ചരിത്രത്തിനരികെ ജമ്മു; രഞ്ജി ട്രോഫി കിരീടം കയ്യെത്തും ദൂരത്ത്
ഹുബ്ബല: രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതുന്നതിൻ്റെ വക്കിൽ ജമ്മു കശ്മീർ. കിരീടം നേടുന്നതിന്റെ തൊട്ടരികിലാണ് ടീം. കർണാടകയെ 293 റൺസിൽ ആദ്യ ഇന്നിങ്സിൽ പുറത്താക്കിയ ടീം ഇപ്പോൾ വമ്പൻ ലീഡുമായി മുന്നേറുകയാണ്. 291 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് ടീമിന് ലഭിച്ചിരുന്നു.
നാലാം ദിനം കളിയവസാനിപ്പിക്കുമ്പോൾ നാലിന് 186 എന്ന നിലയിലാണ് ജമ്മു കശ്മിർ. 477 റൺസിൻ്റെ ലീഡാണ് ടീമിന് ആകെയുള്ളത്. അഞ്ചാം ദിനം ജമ്മു കശ്മിർ ഇന്നിങ്സ് ഡിക്ലയർ ചെയ്താലും ഇത്രയും വലിയൊരു ലീഡ് മറികടക്കുക കർണാടകയ്ക്ക് അസാധ്യമാണ്. കശ്മീർ കന്നിക്കിരീടം ഇതോടെ ഉറപ്പാക്കിയിട്ടുണ്ട്.
നാലാം ദിനം അഞ്ചിന് 220 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കർണാടക 293 റൺസിൽ പുറത്താവുകയായിരുന്നു. മായങ്ക് അഗർവാൾ(160) 30 റൺസ് കൂട്ടിച്ചേർത്ത് പുറത്തായി താരത്തിലായിരുന്നു കർണാടകയുടെ അവസാന പ്രതീക്ഷ 266 പന്ത് നേരിട്ട മായങ്ക് 21 ബൗണ്ടറികളടക്കമാണ് 160 റൺസടിച്ചത്.
കൃതിക് കൃഷ്ണ(36) വിദ്യാധർ പാട്ടീൽ(11) വിജയകുമാർ വൈ ശാഖ്(17) ശിഖർ ഷെട്ടി (0) പ്ര സിദ്ധ് കൃഷ്ണ(4) എന്നിവർ വേ ഗത്തിൽ തന്നെ പുറത്തായി. ജമ്മു കശ്മിരിനായി ആഖിഭ് നബി അഞ്ചുവിക്കറ്റ് വീഴ്ത്തി. സുനിൽ കു മാർ, യുദ്ധവീർ സിങ് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാമിന്നിങ്സിൽ തുടക്കത്തിൽ തന്നെ കർണാടകയ്ക്ക് തിരിച്ചടിയേറ്റു. യാവർ ഹസൻ(1) ശുഭം പണ്ഡിർ(4) എന്നി വർ വേഗം പുറത്തായി. ക്യാം പ്റ്റൻ പരസ് ദോഗ്ര(16)യ്ക്കും പി ടിച്ചുനിൽക്കാനായില്ല. കമ്രാൻ ഇഖ്ബാൽ(94*) അബ്ദുൽ സമ ദ്(32) എന്നിവർ ചേർന്നായിരു ന്നു പിന്നീട് പോരാട്ടം നയിച്ചത്. നാലാം ദിനം കളിയവസാനിക്കുമ്പോൾ സാഹിൽ ലോത്ര(16*)യാണ് ഇഖ്ബാലിനൊ പ്പം പുറത്താവാതെ പുറത്താവാതെ നിൽക്കുന്നത്. ഇഖ്ബാൽ 160 പന്ത് നേരിട്ടപ്പോൾ 11 ഫോറും ഒരു സിക്സറുമടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."