HOME
DETAILS

'തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ല' ആവര്‍ത്തിച്ച് മമത

  
Web Desk
April 13, 2025 | 7:09 AM

Waqf Amendment Act Will Not Be Implemented in Bengal

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ നിയമം കൊണ്ടു വരില്ലെന്ന് അവര്‍ ഉറപ്പു നല്‍കി. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 


ദയവായി ശാന്തരായിരിക്കുക, സംയമനം പാലിക്കുക. എല്ലാ മതവിഭാഗങ്ങളിലുമുള്ളവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്.  മതത്തിന്റെ പേരില്‍ ഒരു മതവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്, രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ദ്രോഹിക്കുകയാണ്.

ഓര്‍ക്കുക, പലരും പ്രകോപിതരാകുന്ന ഈ നിയമം നമ്മള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സര്‍ക്കാരാണ് നിയമം നിര്‍മ്മിച്ചത്. അതിനാല്‍, നാം ഉത്തരം തേടേണ്ടത് കേന്ദ്രത്തോടാണ്. 
ഈ വിഷയത്തില്‍ ഞങ്ങള്‍ വ്യക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് - ഞങ്ങള്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. പിന്നെ എന്തിനാണ് നാം സംഘര്‍ഷം സൃഷ്ടിക്കുന്നത് - എക്‌സില്‍ കുറിച്ച പോസ്റ്റില്‍ അവര്‍ ചോദിച്ചു. 

കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഒരു അക്രമ പ്രവര്‍ത്തനത്തെയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മമത വ്യക്തമാക്കി. 
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും അവരുടെ പ്രേരണയില്‍ വീഴരുതെന്നും മമത മുന്നറിയിപ്പ് നല്‍കി. 

മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണം - ഇതാണ് എന്റെ അഭ്യര്‍ത്ഥന- മമത എക്‌സില്‍ കുറിച്ചു. 


നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കുള്ള പരാതികള്‍ അംഗീകരിച്ച മമത ബംഗാളിലെ ആളുകളോട് തന്നില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  5 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  5 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  5 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  5 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  5 days ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  5 days ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  5 days ago
No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല 

Kerala
  •  5 days ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  5 days ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  5 days ago