ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ലുഗു മലനിരകളില്‍ സിആര്‍പിഎഫും പൊലിസും ചേര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 5:30ന് ലാല്‍പാനിയ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഏറ്റുമുട്ടലും തിരച്ചിലും ഇപ്പോഴും തുടരുകയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലിസ് അമോൽ വിനുകാന്ത് ഹോംകർ പ്രതികരിച്ചു.
" അപ്‌ഡേറ്റുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിനാൽ അന്തിമ കണക്കുകൾ നൽകാൻ സാധിക്കില്ല, പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എണ്ണം കൂടാൻ സാധ്യതയുണ്ട്. സ്ഥലത്ത് നിന്ന് വലിയൊരു ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു," അദ്ദേഹം പറഞ്ഞു.
മാവോവാദികളുടെ കയ്യില്‍നിന്ന് എ.കെ. സീരിസ് റൈഫിള്‍, പിസ്റ്റല്‍, എസ്എല്‍ആര്‍, മൂന്ന് ഇന്‍സാസ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോവാദിയും ഉള്‍പ്പെടുന്നതായി എഎന്‍ഐ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ മാവോവാദികളുടെ സാന്നിധ്യം ഉണ്ടോ എന്നറിയുന്നതിനായി പരിശോധന തുടരുകയാണ്.
Eight Maoists were killed in a special operation conducted by the CRPF and the police in the Lugu hills of Jharkhand's Bokaro district. The encounter began at 5:30 am during a search operation in the Lalpania area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."