HOME
DETAILS

വടക്കൻ ചൈനയിൽ ഭീകരമായ കാറ്റ്; ബീജിങ് ഉൾപ്പെടെ ഓറഞ്ച് അലർട്ട്, ജനജീവിതം താളം തെറ്റുന്നു

  
April 11, 2025 | 6:02 PM

Powerful Winds Shake Northern China Beijing Issues Rare Orange Alert

ബീജിങ്:വടക്കൻ ചൈനയെ ശക്തമായ കാറ്റ് വിറപ്പിച്ചു തുടങ്ങുന്നതിനോടൊപ്പം നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ എന്നിവിടങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പ് (NMC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഏപ്രിൽ 11 മുതൽ 13 വരെയാണ് ശക്തമായ കാറ്റിനുള്ള ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബീജിങ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, പൊതുപരിപാടികൾ റദ്ദാക്കി, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും അടച്ചുവെച്ചു. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മാറ്റിവച്ചു.

ട്രെയിൻ സർവീസുകൾ നിലയ്ക്കും, വിനോദയാത്രകൾക്ക് നിയന്ത്രണം

ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ജനങ്ങൾ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും നൽകുകയും ചെയ്തു. 50 കിലോയിലധികം ഭാരമില്ലാത്തവർ കാറ്റ് നേരിടുന്നത് അപകടമാകാം എന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 1951ലെ റെക്കോർഡുകളും മറികടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

മണൽ കാറ്റും മഞ്ഞുവീഴ്ചയും

മംഗോളിയയിൽ നിന്നാണ് കാറ്റിന്റെ പ്രഭവം. ശക്തമായ കാറ്റിനൊപ്പം മണൽക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്റെർ മംഗോളിയ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് അത്യന്തം തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ അത്യന്തം ശക്തമായ കാറ്റിന് പ്രധാന കാരണമെന്നാണ് NMCയുടെ വിലയിരുത്തൽ.

കാറ്റ് കുറയുക ഞായറാഴ്ച രാത്രി മുതൽ

ഞായറാഴ്ച രാത്രി 8 മണിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. അതുവരെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് അധികൃതർ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ ഒഴിവാക്കാനും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Beijing and neighboring regions brace for powerful winds up to 150 km/h. Schools shut, events canceled, and parks closed under an orange alert. The winds, originating from Mongolia, may bring sandstorms and snow. Authorities warn residents to stay indoors and avoid spreading misinformation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  4 days ago
No Image

മിനിപമ്പയിൽ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഓഫീസർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കേരള ഹൈക്കോടതിക്ക് പുതിയ അമരക്കാരൻ; ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

Kerala
  •  4 days ago
No Image

'ഞങ്ങൾ നിങ്ങളെക്കുറിച്ച് ഓർക്കുന്നു'; ഉമർ ഖാലിദിന് കത്തെഴുതി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

National
  •  4 days ago
No Image

മരിച്ചെന്ന് കരുതി വിധിക്ക് വിട്ടു; 29 വർഷം മുൻപ് കാണാതായ 79-കാരൻ തിരിച്ചെത്തി;രേഖകൾ തേടിയുള്ള യാത്ര അവസാനിച്ചത് സ്വന്തം വീട്ടിൽ

National
  •  4 days ago
No Image

ഒമാനിൽ വിവാഹപൂർവ ആരോഗ്യ പരിശോധന നിർബന്ധമാക്കി; നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ

oman
  •  4 days ago
No Image

ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി

National
  •  4 days ago
No Image

ഇനി വേഗത്തിലെത്താം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ച് റെയിൽവേ

Kerala
  •  4 days ago
No Image

രാജസ്ഥാന്റെ 'റോയൽസിനെ' എറിഞ്ഞു വീഴ്ത്തി; പഞ്ചാബ് താരം സൺറൈസേഴ്‌സിനൊപ്പം ചരിത്രം സൃഷ്ടിച്ചു

Cricket
  •  4 days ago
No Image

ഭൂമിയിലെ സ്വർഗ്ഗം: 'ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി'യായി ബൊളീവിയൻ ഉപ്പ് സമതലം; വിസ്മയിച്ച് സഞ്ചാരികൾ

Environment
  •  4 days ago