HOME
DETAILS

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

  
Web Desk
May 25 2025 | 15:05 PM

Aluva Child Rape Case Locals Attempt to Assault Accused During Evidence Collection

കൊച്ചി:ആലുവയിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവിന്റെ സഹോദരനെ തെളിവെടുപ്പിനായി കോടതിഅനുമതിയോടെ മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചപ്പോൾ, സംഭവ സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം നേരിടേണ്ടിവന്നു. സ്ത്രീകൾ അടക്കം നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പ്രതിയെ കയ്യേറ്റിക്കാൻ ശ്രമം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

“നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?” എന്ന ചോദ്യം ഉയർത്തി പ്രതിഷേധക്കാരുടെ ഭീകര ആക്രോശമാണ് പ്രതിയെ ജീപ്പിൽ നിന്ന് ഇറക്കിയതുമുതൽ നേരിട്ടത്. മുഖം മറയ്ക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പ്രതിയുടെ അടുത്ത ബന്ധുക്കൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നില്ല.

പോലീസ് തടസ്സങ്ങൾ നേരിട്ടും തെളിവെടുപ്പ് നടത്തി:

അവസാനം, കടുത്ത  സംഘർഷ സാധ്യത അതിജീവിച്ചാണ് പോലീസ്  തെളിവെടുപ്പ് പൂർത്തിയാക്കിയത്. പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുമുണ്ടായി.

പ്രതിയെ ഇന്നലെയാണ് പോലീസ് പോക്സോ കോടതിയിൽ ഹാജരാക്കി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. മറ്റ് കുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കാനും മനോവൈകല്യങ്ങളുണ്ടോ എന്നറിയാനുമാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.

അമ്മയും കസ്റ്റഡിയിൽ:

പെൺകുട്ടിയുടെ അമ്മ ഇപ്പോഴും ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച മൂഴിക്കുളം പാലത്തിൽ അമ്മയെ  തെളിവെടുപ്പിനെത്തിച്ചിരുന്നു. പ്രതിയുടെ പോലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി തുടരും. കൂടുതൽ അന്വേഷണ ആവശ്യങ്ങൾ ഉണ്ടെങ്കിൽ, കസ്റ്റഡി കാലാവധി നീട്ടാൻ പോലീസ് വീണ്ടും അപേക്ഷ നൽകും.

During evidence collection at the accuseds house in the Aluva child rape and murder case locals attempted to assault the accused shouting Why did you kill that child Women were among the crowd that gathered Police managed to complete the process in five minutes amid resistance The accused the victims uncle is in two-day police custody while the childs mother remains in police remand



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago