HOME
DETAILS

വടക്കൻ ചൈനയിൽ ഭീകരമായ കാറ്റ്; ബീജിങ് ഉൾപ്പെടെ ഓറഞ്ച് അലർട്ട്, ജനജീവിതം താളം തെറ്റുന്നു

  
April 11, 2025 | 6:02 PM

Powerful Winds Shake Northern China Beijing Issues Rare Orange Alert

ബീജിങ്:വടക്കൻ ചൈനയെ ശക്തമായ കാറ്റ് വിറപ്പിച്ചു തുടങ്ങുന്നതിനോടൊപ്പം നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ എന്നിവിടങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പ് (NMC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഏപ്രിൽ 11 മുതൽ 13 വരെയാണ് ശക്തമായ കാറ്റിനുള്ള ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബീജിങ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, പൊതുപരിപാടികൾ റദ്ദാക്കി, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും അടച്ചുവെച്ചു. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മാറ്റിവച്ചു.

ട്രെയിൻ സർവീസുകൾ നിലയ്ക്കും, വിനോദയാത്രകൾക്ക് നിയന്ത്രണം

ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ജനങ്ങൾ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും നൽകുകയും ചെയ്തു. 50 കിലോയിലധികം ഭാരമില്ലാത്തവർ കാറ്റ് നേരിടുന്നത് അപകടമാകാം എന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 1951ലെ റെക്കോർഡുകളും മറികടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

മണൽ കാറ്റും മഞ്ഞുവീഴ്ചയും

മംഗോളിയയിൽ നിന്നാണ് കാറ്റിന്റെ പ്രഭവം. ശക്തമായ കാറ്റിനൊപ്പം മണൽക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്റെർ മംഗോളിയ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് അത്യന്തം തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ അത്യന്തം ശക്തമായ കാറ്റിന് പ്രധാന കാരണമെന്നാണ് NMCയുടെ വിലയിരുത്തൽ.

കാറ്റ് കുറയുക ഞായറാഴ്ച രാത്രി മുതൽ

ഞായറാഴ്ച രാത്രി 8 മണിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. അതുവരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് അധികൃതർ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ ഒഴിവാക്കാനും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Beijing and neighboring regions brace for powerful winds up to 150 km/h. Schools shut, events canceled, and parks closed under an orange alert. The winds, originating from Mongolia, may bring sandstorms and snow. Authorities warn residents to stay indoors and avoid spreading misinformation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  3 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  3 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  3 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  3 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  3 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  3 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  3 days ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  3 days ago