HOME
DETAILS

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

  
April 20, 2025 | 10:48 AM

New Hajj 2025 Rules Entry Regulations Permits and Visa Requirements

ദുബൈ: സഊദി അറേബ്യ വാർഷിക ഹജ്ജ് പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ഏപ്രിൽ 23 ബുധനാഴ്ച (ഹിജ്റ 25 ശവ്വാൽ 1446 AH) മുതൽ പുണ്യനഗരമായ മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ നിവാസികളും ഔദ്യോഗിക പ്രവേശന അനുമതി നേടിയിരിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. 

ഹജ്ജ് തീർത്ഥാടനത്തിന്റെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിനായി സഊദി അധികാരികൾ നടത്തുന്ന വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം. അതേസമയം, സഊദി പൗരന്മാർക്കും പ്രവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

മക്കയിൽ പ്രവേശിക്കാനാവശ്യമായ രേഖകൾ

നിയമ പ്രകാരം ഇനിപ്പറയുന്ന രേഖകളിലൊന്ന് സമർപ്പിക്കാതെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

1) അധികൃത അതോറിറ്റിയിൽ നിന്ന് സാധുവായ തൊഴിൽ പെർമിറ്റ് (പവിത്ര സ്ഥലങ്ങളിൽ ജോലി ചെയ്യാൻ)

2) മക്കയിൽ രജിസ്റ്റർ ചെയ്ത താമസഅനുമതി

3) ഔദ്യോഗിക ഹജ്ജ് പെർമിറ്റ്

എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം

എൻട്രി പെർമിറ്റുകൾ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ "അബ്ഷർ ഇൻഡിവിജുവൽസ്", "മുക്വീം" എന്നിവയിലൂടെയും ഏകീകൃത പെർമിറ്റ് സിസ്റ്റമായ "തസ്രീഹ്"ലൂടെയും ലഭിക്കും. എല്ലാ തീർഥാടകരും "തസ്രീഹ്" മായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക "നുസുക്" പ്ലാറ്റ്‌ഫോം വഴി മാത്രമേ ഹജ്ജ് പെർമിറ്റുകൾ നേടാവൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉംറ , സന്ദർശന വിസ, ടൂറിസ്റ്റ് വിസകൾ എന്നിവ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകുന്നില്ലെന്നും അറിയിച്ചു.

വ്യാജ ഹജ്ജ് പ്രചാരണങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾ

ലൈസന്‍സില്ലാത്തതോ താമസ സൗകര്യമോ ഗതാഗത സൗകര്യമോ വാഗ്ദാനം ചെയ്യുന്നതോ ആയ വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ അടിയന്തര ഹോട്ട്‌ലൈനുകൾ വഴിയോ പ്രാദേശിക അധികാരികളെയോ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു.

The Saudi Ministry of Interior has announced updated regulations for Hajj 2025, affecting citizens, residents, and visitors. Key rules include



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  3 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  3 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  3 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  3 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  3 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  3 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  3 days ago