HOME
DETAILS

വേടന്റെ പാട്ടിൽ സാമൂഹിക നീതി: പിന്തുണയുമായി പുന്നല ശ്രീകുമാർ, പ്രമുഖ നടനോട് വ്യത്യസ്ത സമീപനമെന്നും ആക്ഷേപം

  
April 29 2025 | 11:04 AM

Social Justice in Vedans Songs Punnela Sreekumar Voices Support Alleges Differential Treatment Compared to Prominent Actor

 

കോട്ടയം: പുലിപ്പല്ല് കൈവശം വച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ വേട്ടയാടരുതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വേടനെതിരെ വനംവകുപ്പ് കേസെടുത്തതിൽ നീതിയുടെ തുല്യതയിൽ പ്രശ്നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു സമാന കേസിൽ പ്രമുഖ നടനോട് വനംവകുപ്പ് കാണിച്ച സമീപനം വേടന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. യുവതലമുറയെ സ്വാധീനിക്കാൻ കഴിവുള്ള ഒരു കലാകാരന്റെ തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും പുന്നല മാധ്യമങ്ങളോട് പറഞ്ഞു.

"കലാരംഗത്ത് മുഖ്യധാരാ സെലിബ്രിറ്റികൾക്ക് സമാനമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ അവർക്ക് ലഭിച്ച സംയമനവും അവസരവും വേടന്റെ കാര്യത്തിൽ കാണുന്നില്ല. വേടന്റെ പാട്ടുകളിൽ ഒരു രാഷ്ട്രീയമുണ്ട്, അത് പുതിയ കാലത്തെ സാമൂഹിക നീതിയുടെ പോരാട്ടമാണ്. അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്താൻ അവസരം നൽകണം," പുന്നല ശ്രീകുമാർ വ്യക്തമാക്കി.

അതിനിടെ, വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി വനംവകുപ്പ് കേസെടുത്തു. വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. "ഞാൻ രാസലഹരികൾ ഉപയോഗിച്ചിട്ടില്ല, എല്ലാവർക്കും അറിയാം ഞാൻ വലിക്കുകയും കുടിക്കുകയും ചെയ്യുന്ന ആളാണെന്ന്," കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ വേടൻ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് ശ്രീലങ്കൻ വംശജനായ രഞ്ജിത് കുമ്പിടി എന്നയാൾ നൽകിയതാണെന്നും, അത് യഥാർഥമാണോ എന്ന് തനിക്കറിയില്ലെന്നും വേടൻ വനംവകുപ്പിനോട് വെളിപ്പെടുത്തി.

വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പ് കസ്റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനകൾക്ക് ശേഷം പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തന്റെ പുതിയ ആൽബം ഈ മാസം 30-ന് റിലീസ് ചെയ്യാനിരിക്കെ കസ്റ്റഡി ഒഴിവാക്കണമെന്ന് വേടൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയിലെ താമസസ്ഥലത്ത് നിന്ന് വേടനടക്കം ഒൻപത് പേരെ ആറ് ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും, വേടന്റെ മാലയിലെ പുലിപ്പല്ല് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് യഥാർഥമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വേടനെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ വേട്ട, വനവിഭവങ്ങൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. വേട്ടയിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ ഈ വകുപ്പ് ഒഴിവാക്കാമെങ്കിലും, യഥാർഥ പല്ലാണോ എന്നറിയാതെ കൈവശം വച്ചാലും അത് കുറ്റകരമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. 2022-ൽ ചെന്നൈയിൽ നടന്ന ഷോയ്ക്കിടെ രഞ്ജിത് എന്ന ആരാധകൻ പുലിപ്പല്ല് സമ്മാനിച്ചതാണെന്ന് വേടൻ പറഞ്ഞു. രഞ്ജിതുമായി സമൂഹമാധ്യമങ്ങൾ വഴിയാണ് ബന്ധം. ശ്രീലങ്കൻ വംശജനായ രഞ്ജിത് പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതായി കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ. അതീഷ് പറഞ്ഞു. വേടന്റെ അമ്മയും ശ്രീലങ്കൻ വംശജയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രഞ്ജിത്തുമായി ബന്ധപ്പെടാൻ വനംวകുപ്പ് ശ്രമിക്കുന്നുണ്ട്. വേടൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതീഷ് കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

crime
  •  9 hours ago
No Image

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

International
  •  9 hours ago
No Image

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി

Kerala
  •  10 hours ago
No Image

തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates

uae
  •  11 hours ago
No Image

'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി

National
  •  11 hours ago
No Image

'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

uae
  •  12 hours ago
No Image

ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്

Kerala
  •  12 hours ago
No Image

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

latest
  •  13 hours ago
No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  14 hours ago