ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു
ചെന്നൈ: മാല മോഷണ കേസുകളിലെ മുഖ്യപ്രതിയായ യുവാവ് തെളിവെടുപ്പിനിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് വെടിവയ്പ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം, താരാമണി റെയിൽവെ സ്റ്റേഷൻ സമീപം.
വിമാനത്താവളത്തിൽ നിന്നുള്ള അറസ്റ്റ്
അടയാറ്, ബസന്ത് നഗർ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുകളിൽ ജാഫർ ഗുലാം ഹുസൈൻ (28) മാർസിങ് അംജാത് എന്ന രണ്ടുപേരെ പൊലീസ് പിടികൂടി. മോഷണം നടത്തിയ ശേഷം നാട്ടിലേക്ക് കടക്കാനായി ഇരുവരും ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ, ഡൽഹി ഫ്ലൈറ്റ് കാത്തിരുന്ന സമയത്ത്, പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
300-ലധികം സിസിടിവി ദൃശ്യങ്ങൾ അനലിസിസ് ചെയ്ത് അറസ്റ്റ്
ചോദ്യംചെയ്യലിൽ ആരോപണങ്ങൾ അംഗീകരിച്ച പ്രതികൾ സംഘത്തിലെ മൂന്നാമത്തെ അംഗം ട്രെയിനിൽ പോകുന്നുവെന്ന വിവരവും പൊലീസിന് നൽകിയിരുന്നു. തുടർന്ന്, ആന്ധ്രയിലെ നെല്ലൂർ സ്റ്റേഷനിൽ വെച്ച് ഇയാളെയും പിടികൂടി. മൂവരെയും കണ്ടെത്താനായി 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി.
തെളിവെടുപ്പിനിടെ വെടിവയ്പ്
മോഷണ സാധനങ്ങൾ ഒളിപ്പിച്ചിട്ടുള്ളത് കണ്ടെത്തുന്നതിനായി പ്രതികളെ താരാമണി റെയിൽവെ സ്റ്റേഷൻ സമീപത്തേക്കു കൊണ്ടുപോയി. തെളിവെടുപ്പിനിടെ, ഹുസൈൻ പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന്, സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി എന്ന നിലയിൽ വെടിവെയ്ക്കുകയായിരുന്നു.
2020 മുതൽ 50-ലധികം മോഷണ കേസുകളിൽ പ്രതിയായ ഹുസൈനിനെ മഹാരാഷ്ട്ര പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നതായും ചെന്നൈ പൊലീസ് വ്യക്തമാക്കി.
Chennai Police shot dead Jafar Gulam Hussain, a theft case suspect, while collecting evidence near Taramani railway station. He allegedly attacked an inspector and tried to escape. Earlier, Hussain was arrested at Chennai airport while attempting to flee. Police linked him to over 50 robbery cases, and further investigations are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."