
അറബിക്കടലിൽ MSC Elsa3 കപ്പൽ മുങ്ങിയ സംഭവം; കടലില്‍ വീണത് നൂറോളം കണ്ടെയ്‌നറുകള്‍,എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് ആശങ്ക
.png?w=200&q=75)
കൊച്ചി: അറബിക്കടലിൽ കൊച്ഛി തീരത്തിന് 70.3 കിലോമീറ്റർ (38 നോട്ടിക്കൽ മൈൽ) തെക്കുപടിഞ്ഞാറായി ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച കടലിലേക്ക് പടരുന്നതിനാൽ പാരിസ്ഥിതിക ആഘാതം തടയാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) ഇന്ത്യൻ നാവികസേനയും (ഐഎൻഎസ്) അടിയന്തര നടപടികൾ സ്വീകരിച്ചു.
640 കണ്ടെയ്‌നറുകളുമായി മുങ്ങിയ കപ്പലിൽ 13 കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളും, 84.44 മെട്രിക് ടൺ ഡീസൽ, 367.1 മെട്രിക് ടൺ ഫർണസ് ഓയിൽ എന്നിവയും ഉണ്ടായിരുന്നു. ഇതിൽ നൂറോളം കണ്ടെയ്‌നറുകൾ കടലിൽ വീണതായാണ് സൂചന. കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കുമെന്ന ആശങ്കയുണ്ട്. ഇവ മറ്റ് കപ്പലുകൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുമെന്നതിനാൽ, തീരപ്രദേശങ്ങളിൽ അടുക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള തീരത്തെ പരിസ്ഥിതി സമുദ്ര ആവാസവ്യവസ്ഥ പരിഗണിച്ച്, ഐസിജി മലിനീകരണ പ്രതികരണ സംഘങ്ങളെ ജാഗ്രതയിൽ നിർത്തിയിട്ടുണ്ട്. എണ്ണ ചോർച്ച മാപ്പിംഗിനായി നൂതന സാങ്കേതിക വിദ്യകളുള്ള വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നു. മലിനീകരണ നിയന്ത്രണ സംവിധാനമുള്ള ഐസിജി സക്ഷം എന്ന കപ്പലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സംസ്ഥാന സർക്കാരുമായി ഏകോപിച്ച് കേരള തീരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ഛിയിലേക്ക് പുറപ്പെട്ട കപ്പൽ പ്രക്ഷുബ്ധമായ കടലിൽ 26 ഡിഗ്രി ചരിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. അതേസമയം ഐസിജിയും ഐഎൻഎസും നടത്തിയ ഏകോപിത രക്ഷാപ്രവർത്തനത്തിലൂടെ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 21 ക്രൂ അംഗങ്ങളെ ഐസിജി രക്ഷപ്പെടുത്തിയപ്പോൾ, കപ്പലിൽ തുടർന്നിരുന്ന മൂന്ന് പേർ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് രാത്രിയിൽ കപ്പൽ ഉപേക്ഷിക്കേണ്ടിവന്നു. ഇവരെ ഐഎൻഎസ് സുജാത എന്ന കപ്പൽ രക്ഷപ്പെടുത്തി. കപ്പൽ ജീവനക്കാരിൽ ഒരു റഷ്യക്കാരൻ, 20 ഫിലിപ്പിനോകൾ, രണ്ട് ഉക്രേനിയക്കാർ, ഒരു ജോർജിയക്കാരൻ എന്നിവർ ഉൾപ്പെടുന്നു.
കണ്ടെയ്‌നറുകളുടെ അപകടസാധ്യത വിലയിരുത്താൻ കേരള ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്. കപ്പൽ വലിച്ചിഴയ്ക്കാനുള്ള സാധ്യതകൾ ഇന്ത്യൻ നാവികസേന പരിശോധിക്കുന്നുണ്ട്. എണ്ണ ചോർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പാരിസ്ഥിതിക നാശം തടയാൻ അതിതീവ്രമായ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പലിന്റെ സഹായത്തോടെ കപ്പൽ നിവർത്താനും കണ്ടെയ്‌നറുകൾ മാറ്റാനും ശ്രമിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. പൊതുജനങ്ങൾ തീരപ്രദേശങ്ങളിൽ അടുക്കരുതെന്നും, കണ്ടെയ്‌നറുകൾ കണ്ടെത്തിയാൽ അധികൃതരെ വിവരമറിയിക്കണമെന്നും കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം
Kerala
• 3 hours ago
ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 4 hours ago
മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala
• 4 hours ago
ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
oman
• 4 hours ago
അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം
International
• 5 hours ago
വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ
Kerala
• 5 hours ago
തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 5 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 6 hours ago
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍
Kerala
• 6 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 6 hours ago
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു
Kerala
• 7 hours ago.png?w=200&q=75)
പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി
National
• 7 hours ago
കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
• 8 hours ago
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി
Kerala
• 8 hours ago
അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• 9 hours ago
തോൽവിയിലും പഞ്ചാബ് നടന്നുകയറിയത് ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് വമ്പൻ നേട്ടം
Cricket
• 9 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍
Kerala
• 10 hours ago
മെഡിക്കൽ ഗവേഷണത്തിന് സംഭാവന നൽകിയ മനുഷ്യാവശിഷ്ടങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: മുൻ മോർച്ചറി മാനേജർ അറസ്റ്റിൽ
International
• 11 hours ago
കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു
Kerala
• 8 hours ago
കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 8 hours ago
കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു
Kerala
• 9 hours ago