HOME
DETAILS

എന്നെ എംഎല്‍എ ആക്കിയത് മുസ്‌ലിം ലീഗ്, വെള്ളാപ്പള്ളിക്ക് മറുപടിയുമായി യുസി രാമന്‍

  
Web Desk
April 06, 2025 | 1:13 PM

Grateful to Muslim League UC Raman Replies to Vellappallys Remarks

കോഴിക്കോട്: മലപ്പുറത്തിനും മുസ്‌ലിം ലീഗിനുമെതിരായ വെള്ളാപ്പള്ളി നടേശന്റെ  പ്രസ്താവനയ്ക്ക് മറുപടിയുമായി ദലിത് ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ യുസി രാമന്‍. 

യുസി രാമന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട വെള്ളാപ്പള്ളി നടേശന്ന്, മുസ്‌ലിം വിഭാഗത്തില്‍ നിന്നല്ലാതെ ഒരാളെയെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ടോ എന്ന് അങ്ങ് ചോദിച്ചതായി കേട്ടു. വിനീതനായ ഞാന്‍ രണ്ടു തവണ മുസ്ലിം ലീഗിന്റെ എംഎല്‍എ ആയിരുന്നു എന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാന്‍ പട്ടികജാതിക്കാരനായത് കൊണ്ട് കണ്ണില്‍പെടാത്തത് കൊണ്ടാണോ? ഞാനിന്ന് മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.

ഞാന്‍ മാത്രമല്ല അങ്ങനെ എത്ര പേര് ജനപ്രതിനിധികളാകുകയും മത്സരിക്കുകയും ചെയ്തു മുസ്‌ലിം ലീഗില്‍. സാമാന്യ വര്‍ത്തമാന ചരിത്രം പോലും മനസ്സിലാക്കാതെയാണോ താങ്കള്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്?

നൂറുകണക്കിന് ത്രിതല ജനപ്രതിനിധികളും ത്രിതല സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും മുസ്‌ലിം ലീഗ് ബാനറില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. 
ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെയും ആദിവാസി സമുദായക്കാരെയും ചേര്‍ത്ത് പിടിക്കുന്നതും അവര്‍ക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നതും മുസ്‌ലിം ലീഗ് എന്ന എന്റെ പാര്‍ട്ടിയാണ് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും.

സവര്‍ണ സമുദായത്തിലെ മനുഷ്യര്‍ പോലും മുസ്‌ലിം ലീഗിന്റെ പ്രഭാഷകരും നേതാക്കളുമായി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങേക്ക് സംശയമുണ്ടെങ്കില്‍ അക്കമിട്ട് സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും പ്രവര്‍ത്തകരുമായ മുസ്‌ലിം ലീഗിലെ ഇതര മതസ്ഥരുടെ മുഴുവന്‍ വിശദവിവരങ്ങളും തരാന്‍ ഞാന്‍ തയ്യാറാണ്.

എല്ലാ വിഭാഗം ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു കൊണ്ട് തെളിച്ചമുള്ള വെളിച്ചമായി കേരളത്തില്‍ മുന്നേറുന്ന മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ അപക്വമായ പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിച്ചു കേരളീയ സമൂഹത്തോട് താങ്കള്‍ മാപ്പ് പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

യു.സി രാമന്‍

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  a day ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  a day ago
No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  a day ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  a day ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  a day ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  a day ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  a day ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  a day ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  a day ago