന്ത്യയും ഇസ്രാഈലും ലിസ്റ്റിൽ ഇല്ല എന്നതാണ് ശ്രദ്ധേയമായ വാർത്ത. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ ഈ നിർദേശങ്ങൾ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്.
U.S. President Donald Trump is reportedly planning strict travel restrictions on 43 countries if re-elected. The affected nations are categorized into three lists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."