HOME
DETAILS

മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ

  
April 05, 2025 | 11:23 AM

Pro-Palestinian Employees Question Microsofts Israel Ties During Companys 50th Anniversary Celebration

 

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന സൈനിക ആക്രമണങ്ങളിൽ മൈക്രോസോഫ്റ്റിന്റെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജീവനക്കാർ കമ്പനിക്കെതിരെ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചു. കമ്പനി സ്ഥാപിതമായ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിരുന്ന പരിപാടിയിലാണ് നിരവധി ജീവനക്കാർ പ്രകടനം നടത്തിയത്. സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും മുൻ സിഇഒ സ്റ്റീവ് ബാൽമറും, നിലവിലെ സിഇഒ സത്യ നാദെല്ലയും സദസ്സിലുണ്ടായിരിക്കെയായിരുന്നു പ്രതിഷേധം.

മൈക്രോസോഫ്റ്റിന്റെ എഐ സിഇഒ മുസ്തഫ സുലൈമാൻ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളെയും ദീർഘകാല എഐ നയത്തെയും കുറിച്ച്  പ്രസം​ഗിക്കുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ജീവനക്കാരിയായ ഇബ്തിഹാൽ അബൂസാദ് എന്ന യുവതി “മുസ്തഫാ, താങ്കളെക്കുറിച്ച് ലജ്ജിക്കുന്നു”എന്ന മുദ്രാവാക്യം മുഴക്കി. മൈക്രോസോഫ്റ്റ്  ഇസ്റാഈൽ സൈന്യത്തിന് എഐ ആയുധങ്ങൾ വിൽക്കുന്നു. അറുപതിനായിരം പേർ കൊല്ലപ്പെട്ട ഗസ്സയിലേക്കുള്ള വംശഹത്യക്ക് ഈ കമ്പനി പിന്തുണയാകുകയാണ്. നിങ്ങളു‍ടെ കൈകളിൽ രക്തക്കറയാണ്, യുവതി സുലൈമാനെതിരെ പറഞ്ഞു. 

സുലൈമാൻ തന്റെ പ്രസംഗം നിർത്തി പ്രതികരിച്ചു. നിങ്ങളുടെ പ്രതിഷേധത്തിന് നന്ദി, ഞാൻ നിങ്ങളെ കേൾക്കുന്നു.” തുടർന്ന്, അബൂസാദ് കാഴ്ച വേദിയിലേക്ക് പലസ്തീൻപക്ഷ പിന്തുണയുടെ പ്രതീകമായ കെഫിയേ സ്കാർഫ് എറിയുകയും ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. വാനിയ അഗർവാൾ എന്ന ജീവനക്കാരി വേദിയിൽ കയറി സമാനമായ പ്രതിഷേധം നടത്തി. ഈ സമയത്തും ബിൽ ഗേറ്റ്‌സ്, ബാൽമർ, സത്യ നാദെല്ല എന്നിവരും വേദിയിലുണ്ടായിരുന്നു. 2014ന് ശേഷം മൂന്നുപേരും ആദ്യമായി ഒരുമിച്ചുള്ള പൊതു വേദിയാണിത്. അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഗസ്സയിലും ലെബനനിലും നടന്ന ആക്രമണങ്ങളിൽ ഇസ്റാഈലി സൈന്യം ലക്ഷ്യങ്ങളിലേക്ക് ബോംബുകൾ തെറ്റാതെ എത്തിക്കാൻ മൈക്രോസോഫ്റ്റിന്റെയും ഓപ്പൺഎഐയുടെയും എഐ മോഡലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. 2023-ൽ ലെബനനിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പെൺകുട്ടികളും അവരുടെ മുത്തശ്ശിയും കൊല്ലപ്പെട്ടിരുന്നു.

ഈ വർഷം ഫെബ്രുവരിയിലുണ്ടായ മറ്റൊരു ആഭ്യന്തര പ്രതിഷേധത്തിനിടെ, സിഇഒ സത്യ നാദെല്ലയുമായി നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത അഞ്ച് ജീവനക്കാരെ പുറത്താക്കിയിരുന്നു. “കമ്പനിയിൽ എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കാൻ നാം പലതരത്തിലുമുള്ള വഴികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ബിസിനസ്സിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ സമാധാനപരമായി അതുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പ്രതികരണം.

അഭിപ്രായ പ്രകടനത്തിന് ശേഷം ഇനി നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കമ്പനി വ്യക്തത നൽകാത്ത നിലയിലാണ്. എന്നാൽ, അബൂസാദും അഗർവാളും അവരുടെ ജോലി അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടതായി പിന്നീട് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇവർ പിരിച്ചുവിട്ടിരിക്കാമെന്ന സംശയവും ഉയരുന്നു. കമ്പനി ഇതുവരെ അവരുടെ ഭാ​ഗത്തു നിന്നും തങ്ങളെ ഔദ്യോഗികമായി ബന്ധപ്പെട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ 7 വയസ്സുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ചൈൽഡ് ലൈനിൽ കേസ്

Kerala
  •  3 minutes ago
No Image

നിതീഷ് കുമാറിനെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുടുത്തു; നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

National
  •  16 minutes ago
No Image

'പങ്കാളിത്ത കരാറിൽ ' ഒപ്പിട്ടില്ലെങ്കിൽ പരീക്ഷാഫലം തടഞ്ഞുവയ്ക്കും; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്കൂളുകൾ

uae
  •  36 minutes ago
No Image

കൂട്ടബലാത്സംഗ പരാതി നൽകാൻ പൊലിസ് സ്റ്റേഷനിലെത്തിയ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തു, 50,000 രൂപയും തട്ടി; രണ്ട് എസ്.ഐമാർക്ക് സസ്പെൻഷൻ

crime
  •  37 minutes ago
No Image

ദുബൈ എയർഷോ; സന്ദർശകർക്ക് സർപ്രൈസുമായി GDRFA

uae
  •  an hour ago
No Image

'22 വർഷം രാജ്യത്തിനായി കളിച്ച വേറെ ആരുണ്ട്?': റൊണാൾഡോ വിമർശനത്തിന് പോർച്ചുഗൽ കോച്ച് മാർട്ടിനെസിൻ്റെ തീപ്പൊരി മറുപടി

Football
  •  an hour ago
No Image

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള: എടിഎമ്മിൽ നിറയ്ക്കാനുള്ള ഏഴ് കോടി രൂപ കവർന്നത് നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച്

National
  •  an hour ago
No Image

അധോലോക കുറ്റവാളി അൻമോൽ ബിഷ്‌ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്‌റ്റ് രേഖപ്പെടുത്തി

crime
  •  2 hours ago
No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  2 hours ago
No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  3 hours ago