HOME
DETAILS

ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ

  
Abishek
April 22 2025 | 11:04 AM

Hajj 2025 Saudi Arabia Implements Strict Measures to Regulate Pilgrim Flow Overstayers Face Fines Jail  Deportation

ദുബൈ: ഹജ്ജ് സീസണിന് മുന്നോടിയായി സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് സഊദി അറേബ്യ. ഇതിന്റെ ഭാ​ഗമായി പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തുകയും ചെയ്യും. 

വിസിറ്റിങ്ങ് വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അർഹതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ പ്രവാസികളും സന്ദർശകരും അവരുടെ വിസ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി രാജ്യം വിടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാർഷിക മതസമ്മേളനങ്ങളിലൊന്നായ ഹജ്ജ് സീസൺ കാര്യക്ഷമമാക്കുന്നതിനും സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുമായി സഊദി അറേബ്യ അടുത്തിടെ നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹജ്ജ് പെര്‍മിറ്റ്

2025 ഏപ്രിൽ 23 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമമനുസരിച്ച് സഊദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇനി ഹജ്ജ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ മക്കയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. സാധുവായ രേഖകള്‍ ഇല്ലാത്തവരെ നഗരത്തിന് ചുറ്റുമുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. മക്കയില്‍ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അംഗീകരിച്ച സാധുവായ പെര്‍മിറ്റ്, മക്കയില്‍ രജിസ്റ്റര്‍ ചെയ്ത താമസ രേഖ, ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ് തുടങ്ങിയ ഏതെങ്കിലും രേഖ കൈവശമുള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. 

ഉംറ വിസ സമയപരിധി

ഉംറ വിസ ഉള്ളവർക്ക് സഊദി അറേബ്യയിൽ പ്രവേശിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആയിരുന്നു. ഹജ്ജ് സീസണിന് മുന്നോടിയായി നിലവില്‍ രാജ്യത്ത് ഉംറ വിസയില്‍ എത്തിയവര്‍ ഏപ്രില്‍ 29ന് മുമ്പായി രാജ്യം വിടേണ്ടതാണ്. അതിന് ശേഷം രാജ്യത്ത് ഉംറ വിസയിലെത്തി തങ്ങുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരും. ഈ തീയതിക്ക് ശേഷം ഇവിടെ താമസിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ നാടുകടത്തല്‍, തടവ്, കനത്ത പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സേവന ദാതാക്കൾക്കുള്ള പിഴകൾ

തീർഥാടകരുടെ വിസ കാലഹരണപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യാത്ത ഹജ്ജ്, ഉംറ സേവന കമ്പനികളിൽ നിന്ന് 100,000 സഊദി റിയാൽ വരെ പിഴ ഈടാക്കാം. ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് ഈ പിഴ വർധിക്കാനും സാധ്യതയുണ്ട്.

ഹജ്ജ് തീർഥാടന സമയത്ത് സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും പുണ്യ സ്ഥലങ്ങളുടെ പരിശുദ്ധി നിലനിർത്താനുമാണ് ഈ നടപടികൾ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, നിയംമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് 999, 996 എന്നീ നമ്പറുകളിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Saudi Arabia has introduced strict new regulations for Hajj 2025, including fines of 50,000 SAR, 6 months imprisonment, and deportation for visa overstayers. The measures aim to control pilgrim numbers, ensure safety, and preserve the sanctity of holy sites. Authorities urge compliance and reporting of violations.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  16 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  17 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  17 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  17 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  17 hours ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  17 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  17 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  18 hours ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  18 hours ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  18 hours ago