HOME
DETAILS

'തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ല' ആവര്‍ത്തിച്ച് മമത

  
Web Desk
April 13, 2025 | 7:09 AM

Waqf Amendment Act Will Not Be Implemented in Bengal

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ നിയമം കൊണ്ടു വരില്ലെന്ന് അവര്‍ ഉറപ്പു നല്‍കി. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 


ദയവായി ശാന്തരായിരിക്കുക, സംയമനം പാലിക്കുക. എല്ലാ മതവിഭാഗങ്ങളിലുമുള്ളവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്.  മതത്തിന്റെ പേരില്‍ ഒരു മതവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്, രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ദ്രോഹിക്കുകയാണ്.

ഓര്‍ക്കുക, പലരും പ്രകോപിതരാകുന്ന ഈ നിയമം നമ്മള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സര്‍ക്കാരാണ് നിയമം നിര്‍മ്മിച്ചത്. അതിനാല്‍, നാം ഉത്തരം തേടേണ്ടത് കേന്ദ്രത്തോടാണ്. 
ഈ വിഷയത്തില്‍ ഞങ്ങള്‍ വ്യക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് - ഞങ്ങള്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. പിന്നെ എന്തിനാണ് നാം സംഘര്‍ഷം സൃഷ്ടിക്കുന്നത് - എക്‌സില്‍ കുറിച്ച പോസ്റ്റില്‍ അവര്‍ ചോദിച്ചു. 

കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഒരു അക്രമ പ്രവര്‍ത്തനത്തെയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മമത വ്യക്തമാക്കി. 
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും അവരുടെ പ്രേരണയില്‍ വീഴരുതെന്നും മമത മുന്നറിയിപ്പ് നല്‍കി. 

മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണം - ഇതാണ് എന്റെ അഭ്യര്‍ത്ഥന- മമത എക്‌സില്‍ കുറിച്ചു. 


നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കുള്ള പരാതികള്‍ അംഗീകരിച്ച മമത ബംഗാളിലെ ആളുകളോട് തന്നില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് യുവാവ്; വീഡിയോ വൈറൽ

TIPS & TRICKS
  •  6 days ago
No Image

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ​ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  6 days ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  6 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  6 days ago
No Image

'അതേക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് അറിയില്ല; ട്രംപ്-സഊദി കിരീടാവകാശി കൂടിക്കാഴ്ചയിലെ 5 വൈറൽ നിമിഷങ്ങൾ

Saudi-arabia
  •  6 days ago
No Image

'അത്ഭുതകരമാണ്, എന്തൊരു കളിക്കാരനാണ് അവൻ'; ബ്രസീൽ ഫോക്കസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുൻഹ

Football
  •  6 days ago
No Image

പതിനൊന്ന് വയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ കേസ്; പിതാവിന് 178 വർഷം കഠിന തടവ് 

Kerala
  •  6 days ago
No Image

'അദ്ദേഹം ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല'; സഊദി ബസ് ദുരന്തത്തിൽ മരണപ്പെട്ട യുഎഇ പ്രവാസിയുടെ മകൻ മദീനയിലെത്തി

Saudi-arabia
  •  6 days ago
No Image

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനം; പിന്നാലെ പാർട്ടി അം​ഗത്തെ പുറത്താക്കി സി.പി.ഐ.എം

Kerala
  •  6 days ago