
ഗസ്സയില്‍ ഇസ്റാഈലും യമനില്‍ യു.എസും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിച്ച് സയണിസ്റ്റുകള്‍

ഗസ്സ: പശ്ചിമേഷ്യയില്‍ എല്ലാ രാജ്യാന്തരമര്യാദകളും ലംഘിച്ച് മരണം വിതയ്ക്കുകയാണ് ഇസ്റാഈലും യുഎസും. 24 മണിക്കൂറിനുള്ളില്‍ യമനിലും ഗസ്സയിലുമായി നടത്തിയ ബോംബ് വര്ഷങങ്ങളില് 150 ഓളം പേരാണ് കൊല്ലപ്പെട്ടത്. 250ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇരകളില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്. ഗസ്സയില്‍ ഇസ്റാഈല്‍ 70 ഓളം പേരെയാണ് കൊലപ്പെടുത്തിയത്. യമനിലെ തലസ്ഥാനമായ സന്‍ആയിലുള്ള റാസ് ഇസ എണ്ണ തുറമുഖത്താണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇതില്‍ 78 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഗസ്സയിലെ 40 ഓളം കേന്ദ്രങ്ങളിലാണ് സയണിസ്റ്റ് സൈന്യം ബോംബ് വര്‍ഷിച്ചത്.
ഗാസയിലെ പോരാട്ടം ഏറെക്കുറെ നിര്‍ത്തിവച്ച രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞമാസം ഇസ്രായേല്‍ സൈന്യം തുടങ്ങിയ ആക്രമണം ഇതുവരെ നിര്‍ത്തിയിട്ടില്ല. വടക്ക്, തെക്കന്‍ ഭാഗങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം നടത്തിവരികയാണ്. കഴിഞ്ഞമാസം ഇസ്റാഈല്‍ ആക്രമണം പുനരാരംഭിച്ചതിനുശേഷം 1,600 ല്‍ അധികം പേര് ആണ് മരിച്ചത്. 2023 ഒക്ടോബറിന് ശേഷം 51,000 പേരും കൊല്ലപ്പെട്ടു.
അതേസമയം, വെടിനിര്‍ത്തല്‍ കരാറിനായി ഈജിപ്തും ഖത്തറും ശ്രമിച്ചുവരുന്നുണ്ട്. അടിസ്ഥാന വിഷയങ്ങളില്‍ ഇരുപക്ഷവും കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും പകരമായി ഇസ്രായേലില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികള്‍ക്കായി ശേഷിക്കുന്ന 59 ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറാണെന്ന് വ്യാഴാഴ്ച വൈകുന്നേരം ഗാസ മേധാവി ഖലീല്‍ അല്‍ഹയ്യ അറിയിച്ചിട്ടുണ്ട്. ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കണമെന്നും ഗാസയുടെ ഭാവി ഭരണത്തില്‍ അവര്‍ക്ക് ഒരു പങ്കും വഹിക്കാന്‍ കഴിയില്ലെന്നുമാണ് ഇസ്രായേല്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇന്ന് വൈകുന്നേരം വിഷയത്തില്‍ പ്രസ്താവന നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം എന്താണെന്ന് വിശദമാക്കിയില്ല. നിലവില്‍ ഇസ്റാഈലിന്റെ പിടിവാശിയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നത്. എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയക്കണമെന്നാണ് ഇസ്റാഈലിന്റെ ആവശ്യം.
അതേസമയം, യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. ഗസ്സയില്‍ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമന്‍ സായുധ സേന അറിയിച്ചു. മാര്‍ച്ച് പകുതി മുതല്‍ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകള്‍, വിമാനത്താവളങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 'അതിശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
Israel and US continue atatck in Gaza and Yemen; 150 deaths reported
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• 20 hours ago
ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര് മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി
Kuwait
• 21 hours ago
'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• 21 hours ago
അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ
Saudi-arabia
• 21 hours ago
ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം
National
• a day ago
യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• a day ago
ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു
uae
• a day ago
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
National
• a day ago
'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി
National
• a day ago
ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍
Business
• a day ago
കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്
Kerala
• a day ago
ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്
International
• a day ago
മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• a day ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• a day ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• a day ago
മുസ്ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• a day ago
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• a day ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• a day ago