സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി
കെയ്‌റോ: സഊദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി. തനോമ ഗവർണറേറ്റിന് കിഴക്കുള്ള വാദി (താഴ്‌വര)യിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിയപ്പോൾ, നാലുപേരും വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി, അവരുടെ ആരോഗ്യം തൃപ്തികരമാണ്. ഒരാൾ മരിച്ചു, ഇയാളുടെ മൃതദേഹം മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയതായി ഒകാസ് പത്രം റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും താഴ്‌വരയിൽ സമഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയത് തനുമയിലെ വാദി തർജ് അണക്കെട്ടിൽ നിന്നാണ്.
സഊദിയിലെ പല പ്രദേശങ്ങളിലും ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ അനുഭവപ്പെടും. മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നതായി സഊദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മക്ക മേഖലയുടെ ഭാഗമായ തായിഫിൽ ഇന്നും കനത്ത മഴ ഉണ്ടാകുമെന്ന് എൻസിഎം അറിയിച്ചു. മദീന മേഖലയിൽ ഇന്ന് മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, കിഴക്കൻ പ്രവിശ്യകളിൽ ഇന്നും നാളെയും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
A devastating flash flood in Saudi Arabia's southwestern region has resulted in one fatality and the rescue of three individuals. The flood occurred in the Wadi (valley) area of Tanomah Governorate following heavy rainfall.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."