HOME
DETAILS

30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?

  
March 25 2025 | 04:03 AM

Trump administration is making an economic claim against Kuwait is US aiming for new economic sanctions

 

കുവൈത്ത് സിറ്റി: കുവൈത്തിനു മേൽ സാമ്പത്തിക അവകാശ വാദം ഉന്നയിച്ച് അമേരിക്കൻ വാണിജ്യ മന്ത്രി ഹോവാർഡ് ലാറ്റ്നിക്ക് നടത്തിയ പ്രസ്താവന വൻ വിവാദമാകുന്നു. ഇറാഖ് അധിനിവേശ കാലത്ത് കുവൈത്തിന്റെ മോചനത്തിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചതായും എന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും അധികം തീരുവ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്നുമായിരുന്നു ലാറ്റ്നിക്കിന്റെ പ്രസ്താവന. ഇറാഖ് ആക്രമണത്തിന് ശേഷം കുവൈത്തിലെ എണ്ണ കിണറുകളിലെ തീയണച്ചതും അമേരിക്ക തന്നെയാണെന്നും "ഇത് ഇനി അവസാനിക്കണം," എന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അവകാശപ്പെട്ടത്. 

ലാറ്റ്നികിന്റെ പ്രസ്താവനക്ക് എതിരെ കുവൈത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കുവൈത്ത്-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും പ്രസ്താവന വഴിയൊരുക്കിയിരിക്കുകയാണ്. പ്രമുഖ കുവൈത്ത് മാധ്യമമായ അൽ-ഖബാസ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും അമേരിക്കൻ സെക്രട്ടറിയുടെ പ്രസ്ഥാവനക്ക് എതിരെ രംഗത്ത് എത്തി.

ലാറ്റ്നിക്കിന്റെ അവകാശ വാദം തികച്ചും അടിസ്ഥാന രഹിതമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുവൈത്ത് അധിക തീരുവ ചുമത്തുന്നില്ലെന്നും രാജ്യത്തെ നിലവിലുള്ള കസ്റ്റംസ് നികുതികൾ മറ്റു ഗൾഫ് രാജ്യങ്ങൾക്ക് സമാനമാണെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചു എന്നത് വാസ്തവ വിരുദ്ധമാണ്. യഥാർത്ഥത്തിൽ ഇതിനായി അമേരിക്ക ആകെ 61 ബില്യൺ ഡോളർ ആണ് ചിലവഴിച്ചതെന്നും അതിൽ 54 ബില്യൺ ഡോളർ ഗൾഫ് രാജ്യങ്ങളാണ് വഹിച്ചതെന്നും വിമർശകർ വ്യക്തമാക്കുന്നു. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട് അമേരിക്ക വഹിച്ച മുഴുവൻ ചെലവുകളും കുവൈത്ത് തിരിച്ചു നൽകിയിട്ടുമുണ്ട്. ഇത്തരം വ്യാജ കണക്കുകൾ ചൂണ്ടിക്കാണിച്ച് സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നത് നീതിയുക്തമല്ലെന്നും വിമർശകർ പറയുന്നു.

1991-ലെ ഗൾഫ് യുദ്ധത്തിൽ അമേരിക്ക നടത്തിയ ഇടപെടലുകൾ പരാമർശിച്ച് കുവൈത്തിന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണോ ലാറ്റ്നിക്കിന്റെ പ്രസ്താവന എന്ന സംശയങ്ങളും പലരും ഉയർത്തുന്നുണ്ട്.

US Commerce Secretary Howard Latnick's statement asserting economic rights over Kuwait has sparked a huge controversy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ പൊടിക്കാറ്റ് ഉടൻ നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ

qatar
  •  3 days ago
No Image

ഏറ്റുമാനൂരില്‍ അഭിഭാഷകയായ യുവതിയും രണ്ടു മക്കളും ആറ്റില്‍ ചാടി മരിച്ചു

Kerala
  •  3 days ago
No Image

എഐയില്‍ ആഗോള ശക്തിയാകാന്‍ സഊദി; സ്‌കൂളുകളില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിപ്പിക്കും

Saudi-arabia
  •  3 days ago
No Image

ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക്‌ ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം 

qatar
  •  3 days ago
No Image

'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

National
  •  3 days ago
No Image

വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ

National
  •  3 days ago
No Image

'ജാഗ്രത പാലിക്കുക'; അലഹാബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

National
  •  3 days ago
No Image

'മുനമ്പം കോടതിയിലിരിക്കുന്ന വിഷയം, പരിഹാരം...' വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സമ്മതിച്ച് കേന്ദ്രം

Kerala
  •  3 days ago
No Image

ദുബൈയില്‍ ലാന്‍ഡ് ചെയ്തോ? ഇപ്പോള്‍ വൈഫൈ തേടി ഓടേണ്ട! ഫ്രീ ഡാറ്റ വേണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

uae
  •  3 days ago
No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  3 days ago