
2021ല്‍ മാത്രം അസമില്‍ 171 വ്യാജ ഏറ്റുമുട്ടലുകള്‍; അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശം, ഇരകളുടെ കുടുംബങ്ങളെ കേള്‍ക്കണം, സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളി | Fake Encounters in Assam

ന്യൂഡല്‍ഹി: അസമില്‍ പൊലിസ് നടത്തുന്ന വ്യാപകമായ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളില്‍ സ്വതന്ത്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്താന്‍ അസം മനുഷ്യാവകാശ കമ്മിഷനോട് സുപ്രിംകോടതി. അസമില്‍ 2021ല്‍ 171 ഏറ്റുമുട്ടലുകളുണ്ടായെന്നും ഇതിലൊന്നിലും സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആരിഫ് മുഹമ്മദ് യാസീന്‍ ജവാദര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടിശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പൗരാവകാശ സംരക്ഷണത്തില്‍ മനുഷ്യാവകാശ കമ്മിഷനുകളുടെ പങ്ക് പരമപ്രധാനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കമ്മിഷന് കടമകള്‍ ഫലപ്രദമായി നിര്‍വഹിക്കുമെന്നും കോടതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹരജിക്കാരന് എടുത്തുകാണിച്ച 171 കേസുകളില്‍ ഓരോന്നിലും വസ്തുനിഷ്ഠമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
പൊലിസ് ഏറ്റുമുട്ടലുണ്ടായാല്‍ ഉടന്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നാണ് പി.യു.സി.എല്‍ കേസ് ഉത്തരവിലെ വ്യവസ്ഥകളില്‍ പ്രധാനം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിയമവാഴ്ചയുടെയും ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറയുടെയും പ്രാധാന്യം വീണ്ടും സ്ഥിരീകരിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു.
ഒരു വ്യക്തിയോ സ്ഥാപനമോ നിയമത്തിന് അതീതരല്ല. പൊലിസ് ഏറ്റുമുട്ടലുകളെ മഹത്വവല്‍ക്കരിക്കുന്ന സംസ്കാരത്തിനെതിരായ മുന്നറിയിപ്പായിരുന്നു സുപ്രിംകോടതിയുടെ മാര്‍ഗരേഖയെന്നും ബെഞ്ച് വിലയിരുത്തി. ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം ആരംഭിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് സ്വാതന്ത്ര്യമുണ്ട്. അന്വേഷണത്തില്‍ സംസ്ഥാന അധികാരികള്‍ പൂര്‍ണമായി സഹകരിക്കുകയും സ്ഥാപനപരമായ തടസ്സങ്ങള്‍ നീക്കം ചെയ്യുകയും വേണം.
ഇരകള്‍ക്കും ബന്ധുക്കള്‍ക്കും ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കമ്മിഷന് നടപടി സ്വീകരിക്കണം. ആവശ്യമുള്ളവര്‍ക്ക് അസം സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമസഹായം നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ഇരകള്‍ക്ക് പറയാനുള്ളതു കേള്‍ക്കണം
ആരോപണവിധേയമായ സംഭവങ്ങളുടെ ഇരകള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പറയാനുള്ളത് കേള്‍ക്കണം. ദുരിതമനുഭവിക്കുന്നവരെ ക്ഷണിച്ച് പൊതു അറിയിപ്പ് പുറപ്പെടുവിക്കണം. സമീപിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണം. വ്യാജ ഏറ്റുമുട്ടല്‍ തെളിയിക്കപ്പെട്ടാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഗുരുതരമായ ലംഘനമാണ്. എന്നിരുന്നാലും, നീതിയുക്തവും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ, ഈ കേസുകളില്‍ ചിലത് നിയമപരമായി ന്യായീകരിക്കാവുന്നതുമായി മാറിയേക്കാം. ഈ വ്യത്യാസം നിര്‍ണായകമാണെന്നും കോടതി പറഞ്ഞു.
