HOME
DETAILS

സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ

  
April 26, 2025 | 3:33 AM

School Abruptly Shut Down Students Future in Limbo Parents Protest Against Managements Unilateral Decision

 

ഇരിക്കൂർ: പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂളിന് കീഴിൽ 13 വർഷമായി പ്രവർത്തിച്ചിരുന്ന കെ.പി.സി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മുന്നറിയിപ്പില്ലാതെ അടച്ചു. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ കേരള സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ രക്ഷിതാക്കളെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ്.

2024-25 അധ്യയന വർഷത്തെ വാർഷിക പരീക്ഷകൾ പൂർത്തിയായ ശേഷം വേനൽ അവധിക്കായി സ്‌കൂൾ അടച്ചപ്പോൾ, ഈ മാസം ആദ്യം നടന്ന പി.ടി.എ യോഗത്തിലാണ് മാനേജ്മെന്റ് സ്‌കൂൾ ഇനി തുറക്കില്ലെന്ന് അറിയിച്ചത്. യോഗത്തിൽ വിശദീകരണം നൽകാതെ മാനേജ്മെന്റ് ഭാരവാഹികൾ പെട്ടെന്ന് സ്ഥലം വിട്ടതായി രക്ഷിതാക്കൾ ആരോപിച്ചു. 11 അധ്യാപികമാർക്കും ഹെഡ്മാസ്റ്റർക്കും ജോലി നഷ്ടമായി. കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ, പട്ടാന്നൂർ, കൊളപ്പ, കൊടോളിപ്രം, മുട്ടന്നൂർ, കൊളോളം, ആയിപ്പുഴ, കരടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്ന് വൻതുക ഡെപ്പോസിറ്റായി ഈടാക്കിയിരുന്നെങ്കിലും, അത് തിരികെ നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.

കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ സാമ്പത്തിക നഷ്ടം നേരിട്ടതാണ് സ്‌കൂൾ അടയ്ക്കാൻ കാരണമെന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗം എ.സി. മനോജ് വ്യക്തമാക്കി. എന്നാൽ, മുൻകൂർ അറിയിപ്പില്ലാതെയുള്ള ഈ തീരുമാനത്തിനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്‌കൂൾ അടച്ചുപൂട്ടലിനെതിരെ മട്ടന്നൂർ പൊലീസ്, തലശേരി ഡി.ഇ.ഒ, കണ്ണൂർ ഡി.ഡി.ഇ, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകി. നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  6 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  6 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  6 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  6 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  6 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  6 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  6 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  6 days ago