HOME
DETAILS

'തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ല' ആവര്‍ത്തിച്ച് മമത

  
Web Desk
April 13, 2025 | 7:09 AM

Waqf Amendment Act Will Not Be Implemented in Bengal

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ നിയമം കൊണ്ടു വരില്ലെന്ന് അവര്‍ ഉറപ്പു നല്‍കി. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 


ദയവായി ശാന്തരായിരിക്കുക, സംയമനം പാലിക്കുക. എല്ലാ മതവിഭാഗങ്ങളിലുമുള്ളവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്.  മതത്തിന്റെ പേരില്‍ ഒരു മതവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്, രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ദ്രോഹിക്കുകയാണ്.

ഓര്‍ക്കുക, പലരും പ്രകോപിതരാകുന്ന ഈ നിയമം നമ്മള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സര്‍ക്കാരാണ് നിയമം നിര്‍മ്മിച്ചത്. അതിനാല്‍, നാം ഉത്തരം തേടേണ്ടത് കേന്ദ്രത്തോടാണ്. 
ഈ വിഷയത്തില്‍ ഞങ്ങള്‍ വ്യക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് - ഞങ്ങള്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. പിന്നെ എന്തിനാണ് നാം സംഘര്‍ഷം സൃഷ്ടിക്കുന്നത് - എക്‌സില്‍ കുറിച്ച പോസ്റ്റില്‍ അവര്‍ ചോദിച്ചു. 

കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഒരു അക്രമ പ്രവര്‍ത്തനത്തെയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മമത വ്യക്തമാക്കി. 
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും അവരുടെ പ്രേരണയില്‍ വീഴരുതെന്നും മമത മുന്നറിയിപ്പ് നല്‍കി. 

മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണം - ഇതാണ് എന്റെ അഭ്യര്‍ത്ഥന- മമത എക്‌സില്‍ കുറിച്ചു. 


നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കുള്ള പരാതികള്‍ അംഗീകരിച്ച മമത ബംഗാളിലെ ആളുകളോട് തന്നില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  3 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  3 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  3 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  3 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  3 days ago