HOME
DETAILS

നിറത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപം; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഹൃദയസ്പർശി കുറിപ്പ്”

  
Web Desk
March 26 2025 | 05:03 AM

nsulted Over Skin Color Chief Secretary Sharada Muraleedharans Heartfelt Note

 

തിരുവനന്തപുരം: കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തന്റെ ശരീര നിറത്തിന്റെ പേര് പറഞ്ഞ് അപമാനം നേരിട്ട വിഷയം തുറന്നെഴുതി രംഗത്തത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ ഈ വിഷയം പങ്കുവെച്ചത്. തന്റെ കറുത്ത നിറവും, ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവിന്റെ വെളുത്ത നിറവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശമാണ് കുറിപ്പിന് ആധാരം.

കറുപ്പിനെ സ്വന്തമായി ചേർത്തുപിടിച്ച് തുടങ്ങുന്ന ഈ പോസ്റ്റിൽ, നിറത്തിന്റെ പേര് പറഞ്ഞുള്ള അധിക്ഷേപവും ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളും താരതമ്യങ്ങളും ശാരദ വിവരിക്കുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ “കറുത്തത്” എന്നും, ഭർത്താവ് വേണുവിന്റെ പ്രവർത്തനത്തെ “വെളുത്തത്” എന്നും ഒരാൾ വിശേഷിപ്പിച്ചത് കേൾക്കേണ്ടി വന്നതാണ് ഈ തുറന്നെഴുത്തിന് പ്രേരണയായത്. ഇത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നും, കഴിഞ്ഞ ഏഴ് മാസമായി ഭർത്താവുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശാരദ കുറിക്കുന്നു. സ്ത്രീയായതാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.

50 വർഷത്തിലേറെയായി നിറത്തിന്റെ പേര് പറഞ്ഞ് “കറുപ്പ്” എന്ന ലേബൽ കേൾക്കുന്നതിനെക്കുറിച്ചും ശാരദ എഴുതി. എന്നാൽ, തന്റെ മക്കളാണ് കറുപ്പ് മോശമല്ലെന്ന ചിന്ത മാറ്റിയതെന്നും, അവർ കറുപ്പിനെ “ഗംഭീര നിറം” എന്ന് വിശേഷിപ്പിച്ചതായും അവർ പറയുന്നു. ഈ പോസ്റ്റിന് താഴെ ഐക്യദാർഢ്യവുമായി നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.

ആദ്യം പങ്കുവെച്ച പോസ്റ്റിൽ, തന്റെ കറുത്ത നിറവും ഭർത്താവിന്റെ വെളുത്ത നിറവും പരാമർശിച്ച ഒരു കമന്റ് കേട്ടെന്ന് ശാരദ പറഞ്ഞിരുന്നു. എന്നാൽ, അതിന് താഴെ വന്ന ചില പ്രതികരണങ്ങളിൽ അസ്വസ്ഥത തോന്നിയതിനാൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട്, ഇത് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന്  നിരവധി പേർ ചൂണ്ടിക്കാട്ടിയതിനാലാണ് വിശദമായ കുറിപ്പ് പങ്കുവെച്ചതെന്നും ശാരദ വ്യക്തമാക്കി.

“കറുപ്പ് എന്തിനാണ് ഇത്ര മോശമായി കാണുന്നത്? കറുപ്പ് മനോഹരമാണ്, എല്ലാം ആഗിരണം ചെയ്യാൻ കഴിയുന്ന നിറമാണ്. പ്രപഞ്ചത്തിലെ സത്യമാണ് കറുപ്പ്,” എന്ന് ശാരദ എഴുതി. നാല് വയസ്സുള്ളപ്പോൾ അമ്മയോട്, തന്നെ വീണ്ടും ഗർഭപാത്രത്തിലേക്ക് തിരികെ എടുത്ത് വെളുത്ത നിറമുള്ള കുട്ടിയാക്കി ജനിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ച കാര്യവും അവർ ഓർത്തെടുത്തു. “അരനൂറ്റാണ്ടിലേറെയായി ഈ ആഖ്യാനങ്ങളുടെ ഭാരത്തിനടിയിൽ ജീവിക്കുന്നു. കറുപ്പിന്റെ സൗന്ദര്യം തിരിച്ചറിയാതിരുന്നതിൽ എനിക്ക് പ്രായശ്ചിത്തം വേണം. എന്റെ മക്കളാണ് കറുപ്പിന്റെ ഭംഗി എനിക്ക് കാണിച്ചുതന്നത്,” എന്നും ശാരദ കുറിച്ചു.