കുറച്ച് വര്‍ഷങ്ങളായി അസമില്‍ പി.യു.സി.എല്‍ കേസിലെ മാര്‍ഗനിര്‍ദേശങ്ങളുടെ വ്യാപകമായ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഹരജിക്കാരന് വേണ്ടി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു. അസമിലെ പല കേസുകളിലും ഇരകള്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ഏറ്റുമുട്ടല്‍ക്കൊലകള്‍ മുതല്‍ വെടിയേറ്റ പരുക്കുകള്‍ ഉള്‍പ്പെട്ട 135 ഏറ്റുമുട്ടല്‍ കേസുകള്‍ ഉണ്ടെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ വാദം കോടതി തള്ളി
നിര്‍ദേശങ്ങളില്‍ ചിലതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തെങ്കിലും വിധിന്യായത്തില്‍ മാറ്റം വരുത്താന്‍ കോടതി വിസമ്മതിച്ചു. ഏറ്റുമുട്ടല്‍ ഏതെങ്കിലും രീതിയില്‍ ബാധിക്കാത്തയാളായതിനാല് ഹരജി നല്കാന് ഹരജിക്കാരന് അവകാശമില്ലെന്ന അസം സര്‍ക്കാറിന്റെ വാദം സുപ്രിംകോടതി തള്ളി. വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് തന്നെ പ്രധാനമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഇരകളായ വ്യക്തികള്‍ മൗനം പാലിക്കുന്നത് അസാധാരണമല്ല.
ഹരജിക്കാരന്റെ ആരോപണങ്ങളെല്ലാം പൂര്‍ണമായി ശരിയാകണമെന്നില്ല. എന്നാലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ വിലയിരുത്തല്‍ ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ രേഖകളും സൂചിപ്പിക്കുന്നു. അന്വേഷണം സര്‍ക്കാരിനെതിരായി കാണേണ്ടതില്ലെന്നും ബെഞ്ച് പറഞ്ഞു.
SC orders BJP Ruled Assam Human Rights Commission to probe alleged fake encounters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 20 hours ago
'ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യക്കും യുദ്ധവിമാനങ്ങള്‍ നഷ്ടമായി, അതോടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി'; വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി
National
• 20 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• 20 hours ago.png?w=200&q=75)
മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ
Kerala
• 21 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 21 hours ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• 21 hours ago
നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ
Kerala
• a day ago
കേരള തീരത്ത് മുങ്ങിയ കപ്പൽ: പരിസ്ഥിതി ഭീഷണിയും, നിയമ വെല്ലുവിളിയും; ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?
Kerala
• a day ago
കറന്റ് അഫയേഴ്സ്-31-05-2025
PSC/UPSC
• a day ago
അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ
National
• a day ago
യാത്രാ സമയം 20 മിനിറ്റിൽ നിന്ന് മൂന്നര മിനിറ്റായി കുറയും; അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കും
uae
• a day ago
ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം: പാക് അനുശോചന പ്രസ്താവന പിൻവലിച്ചു കൊളംബിയ
Kerala
• a day ago
സ്വരാജ് മലപ്പുറത്തിന് വേണ്ടി മിണ്ടില്ല; പിണറായിസത്തിന്റേ വക്താവെന്ന് - പി.വി. അൻവർ
Kerala
• a day ago
യുഎഇയില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു; പരിഷ്കരിച്ച നിരക്ക് പരിശോധിക്കാം | UAE petrol, diesel June 2025
uae
• a day ago
വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്കില്ല, മത്സരിക്കാനുമില്ല; വിശ്വാസത നഷ്ടപ്പെട്ടെന്ന് പി.വി അൻവർ
Kerala
• a day ago
മുടി, കല്ല്, റബ്ബർ ബാൻഡ്, ചോക്ക് എന്നിവ കഴിക്കുന്ന അപൂർവ രോഗാവസ്ഥ; 14 വയസ്സുകാരിയുടെ ശസ്ത്രക്രിയ വേൾഡ് റെക്കോർഡിലേക്ക്
National
• a day ago
ആണവ ഏറ്റുമുട്ടൽ തടഞ്ഞതിന്റെ ക്രെഡിറ്റ് തനിക്കെന്ന് ട്രംപ്; ഇന്ത്യയുടെ നിലപാട് തള്ളി
International
• a day ago
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• a day ago
ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം
National
• a day ago
ബലിപെരുന്നാൾ അവധി; റിയാദ് മെട്രോയുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു
Saudi-arabia
• a day ago.png?w=200&q=75)
ദളിത് യുവതിയെ വ്യാജ മാല മോഷണക്കേസിൽ കുടുക്കിയ സംഭവം: പേരൂർക്കട എസ്എച്ച്ഒയ്ക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം
Kerala
• a day ago