HOME
DETAILS

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

  
April 20, 2025 | 10:48 AM

New Hajj 2025 Rules Entry Regulations Permits and Visa Requirements

ദുബൈ: സഊദി അറേബ്യ വാർഷിക ഹജ്ജ് പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ഏപ്രിൽ 23 ബുധനാഴ്ച (ഹിജ്റ 25 ശവ്വാൽ 1446 AH) മുതൽ പുണ്യനഗരമായ മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ നിവാസികളും ഔദ്യോഗിക പ്രവേശന അനുമതി നേടിയിരിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. 

ഹജ്ജ് തീർത്ഥാടനത്തിന്റെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിനായി സഊദി അധികാരികൾ നടത്തുന്ന വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം. അതേസമയം, സഊദി പൗരന്മാർക്കും പ്രവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

മക്കയിൽ പ്രവേശിക്കാനാവശ്യമായ രേഖകൾ

നിയമ പ്രകാരം ഇനിപ്പറയുന്ന രേഖകളിലൊന്ന് സമർപ്പിക്കാതെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

1) അധികൃത അതോറിറ്റിയിൽ നിന്ന് സാധുവായ തൊഴിൽ പെർമിറ്റ് (പവിത്ര സ്ഥലങ്ങളിൽ ജോലി ചെയ്യാൻ)

2) മക്കയിൽ രജിസ്റ്റർ ചെയ്ത താമസഅനുമതി

3) ഔദ്യോഗിക ഹജ്ജ് പെർമിറ്റ്

എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം

എൻട്രി പെർമിറ്റുകൾ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ "അബ്ഷർ ഇൻഡിവിജുവൽസ്", "മുക്വീം" എന്നിവയിലൂടെയും ഏകീകൃത പെർമിറ്റ് സിസ്റ്റമായ "തസ്രീഹ്"ലൂടെയും ലഭിക്കും. എല്ലാ തീർഥാടകരും "തസ്രീഹ്" മായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക "നുസുക്" പ്ലാറ്റ്‌ഫോം വഴി മാത്രമേ ഹജ്ജ് പെർമിറ്റുകൾ നേടാവൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉംറ , സന്ദർശന വിസ, ടൂറിസ്റ്റ് വിസകൾ എന്നിവ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകുന്നില്ലെന്നും അറിയിച്ചു.

വ്യാജ ഹജ്ജ് പ്രചാരണങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾ

ലൈസന്‍സില്ലാത്തതോ താമസ സൗകര്യമോ ഗതാഗത സൗകര്യമോ വാഗ്ദാനം ചെയ്യുന്നതോ ആയ വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ അടിയന്തര ഹോട്ട്‌ലൈനുകൾ വഴിയോ പ്രാദേശിക അധികാരികളെയോ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു.

The Saudi Ministry of Interior has announced updated regulations for Hajj 2025, affecting citizens, residents, and visitors. Key rules include



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  9 hours ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  9 hours ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  9 hours ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  9 hours ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  10 hours ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  10 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  10 hours ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  10 hours ago