അതിനിടെ, ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. “സല്യൂട്ട് ശാരദ മുരളീധരൻ. നിന്റെ ഓരോ വാക്കും ഹൃദയസ്പർശിയാണ്, ചർച്ച ചെയ്യപ്പെടേണ്ടതാണ്,” എന്ന് സതീശൻ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ഏകദേശ രൂപം 

ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള എന്റെ ചുമതലയെ കുറിച്ച് ഇന്നലെ രസകരമായ ഒരു അഭിപ്രായം കേട്ടു  എന്റെ ഭര്‍ത്താവിന്റെ വെളുപ്പ് പോലെയാണ് എന്റെ കറുപ്പ്.എനിക്ക് എന്റെ കറുപ്പ് സ്വന്തമാക്കണം. അവരുടെ പോസ്റ്റ് തുടങ്ങുന്നതിങ്ങനെ

''ഇന്ന് രാവിലെ(ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യഅസ്വസ്ഥയായി ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.  ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.ഞാനും ഇക്കാര്യം സമ്മതിക്കുന്നു. അതിനാല്‍ ഒരിക്കല്‍ കൂടി ഇതിവിടെ പോസ്റ്റ് ചെയ്യുന്നു.

എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നു. ഞാന്‍ അതുമായി ഇണങ്ങി ചേർന്നിരുന്നു

കറുപ്പെന്ന് മുദ്രകുത്തപ്പെടുന്ന സ്ഥിതി വിശേഷമാണത്. അതും ഒരു സ്ത്രീയെന്ന ചേര്‍ത്തുവെക്കലോടെ, ഒരാള്‍ക്ക് അങ്ങേയറ്റം തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണ് അത് എന്ന രീതിയിലായിരുന്നു ആ മുദ്രകുത്തല്‍. കറുപ്പെന്നാല്‍ . നിറമെന്ന നിലയില്‍ മാത്രമായിരുന്നില്ല അത്.  കറുപ്പ് നല്ലതൊന്നും ചെയ്യാത്ത, എല്ലാം അസ്വാസ്ഥ്യകരവും മോശവുമായ, ഉഗ്രമായ സ്വാച്ഛാധിപത്യത്തിന്റെ പ്രതീകം തുടങ്ങിയവയാണ് കറുപ്പ് എന്ന നിലയില്‍ കൂടിയായിരുന്നു മുദ്ര ചാര്‍ത്തല്‍.

പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വ്വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ് കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്. എല്ലാവര്‍ക്കും ചേരുന്ന നിറം. ഓഫീസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ അഴകുറ്റ ഉടയാട, കണ്‍മഷിയുടെ കാതല്‍, മഴ വരുന്നു എന്ന മേഘത്തിന്റെ ഉറപ്പ്..അങ്ങിനെ ഭാവങ്ങള്‍ ഏറെയാണ് കറുപ്പിന്. 

നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. കറുത്തവള്‍ എന്ന അപകര്‍ഷതയില്‍ നിറമില്ലാത്ത കുട്ടി എന്ന എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെ ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ അത്രയേറെ ഞാന്‍ സ്വാധീനിക്കപ്പെട്ടിരുന്നു. 

വെളുപ്പിനോടുള്ള അമിതമായ ആരാധനയില്‍, വെളുപ്പാണ് എല്ലാം ധാരണയില്‍ വെളുത്തതല്ല എന്നതിന്റെ പേരില്‍ ഞാന്‍ എന്നും താഴെക്കിടിയിലുള്ളവളാണ് എന്ന അപകര്‍ഷതയില്‍ എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ഹോമിച്ചു.

എന്റെ കറുപ്പിനെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. അവര്‍ക്ക് എന്റെ കറുപ്പിന്റെ പാരമ്പര്യത്തോട് 

ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അടിപൊളിയാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു'' 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  2 days ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  2 days ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  2 days ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  2 days ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  2 days ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  2 days ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  2 days ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  2 days ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  2 days ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  2 days ago