HOME
DETAILS

സെര്‍വിക്കല്‍ കാന്‍സര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎഇ; 2030ഓടെ 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി കുത്തിവയ്പ് നല്‍കും

  
Web Desk
April 06, 2025 | 3:36 PM

UAE Targets Cervical Cancer Elimination with 90 HPV Vaccination by 2030

ദുബൈ: സെര്‍വിക്കല്‍ കാന്‍സര്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ. 2023ഓടെ പതിമൂന്നിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. 

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ 15 വയസ്സിനു മുമ്പു തന്നെ തൊണ്ണൂറു ശതമാനം പെണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്‌സിന്‍ നല്‍കും. ഇതിനു പുറമേ 25 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംങ് ഉറപ്പാക്കും. 

സെര്‍വിക്കല്‍ കാന്‍സര്‍ സ്ത്രീകളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും ഇത് എച്ചപിവി വൈറസ് ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. ഇതിനാല്‍ പുരുഷന്മാരേയും പരിശോധനയില്‍ ഉള്‍കൊള്ളിക്കും. ദേശീയ പ്രതിരോധ പരിപാടിയില്‍ എച്ചപിവി കുത്തിവയ്പ് വാക്‌സിന്‍ ഉള്‍പ്പെടുത്തിയ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ആദ്യ രാജ്യമായിരുന്നു യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. 

പതിമൂന്നിനും പതിനാലിനും ഇടയിലുള്ള ആണ്‍കുട്ടിളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത് 2013ലായിരുന്നു. 

നാഷണല്‍ കാന്‍സര്‍ രജിസ്ട്രിയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം യുഎഇയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ അഞ്ചാമത്തെ അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ദേശീയ സെര്‍വിക്കല്‍ കാന്‍സര്‍ നിരക്ക് ആഗോള ശരാശരിയേക്കാള്‍ താഴെയാണ്.

കൈകളിലും കാലുകളിലും ജനനേന്ദ്രിയത്തിലും അരിമ്പാറ ഉണ്ടാക്കുന്ന വൈറസുകളാണ് എച്ച്പിവി. ചിലതരം എച്ച്പിവി അണുബാധകള്‍ അരിമ്പാറയ്ക്ക് കാരണമാകുന്നു. ചിലത് വ്യത്യസ്ത തരം കാന്‍സറുകള്‍ക്കും കാരണമാകുന്നു. പ്രത്യേകിച്ച് സെര്‍വിക്കല്‍ കാന്‍സറിന്. 2030 ആകുമ്പോഴേക്കും 15 വയസ്സിന് മുമ്പ് 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് ദേശീയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെയുള്ള രോഗനിര്‍ണയം രോഗമുക്തി നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയും ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യകരവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ ഒരു സമൂഹം കൈവരിക്കുന്നതിന് നേരത്തെയുള്ള സ്‌ക്രീനിംഗ് പ്രോത്സാഹിപ്പിക്കുന്നതും വാക്‌സിനേഷന്‍ വിപുലീകരണവും നിര്‍ണായകമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

The UAE is taking major steps to eliminate cervical cancer, aiming to vaccinate 90% of girls aged 13 to 14 against HPV by 2030. The initiative aligns with global health goals to reduce cancer risks through early prevention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിന് ജാമ്യം

Kerala
  •  7 minutes ago
No Image

'അനാഥത്വത്തിന്റെ നോവില്‍ പാവകളുമേന്തി ഞങ്ങളും ഇവിടെയുണ്ട്, ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാതെ...നിങ്ങള്‍ കുഞ്ഞിക്കുരങ്ങിനായി വേദനിക്കുന്നു...ഞങ്ങളെ മറക്കുന്നു'- ഗസ്സയിലെ  കുരുന്നുകള്‍ പറയുന്നു

International
  •  39 minutes ago
No Image

ആഗോള വിപണിയിലെ അനിശ്ചിതത്വം; യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

uae
  •  an hour ago
No Image

'ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു, നടന്നത് ഡേറ്റ മോഷണം'; കൂടുതല്‍ രേഖകളുമായി ചെന്നിത്തല

Kerala
  •  an hour ago
No Image

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  2 hours ago
No Image

'രഹസ്യ ഓപറേഷനില്‍' ചേര്‍ന്നാല്‍ വിചാരണ ഒഴിവാക്കിത്തരാം; വാഗ്ദാനവുമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സമീപിച്ചെന്ന് ഐ.എസ്. കേസ് പ്രതി; എന്‍.ഐ.എാേട് വിശദീകരണം തേടി കോടതി

National
  •  2 hours ago
No Image

'പ്രസംഗങ്ങളിൽ വിഘടനവാദ പ്രവണത'; ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹതി ഹൈക്കോടതിയുടെ നോട്ടീസ്

National
  •  2 hours ago
No Image

40 വർഷമായി പള്ളിയിൽ ഇഫ്താറൊരുക്കി ഒരു ക്ഷേത്ര ട്രസ്റ്റ്; ചെന്നൈയിൽ നിന്നൊരു മതസൗഹാർദ്ദ കാഴ്ച

National
  •  2 hours ago
No Image

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

obituary
  •  2 hours ago
No Image

പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം, നിര്‍ണായക പി.ബി യോഗം ഡല്‍ഹിയില്‍

Kerala
  •  3 hours ago