HOME
DETAILS

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു

  
Ajay
March 26 2025 | 17:03 PM

Theft Case Suspect Arrested at Chennai Airport Shot Dead During Evidence Collection

ചെന്നൈ: മാല മോഷണ കേസുകളിലെ മുഖ്യപ്രതിയായ യുവാവ് തെളിവെടുപ്പിനിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് വെടിവയ്പ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം, താരാമണി റെയിൽവെ സ്റ്റേഷൻ സമീപം.

വിമാനത്താവളത്തിൽ നിന്നുള്ള അറസ്റ്റ്

അടയാറ്, ബസന്ത് നഗർ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുകളിൽ ജാഫർ ഗുലാം ഹുസൈൻ (28)  മാർസിങ് അംജാത് എന്ന രണ്ടുപേരെ പൊലീസ് പിടികൂടി. മോഷണം നടത്തിയ ശേഷം നാട്ടിലേക്ക് കടക്കാനായി ഇരുവരും ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ, ഡൽഹി ഫ്ലൈറ്റ് കാത്തിരുന്ന സമയത്ത്, പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

300-ലധികം സിസിടിവി ദൃശ്യങ്ങൾ അനലിസിസ് ചെയ്ത് അറസ്റ്റ്

ചോദ്യംചെയ്യലിൽ ആരോപണങ്ങൾ അംഗീകരിച്ച പ്രതികൾ സംഘത്തിലെ മൂന്നാമത്തെ അംഗം ട്രെയിനിൽ പോകുന്നുവെന്ന വിവരവും പൊലീസിന് നൽകിയിരുന്നു. തുടർന്ന്, ആന്ധ്രയിലെ നെല്ലൂർ സ്റ്റേഷനിൽ വെച്ച് ഇയാളെയും പിടികൂടി. മൂവരെയും കണ്ടെത്താനായി 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി.

തെളിവെടുപ്പിനിടെ വെടിവയ്പ്

മോഷണ സാധനങ്ങൾ ഒളിപ്പിച്ചിട്ടുള്ളത് കണ്ടെത്തുന്നതിനായി പ്രതികളെ താരാമണി റെയിൽവെ സ്റ്റേഷൻ സമീപത്തേക്കു കൊണ്ടുപോയി. തെളിവെടുപ്പിനിടെ, ഹുസൈൻ പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന്, സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി എന്ന നിലയിൽ വെടിവെയ്ക്കുകയായിരുന്നു.

2020 മുതൽ 50-ലധികം മോഷണ കേസുകളിൽ പ്രതിയായ ഹുസൈനിനെ മഹാരാഷ്ട്ര പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നതായും ചെന്നൈ പൊലീസ് വ്യക്തമാക്കി.

Chennai Police shot dead Jafar Gulam Hussain, a theft case suspect, while collecting evidence near Taramani railway station. He allegedly attacked an inspector and tried to escape. Earlier, Hussain was arrested at Chennai airport while attempting to flee. Police linked him to over 50 robbery cases, and further investigations are underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  9 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  9 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  9 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  9 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  9 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  9 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  9 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  9 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  9 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  9 days ago