HOME
DETAILS

വടക്കൻ ചൈനയിൽ ഭീകരമായ കാറ്റ്; ബീജിങ് ഉൾപ്പെടെ ഓറഞ്ച് അലർട്ട്, ജനജീവിതം താളം തെറ്റുന്നു

  
April 11, 2025 | 6:02 PM

Powerful Winds Shake Northern China Beijing Issues Rare Orange Alert

ബീജിങ്:വടക്കൻ ചൈനയെ ശക്തമായ കാറ്റ് വിറപ്പിച്ചു തുടങ്ങുന്നതിനോടൊപ്പം നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ എന്നിവിടങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പ് (NMC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഏപ്രിൽ 11 മുതൽ 13 വരെയാണ് ശക്തമായ കാറ്റിനുള്ള ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബീജിങ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, പൊതുപരിപാടികൾ റദ്ദാക്കി, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും അടച്ചുവെച്ചു. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മാറ്റിവച്ചു.

ട്രെയിൻ സർവീസുകൾ നിലയ്ക്കും, വിനോദയാത്രകൾക്ക് നിയന്ത്രണം

ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ജനങ്ങൾ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും നൽകുകയും ചെയ്തു. 50 കിലോയിലധികം ഭാരമില്ലാത്തവർ കാറ്റ് നേരിടുന്നത് അപകടമാകാം എന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 1951ലെ റെക്കോർഡുകളും മറികടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

മണൽ കാറ്റും മഞ്ഞുവീഴ്ചയും

മംഗോളിയയിൽ നിന്നാണ് കാറ്റിന്റെ പ്രഭവം. ശക്തമായ കാറ്റിനൊപ്പം മണൽക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്റെർ മംഗോളിയ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് അത്യന്തം തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ അത്യന്തം ശക്തമായ കാറ്റിന് പ്രധാന കാരണമെന്നാണ് NMCയുടെ വിലയിരുത്തൽ.

കാറ്റ് കുറയുക ഞായറാഴ്ച രാത്രി മുതൽ

ഞായറാഴ്ച രാത്രി 8 മണിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. അതുവരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് അധികൃതർ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ ഒഴിവാക്കാനും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Beijing and neighboring regions brace for powerful winds up to 150 km/h. Schools shut, events canceled, and parks closed under an orange alert. The winds, originating from Mongolia, may bring sandstorms and snow. Authorities warn residents to stay indoors and avoid spreading misinformation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  4 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  4 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  4 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  4 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  4 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  4 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  4 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  4 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  4 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  4 days ago