HOME
DETAILS

എട്ട് മാസങ്ങളുടെ കാത്തിരിപ്പിന് അവസാനം; മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന് തറക്കല്ലിടുന്നു

  
March 26 2025 | 03:03 AM

Eight months of waiting is over Foundation stone laying for Mundakai-Churalmala township

കൽപ്പറ്റ: 2024 ജൂലൈ 30ന് അർധരാത്രിയിലെ ജലദുരന്തത്തിൽ ചരിത്രത്തിലേക്കു മടങ്ങിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾ കൽപ്പറ്റ നഗരത്തിന് സമീപത്തെ എൽസ്റ്റൺ എസ്‌റ്റേറ്റിൽ വീണ്ടും പുനർ ജനിക്കുന്നു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതിന് പിന്നാലെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. എല്ലാം നഷ്ടപ്പെട്ടവർക്ക് അന്തിയുറങ്ങാൻ ഒരു കൂര എന്നതിനപ്പുറം എല്ലാ സജ്ജീകരണങ്ങളും അടങ്ങുന്ന ടൗൺഷിപ്പാണ് ഉയരാൻ പോകുന്നത്. 

കൽപ്പറ്റ ബൈപ്പാസിന് സമീപത്തെ എൽസ്റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ട 170 പേർ സമ്മതപത്രം നൽകിയിട്ടുണ്ട്. രണ്ട് എ, രണ്ട് ബി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സമ്മതപത്രം നൽകാനുള്ള സമയം ഇന്നലെയാണ് ആരംഭിച്ചത്. ഇവർ കൂടി എത്തുന്നതോടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന.1000 ചതുരശ്രയടിയിൽ ഒറ്റ നിലയിലാണ് ടൗൺഷിപ്പിൽ വീട് നിർമിക്കുക. 

പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയടങ്ങുന്നതാണ് വീട്. ആരോഗ്യകേന്ദ്രം, ആധുനിക അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും നിർമിക്കും. ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തികസഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. 
 
ദുരന്തം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പ് പ്രാവർത്തികമാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഭൂമി കണ്ടെത്തൽ, ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കൽ അടക്കമുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിട്ടതാണ് നിർമാണം വൈകാനുള്ള കാരണമായി  പറയുന്നത്. അപ്പോഴും ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളിൽ നിരവധിപേർ ലിസ്റ്റിന് പുറത്താണ്. സർക്കാർ മാനദണ്ഡങ്ങളാണ് ഇവർക്കെല്ലാം തിരിച്ചടിയായത്. ഇതിൽ പരിഹാരം കാണുമെന്ന് മന്ത്രിയടക്കം ആവർത്തിക്കുമ്പോഴും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷ ഇവർക്കില്ല. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാൻ ഈ മാസം 30 വരെ സമയം നീട്ടിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം.

Eight months of waiting is over; Foundation stone laying for Mundakai-Churalmala township



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  a day ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  a day ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  a day ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  a day ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago