HOME
DETAILS

സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ

  
April 26, 2025 | 3:33 AM

School Abruptly Shut Down Students Future in Limbo Parents Protest Against Managements Unilateral Decision

 

ഇരിക്കൂർ: പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂളിന് കീഴിൽ 13 വർഷമായി പ്രവർത്തിച്ചിരുന്ന കെ.പി.സി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മുന്നറിയിപ്പില്ലാതെ അടച്ചു. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ കേരള സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ രക്ഷിതാക്കളെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ്.

2024-25 അധ്യയന വർഷത്തെ വാർഷിക പരീക്ഷകൾ പൂർത്തിയായ ശേഷം വേനൽ അവധിക്കായി സ്‌കൂൾ അടച്ചപ്പോൾ, ഈ മാസം ആദ്യം നടന്ന പി.ടി.എ യോഗത്തിലാണ് മാനേജ്മെന്റ് സ്‌കൂൾ ഇനി തുറക്കില്ലെന്ന് അറിയിച്ചത്. യോഗത്തിൽ വിശദീകരണം നൽകാതെ മാനേജ്മെന്റ് ഭാരവാഹികൾ പെട്ടെന്ന് സ്ഥലം വിട്ടതായി രക്ഷിതാക്കൾ ആരോപിച്ചു. 11 അധ്യാപികമാർക്കും ഹെഡ്മാസ്റ്റർക്കും ജോലി നഷ്ടമായി. കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ, പട്ടാന്നൂർ, കൊളപ്പ, കൊടോളിപ്രം, മുട്ടന്നൂർ, കൊളോളം, ആയിപ്പുഴ, കരടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്ന് വൻതുക ഡെപ്പോസിറ്റായി ഈടാക്കിയിരുന്നെങ്കിലും, അത് തിരികെ നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.

കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ സാമ്പത്തിക നഷ്ടം നേരിട്ടതാണ് സ്‌കൂൾ അടയ്ക്കാൻ കാരണമെന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗം എ.സി. മനോജ് വ്യക്തമാക്കി. എന്നാൽ, മുൻകൂർ അറിയിപ്പില്ലാതെയുള്ള ഈ തീരുമാനത്തിനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്‌കൂൾ അടച്ചുപൂട്ടലിനെതിരെ മട്ടന്നൂർ പൊലീസ്, തലശേരി ഡി.ഇ.ഒ, കണ്ണൂർ ഡി.ഡി.ഇ, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകി. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  an hour ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  2 hours ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  2 hours ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  2 hours ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  2 hours ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  3 hours ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  4 hours ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  4 hours ago