HOME
DETAILS

50 കിലോഗ്രാമിനു താഴെയുള്ളവര്‍ കാറ്റില്‍ പറന്നുപോയേക്കാം; ചൈനയില്‍ ശക്തമായ കാറ്റിനു സാധ്യത

  
April 12 2025 | 02:04 AM

China Issues Wind Warning People Under 50kg May Be Blown Away as Strong Winds Sweep Region

ബെയ്ജിംങ്: വടക്കന്‍ ചൈനയില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതുമൂലം മേഖലയിലെ ഗതാഗതം തടസ്സപ്പെടുകയും പൊതുസ്ഥലങ്ങള്‍ അടച്ചിടുകയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്യും.

മംഗോളിയയില്‍ നിന്ന് തെക്കോട്ട് നീങ്ങുന്ന ശക്തമായ തണുത്ത കാറ്റ് ശക്തി പ്രാപിക്കുന്നതു മൂലമാണിത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മണലും പൊടിയും കലര്‍ന്ന ഈ കാറ്റ് വസന്തകാലത്ത് സാധാരണമാണ്. പക്ഷേ കാലാവസ്ഥാ വ്യതിയാനം കാരണമായി ഇത് ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

ദശലക്ഷക്കണക്കിന് ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണട്. 50 കിലോഗ്രാമില്‍ താഴെ ഭാരമുള്ളവര്‍ കാറ്റില്‍ പറന്നുപോകാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മേഖലയില്‍ കാറ്റു മൂലം ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിക്കുന്നത്. അടിച്ചു വീശാനിടയുള്ള കാറ്റിന്റെ വേഗത 1951 ഏപ്രിലിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച നടത്താനിരുന്ന ഹാഫ് മാരത്തണ്‍ ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികള്‍ മാറ്റിവച്ചു. പൊതു പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. വെള്ളിയാഴ്ച 56 ട്രെയിന്‍ സര്‍വീസുകളും ശനിയാഴ്ച 103 സര്‍വീസുകളും റദ്ദാക്കി. ചൈന സതേണ്‍ എയര്‍ലൈന്‍സ് വെള്ളിയാഴ്ച 31 വിമാനങ്ങളും ശനിയാഴ്ച 17 വിമാനങ്ങളും റദ്ദാക്കി.

കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനായി അധികൃതര്‍ ആയിരക്കണക്കിന് മരങ്ങളാണ് വെട്ടിമാറ്റിയത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Authorities in China urge millions to stay indoors as powerful winds up to 150 km/h are expected. Warnings say individuals under 50kg may be at risk of being blown away.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  a day ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  a day ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  a day ago
No Image

യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം

uae
  •  a day ago
No Image

ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ

qatar
  •  2 days ago
No Image

'അഞ്ച് നേരം നിസ്‌ക്കരിക്കുന്നത് പരമത വിദ്വേഷമാണ്, ഫലസ്തീന്‍ പതാക പുതച്ചതു കൊണ്ടാണ് വേടന് സ്വീകാര്യത കിട്ടിയത്' വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്‍.മധു   

Kerala
  •  2 days ago