HOME
DETAILS

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്

  
Shaheer
April 28 2025 | 02:04 AM

Union Home Ministry Denies Maoist Presence in Kerala

കോഴിക്കോട്: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കഴിഞ്ഞ വര്‍ഷമാദ്യം വരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാസങ്ങളായി ഒരിടത്തുപോലും മാവോയിസ്റ്റുകളെ കണ്ടെത്താനോ അവരുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാനോ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും മാവോയിസ്റ്റ് പരിശോധന നടത്തുന്ന സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനും സാധിച്ചിട്ടില്ല. 
സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലുള്ള അവസാനത്തെ മലയാളിയായ മാവോയിസ്റ്റ് നേതാവ് ജിഷയേയും കര്‍ണാടക സര്‍ക്കാര്‍ പിടികൂടിയിരുന്നു. കൂടാതെ ആദിവാസി കോളനികളിലൊന്നും മാവോയിസ്റ്റുകള്‍ എത്താറുള്ളതായി വിവരങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന് ഐ.ബിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്രം ഉറപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസം നിലമ്പൂരില്‍ അഞ്ച് ആയുധധാരികളെ കണ്ടതായി വിവരമുണ്ട്. ഇവര്‍ മാവോയിസ്റ്റുകളാണോയെന്ന് പരിശോധിച്ചുവരികയാണ്.

ഫെബ്രുവരിയില്‍ കര്‍ണാടക മാവോയിസ്റ്റ് മുക്തമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കായി കേരള വനമേഖലയില്‍ നടത്തുന്ന തിരിച്ചല്‍ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.  കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും, മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് ആദിവാസി മേഖലകളിലും മറ്റും നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന നിരീക്ഷണം തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റ് മുക്തമായതോടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഫണ്ടും കേന്ദ്രം വെട്ടിച്ചുരുക്കാനാണ് സാധ്യത. 2013 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വനമേഖലകളിലും വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലുമായിരുന്നു മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങള്‍ ഇല്ലാതായി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  2 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  2 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  2 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  2 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  2 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  2 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  2 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  2 days ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  2 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  2 days ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  2 days ago