HOME
DETAILS

മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ

  
April 05, 2025 | 11:23 AM

Pro-Palestinian Employees Question Microsofts Israel Ties During Companys 50th Anniversary Celebration

 

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന സൈനിക ആക്രമണങ്ങളിൽ മൈക്രോസോഫ്റ്റിന്റെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജീവനക്കാർ കമ്പനിക്കെതിരെ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചു. കമ്പനി സ്ഥാപിതമായ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിരുന്ന പരിപാടിയിലാണ് നിരവധി ജീവനക്കാർ പ്രകടനം നടത്തിയത്. സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും മുൻ സിഇഒ സ്റ്റീവ് ബാൽമറും, നിലവിലെ സിഇഒ സത്യ നാദെല്ലയും സദസ്സിലുണ്ടായിരിക്കെയായിരുന്നു പ്രതിഷേധം.

മൈക്രോസോഫ്റ്റിന്റെ എഐ സിഇഒ മുസ്തഫ സുലൈമാൻ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളെയും ദീർഘകാല എഐ നയത്തെയും കുറിച്ച്  പ്രസം​ഗിക്കുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ജീവനക്കാരിയായ ഇബ്തിഹാൽ അബൂസാദ് എന്ന യുവതി “മുസ്തഫാ, താങ്കളെക്കുറിച്ച് ലജ്ജിക്കുന്നു”എന്ന മുദ്രാവാക്യം മുഴക്കി. മൈക്രോസോഫ്റ്റ്  ഇസ്റാഈൽ സൈന്യത്തിന് എഐ ആയുധങ്ങൾ വിൽക്കുന്നു. അറുപതിനായിരം പേർ കൊല്ലപ്പെട്ട ഗസ്സയിലേക്കുള്ള വംശഹത്യക്ക് ഈ കമ്പനി പിന്തുണയാകുകയാണ്. നിങ്ങളു‍ടെ കൈകളിൽ രക്തക്കറയാണ്, യുവതി സുലൈമാനെതിരെ പറഞ്ഞു. 

സുലൈമാൻ തന്റെ പ്രസംഗം നിർത്തി പ്രതികരിച്ചു. നിങ്ങളുടെ പ്രതിഷേധത്തിന് നന്ദി, ഞാൻ നിങ്ങളെ കേൾക്കുന്നു.” തുടർന്ന്, അബൂസാദ് കാഴ്ച വേദിയിലേക്ക് പലസ്തീൻപക്ഷ പിന്തുണയുടെ പ്രതീകമായ കെഫിയേ സ്കാർഫ് എറിയുകയും ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. വാനിയ അഗർവാൾ എന്ന ജീവനക്കാരി വേദിയിൽ കയറി സമാനമായ പ്രതിഷേധം നടത്തി. ഈ സമയത്തും ബിൽ ഗേറ്റ്‌സ്, ബാൽമർ, സത്യ നാദെല്ല എന്നിവരും വേദിയിലുണ്ടായിരുന്നു. 2014ന് ശേഷം മൂന്നുപേരും ആദ്യമായി ഒരുമിച്ചുള്ള പൊതു വേദിയാണിത്. അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഗസ്സയിലും ലെബനനിലും നടന്ന ആക്രമണങ്ങളിൽ ഇസ്റാഈലി സൈന്യം ലക്ഷ്യങ്ങളിലേക്ക് ബോംബുകൾ തെറ്റാതെ എത്തിക്കാൻ മൈക്രോസോഫ്റ്റിന്റെയും ഓപ്പൺഎഐയുടെയും എഐ മോഡലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. 2023-ൽ ലെബനനിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പെൺകുട്ടികളും അവരുടെ മുത്തശ്ശിയും കൊല്ലപ്പെട്ടിരുന്നു.

ഈ വർഷം ഫെബ്രുവരിയിലുണ്ടായ മറ്റൊരു ആഭ്യന്തര പ്രതിഷേധത്തിനിടെ, സിഇഒ സത്യ നാദെല്ലയുമായി നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത അഞ്ച് ജീവനക്കാരെ പുറത്താക്കിയിരുന്നു. “കമ്പനിയിൽ എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കാൻ നാം പലതരത്തിലുമുള്ള വഴികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ബിസിനസ്സിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ സമാധാനപരമായി അതുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പ്രതികരണം.

അഭിപ്രായ പ്രകടനത്തിന് ശേഷം ഇനി നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കമ്പനി വ്യക്തത നൽകാത്ത നിലയിലാണ്. എന്നാൽ, അബൂസാദും അഗർവാളും അവരുടെ ജോലി അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടതായി പിന്നീട് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇവർ പിരിച്ചുവിട്ടിരിക്കാമെന്ന സംശയവും ഉയരുന്നു. കമ്പനി ഇതുവരെ അവരുടെ ഭാ​ഗത്തു നിന്നും തങ്ങളെ ഔദ്യോഗികമായി ബന്ധപ്പെട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  9 days ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  9 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  9 days ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  9 days ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  9 days ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  9 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

International
  •  9 days ago
No Image

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

tourism
  •  9 days ago
No Image

സി.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി

crime
  •  9 days ago
No Image

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

National
  •  9 days ago