HOME
DETAILS

ഓപ്പറേഷന്‍ സിന്ദൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി, പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി

  
Web Desk
May 07 2025 | 01:05 AM

Operation Sindoor Indian retaliation by destroying Pakistani terror camps

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാക് അധീന കശ്മീരിലടക്കം ഒമ്പതു ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രണം അഴിച്ചുവിട്ടത്. നീതി നടപ്പില്‍ വരുത്തിയെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

പുലര്‍ച്ചെ 1.44നായിരുന്നു ഇന്ത്യന്‍ തിരിച്ചടി.

മുസാഫറബാദ്, ബഹവല്‍പൂര്‍, കോട്‌ലി, മുരിഡ്‌കെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ലഷ്‌കര്‍ ഇ തൊയ്ബയുടെയും ജെയ്ഷ്ന്റെയും കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. 12 പേര്‍ മരിച്ചതായും 55 പേര്‍ക്ക് പരുക്കേറ്റതായി പാക് സൈന്യം സ്ഥിരീകരിച്ചു.
 ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. 

പാക് സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. സൈനിക നീക്കത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. 

ആക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും. 

ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവയ്പ്പ് തുടങ്ങി. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പാക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

  • തീവ്രവാദ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന് നല്‍കിയിരുന്നു. 
  • ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ നേതാക്കളെയും ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണത്തിനായി ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. 
  • ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളും സംയുക്തമായാണ് തിരിച്ചടി നടത്തിയത്. 
  • ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിടാന്‍ കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു. 
  • ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഒമ്പത് ലക്ഷ്യ കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു.
  • പാകിസ്ഥാനിലെ ലക്ഷ്യങ്ങളില്‍ ബഹാവല്‍പൂര്‍, മുരിദ്‌കെ, സിയാല്‍കോട്ട് എന്നിവ ഉള്‍പ്പെടുന്നു.

ആക്രമണങ്ങള്‍ക്ക് ശേഷം, ഇന്ത്യ നിരവധി ലോക രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചു. പാകിസ്താനെതിരായ ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  7 hours ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  7 hours ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  7 hours ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  8 hours ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  8 hours ago
No Image

രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്

Cricket
  •  8 hours ago
No Image

സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ

Cricket
  •  9 hours ago
No Image

പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

Kerala
  •  9 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു

National
  •  9 hours ago
No Image

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  9 hours ago