HOME
DETAILS

വീണ്ടും പാക് ചാരൻ പിടിയിൽ; ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തിയ സി‌.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥനായ മോത്തി റാം എൻ.ഐ.എ കസ്റ്റഡിയിൽ, പിരിച്ചുവിട്ടു

  
May 26 2025 | 09:05 AM

crpf officer moti ram jat arrested for allegedly spying for Pakistan

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് ഒരു സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) അറസ്റ്റ് ചെയ്തു. മോത്തി റാം ജാട്ട് എന്നയാളെയാണ് പിടികൂടിയത്. ഇയാൾ പാകിസ്ഥാന് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നുവെന്നും എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.

"പ്രതിയായ മോത്തി റാം ജാട്ട് ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നു. ഇയാൾ 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി (പി.ഐ.ഒ) പങ്കുവെച്ചിരുന്നു. വിവിധ മാർഗങ്ങളിലൂടെ പി.ഐ.ഒമാരിൽ നിന്ന് അയാൾക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്" എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു. 

"സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർക്ക് പണത്തിനു പകരമായി കൈമാറി ചാരവൃത്തിയിൽ ഏർപ്പെട്ടതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്" എന്ന് വൃത്തങ്ങൾ പറഞ്ഞു.

ഡൽഹിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂൺ 6 വരെ ഇയാളെ പട്യാല ഹൗസ് കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഏജൻസി അറിയിച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സായുധ സംഘട്ടനത്തെത്തുടർന്ന്, അട്ടിമറി പ്രവർത്തനങ്ങൾ സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് എൻ‌.ഐ‌.എ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.

അതേസമയം, എൻ‌.ഐ‌.എയ്ക്ക് കൈമാറുന്നതിന് മുമ്പ് സി‌.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥരും മോത്തി റാമിനെ ചോദ്യം ചെയ്തിരുന്നതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പിടികൂടിയ ഇയാളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. ഇയാളെ വെള്ളിയാഴ്ച തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും ഭാരതീയ ന്യായ് സംഹിതയിലെയും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കേസെടുത്തതിന് ശേഷമാണ് തീവ്രവാദ വിരുദ്ധ ഏജൻസി അയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഈ മാസം, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് കുറഞ്ഞത് 19 പേരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന, പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ചാര ശൃംഖലയിലേക്കാണ് അന്വേഷണങ്ങൾ വിരൽ ചൂണ്ടുന്നത്. അറസ്റ്റിലായ വ്യക്തിയിൽ പാകിസ്ഥാൻ എംബസി ജീവനക്കാരനുമായി ബന്ധപ്പെട്ടിരുന്ന യൂട്യൂബർ ജ്യോതി മൽഹോത്രയും ഉൾപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago